തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഉച്ചഭാഷണി പ്രവര്‍ത്തക്കുന്നതിന് 2000ലെ ശബ്ദ മലിനീകരണ നിയമം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്.
നിലവില്‍ ശബദ്മലിനീകരണം സംബന്ധിച്ച് ഉത്തരവുകള്‍ ഉണ്ടെങ്കിലും അത് പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഉച്ചഭാഷിണികള്‍, വാദ്യോപകരണങ്ങള്‍ എന്നിവ അമിത ശബ്ദത്തില്‍ ഉപയോഗിക്കുന്നത് ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ 2000ലെ ശബ്ദമലിനീകരണനിയന്ത്രണ നിയമം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടി സംസ്ഥാന പോലീസ് മേധാവി സ്വീകരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ഉത്സവങ്ങളിലും പ്രാര്‍ത്ഥനകളിലുമൊക്കെ ഉച്ചഭാഷിണികള്‍ നിയന്ത്രണം ഇല്ലാതെ ഉപയോഗിക്കുന്നത് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഇത് പരിശോധിക്കാനുമായിരുന്നു ബാലാവകാശ കമ്മീഷന് നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: