Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലയാളികള്‍ പൊന്നുവിളയിക്കുന്ന മറുനാടുകള്‍

മലയാളികള്‍ മണ്ണില്‍ പൊന്ന് വിളയിക്കാന്‍ കന്നട നാട്ടിലേക്ക് പോകുന്നു എന്നത് പലര്‍ക്കും അത്ര സുപരിചിതമല്ല. വയനാട്ടിലേയും ഇടുക്കിയിലേയും കോട്ടയത്തേയും കര്‍ഷകര്‍ കര്‍ണ്ണാടകയിലേക്ക് കൃഷിക്കായി ചേക്കേറുകയാണ്. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍, ഹസന്‍, കെ.ആര്‍.നഗര്‍, മൈസൂരു, മാണ്ഡ്യ, ശിവമൊഗ്ഗ, ഹാന്‍പോസ്റ്റ്, ഗുണഗുണ്ടല്‍പേട്ട്, എച്ച്.ടി. കോട്ട, ഗുരുപുര, പെരിയപട്ടണം, മാതാപുര, രത്‌നഗിരി, ബാച്ചള്ളി, ബീറ്റ്‌നള്ളി എന്നീ ഭാഗങ്ങളില്‍ കര്‍ഷകരായുള്ളത് മലയാളികളാണ്. ഇഞ്ചി, മഞ്ഞള്‍, വാഴ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണു പ്രധാന വിളകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 06:00 am IST
in Varadyam

സുനീഷ് മണ്ണത്തൂര്‍

കര്‍ണ്ണാടകയിലെ ഉള്‍ഗ്രാമങ്ങളിലൂടെ കടന്നുചെന്നപ്പോള്‍ ആദ്യം അത്ഭുതപ്പെടുത്തിയത് ഉയര്‍ന്ന നിലവാരത്തില്‍ ടാറിങ് ചെയ്ത റോഡുകളാണ്. അധികം വാഹനങ്ങള്‍ ഉരുളാത്ത ആ വഴികള്‍ അത്രയും നന്നാക്കിയിട്ടിരിക്കുന്നു. ഇടക്കിടക്ക്  ഇരമ്പിപ്പായുന്ന വാഹനങ്ങള്‍ക്കൊപ്പം കിതച്ചെത്തുന്ന കാളകൂറ്റന്മാരും കാളവണ്ടികളും നിരനിരയായി പോകുന്നു. ഉള്ളിനെ കുളിരണയിക്കുന്ന ആ കാഴ്ച ആരും മണിക്കൂറുകളോളം നോക്കിനിന്നു പോകും. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലുകള്‍! ഒരുവലിയ വിഭാഗം ജനങ്ങളുടെ സ്വപ്‌നഭൂമികളാണ് അവ. ആ സ്വപ്‌ന ഭൂമിയിലൂടെ നടത്തിയ യാത്ര ഏറെ ഹൃദ്യമായിരുന്നു.  

നമ്മുടെ നാട്ടില്‍ സ്വപ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കൃഷിയുടെ സ്വരൂപം കര്‍ണ്ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ കാണാം. ഈ കാഴ്ചകള്‍ കണ്ടിട്ട് നമ്മള്‍ പറയും കര്‍ണ്ണാടക ഇപ്പോഴും എണ്‍പതുകളിലാണെന്ന്! കര്‍ണ്ണാടകയിലെ കാര്‍ഷികമേഖലയിലെ വികസനവും കാഷിക ഗ്രാമങ്ങളുടെ വികസനവും കാണാന്‍ ആ വഴികളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ മാത്രം മതിയാകും. ജനവാസകേന്ദ്രങ്ങളിലെ ആധുനിക സൗകര്യങ്ങള്‍ കൃഷിയിടത്തിലേക്ക് അവര്‍ കൊണ്ടുവന്നിട്ടില്ല. കൃഷിയിടങ്ങള്‍ എന്നും കൃഷിയിടമായി കാണുവാനാണ് അവര്‍ക്കിഷ്ടം. അതുകൊണ്ടു തന്നെയാണ് സ്വന്തം കൃഷിയിടത്തില്‍ നിന്ന് മാറി ചെറിയ ടൗണ്‍ഷിപ്പുകളുണ്ടാക്കി അവിടെ അവര്‍ കുടുബവും കൂട്ടുകുടുംബവുമൊക്കെയായി  സന്തോഷിക്കുന്നത്.

  •  കൃഷി അതല്ലെ  എല്ലാം

മലയാളികള്‍ മണ്ണില്‍ പൊന്ന് വിളയിക്കാന്‍ കന്നട നാട്ടിലേക്ക് പോകുന്നു എന്നത് പലര്‍ക്കും അത്ര സുപരിചിതമല്ല. വയനാട്ടിലേയും ഇടുക്കിയിലേയും കോട്ടയത്തേയും കര്‍ഷകര്‍ കര്‍ണ്ണാടകയിലേക്ക് കൃഷിക്കായി ചേക്കേറുകയാണ്. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍, ഹസന്‍, കെ.ആര്‍.നഗര്‍, മൈസൂരു, മാണ്ഡ്യ, ശിവമൊഗ്ഗ, ഹാന്‍പോസ്റ്റ്, ഗുണഗുണ്ടല്‍പേട്ട്, എച്ച്.ടി. കോട്ട, ഗുരുപുര, പെരിയപട്ടണം, മാതാപുര, രത്‌നഗിരി, ബാച്ചള്ളി, ബീറ്റ്‌നള്ളി എന്നീ ഭാഗങ്ങളില്‍ കര്‍ഷകരായുള്ളത് മലയാളികളാണ്. ഇഞ്ചി, മഞ്ഞള്‍, വാഴ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണു പ്രധാന വിളകള്‍.

പ്രതിവര്‍ഷം പാട്ടം നല്‍കിയാല്‍ ഏക്കര്‍ കണക്കിനു ഭൂമി ലഭിക്കും. വിശാലമായ ഭൂമി തടസ്സമില്ലാതെ വൈദ്യുതി, അതും സൗജന്യം. വിത്തുകളുടെ ലഭ്യത, ഉപകരണങ്ങളുടെ ലഭ്യത, തൊഴില്‍ പ്രശ്‌നങ്ങളില്ലാത്ത അന്തരീക്ഷം, ഇഷ്ടംപോലെ തൊഴിലാളികള്‍. ഭൂമി ദീര്‍ഘകാലം പാട്ടത്തിന് ലഭിക്കുവാനും സാഹചര്യമുണ്ട്. ജീവിത ചെലവ് കുറവായതിനാല്‍ ഇവിടെ കൂലി കുറവാണ്. പുരുഷന്മാര്‍ക്ക് 300 മുതല്‍ 500 രൂപയും, സ്ത്രീകള്‍ക്ക് 150 മുതല്‍ 250 രൂപവരെയുമാണ് കൂലി. ജലസേചന സൗകര്യങ്ങളുമുണ്ട്. കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ച് ആവശ്യത്തിന് വെള്ളം ഉപയോഗിക്കാം. കൃഷി സംബന്ധമായ എല്ലാ സാഹചര്യങ്ങളും കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുക്കിത്തരും.

  • നിഷാദിന്റെ പരീക്ഷണശാലകള്‍

കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നുള്ള നിഷാദ് എന്ന ചെറുപ്പക്കാരന്‍ ആറ് ഏക്കറോളം ഭൂമി പാട്ടത്തിന് എടുത്ത് സ്വന്തമായാണ് കൃഷി ചെയ്യുന്നത്.  വാഴയാണ് പ്രധാന കൃഷിയെങ്കിലും തണ്ണിമത്തന്‍, പച്ചമുളക്, തക്കാളി, വെണ്ടക്ക, ക്യാബേജ്, കാരറ്റ്, ഉരുളന്‍കിഴങ്ങ്, സവോള എന്നിവയിലും പരീക്ഷണങ്ങള്‍ നടത്തി. കൊവിഡ് കാലം കടുത്ത പ്രതിസന്ധി ആയിരുന്നു. ആ സമയത്തായിരുന്നു നിഷാദ് ഹുന്‍സൂരിലെത്തിയത്. ഇക്കഴിഞ്ഞ വിളവ് നല്ല ഫലം കണ്ടു. തണ്ണിമത്തന്‍, പച്ചമുളക് എന്നിവ ലാഭകരമായിരുന്നു. ഇഞ്ചികൃഷി വിളവിന് തയ്യാറായിക്കഴിഞ്ഞു.

അട്ടപ്പാടിയില്‍ നിന്ന് വാഴകൃഷി ഉള്‍പ്പെടെ ചെയ്ത് ഫലംകിട്ടാതെ വലിയ ബാധ്യതയുമായാണ് ഇടുക്കിയിലെ തൊടുപുഴ വഴിത്തലയില്‍ നിന്നും അഗസ്റ്റിന്‍ ജോസഫ് എന്ന കര്‍ഷന്‍ ഹുന്‍സൂരിലെത്തിയത്. ഇവിടെ കര്‍ഷകതൊഴിലാളിയാണ്.  ഇഞ്ചികൃഷിയിലാണ് തുടക്കമിട്ടത്. കൊവിഡിന്റ പ്രതിസന്ധി വല്ലാതെ തകര്‍ത്തിരുന്നു. എകസ്‌പോര്‍ട്ടിങ് നിലച്ചതാണ് കാരണം. ഇക്കുറിയും ഇഞ്ചിയിലാണ് ഉറച്ചുനില്‍ക്കുന്നത്. മലയാളികളുടെ കൃഷിയിടങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് ഇപ്പോള്‍.  

കൃഷി ചെയ്താല്‍ മാര്‍ക്കറ്റ് കണ്ടെത്താന്‍ ഒരു വിഷമവുമില്ല. ഇടനിലക്കാരും കച്ചവടക്കാരും കൃഷിയിടത്തില്‍ നേരിട്ടെത്തി വിലപറഞ്ഞ്  കൊണ്ടുപൊയ്‌ക്കോളും. ഹുന്‍സൂരിലേയും രത്‌നഗിരിയിലേയും മാര്‍ക്കറ്റിലും ഉയര്‍ന്ന വില ലഭിക്കും. ഇടനിലക്കാരുടെയോ കച്ചവടക്കാരുടെയോ തൊഴിലാളികള്‍ എത്തി വേണമെങ്കില്‍ വിളവും എടുത്തുകൊള്ളും.

  • പാട്ടത്തിന് ഭൂമിയും സൗകര്യങ്ങളും  

കര്‍ണ്ണാടക സര്‍ക്കാര്‍  മുന്‍പ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഒരു ഏക്കര്‍ മുതല്‍ മൂന്നേക്കര്‍വരെ വനഭൂമി കൃഷിക്ക് അനുയോജ്യമാക്കി സൗജന്യമായി നല്‍കിയിരുന്നു. ഈ ഭൂമികളാണ് പാട്ടത്തിന് നല്‍കുന്നത്. ഭൂ ഉടമകള്‍ ഇവിടെ തൊഴിലാളികളാണ് എന്നതാണ് ഏറെ വിസ്മയം. ഇവരുടെ പേരിലായിരിക്കും കൃഷിയിടത്തിലെ ഷെഡിലേക്ക് കൃഷി ആവശ്യത്തിനു മാത്രം വൈദ്യുതി സൗജന്യമായി നല്‍കുന്നത്. കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ച് അതില്‍ നിന്നാണ് വെള്ളം എടുക്കുന്നത്. വൈദ്യുതിയും വെള്ളവും ഭൂ ഉടമ പാട്ടകരാറുകാരന് ഉറപ്പാക്കണം. 80000 രൂപയാണ് ഒരു വര്‍ഷത്തേക്ക് പാട്ടത്തുക.

കുടകില്‍ നിന്നുള്ള വെള്ളം വിവിധ ചാലുകളിലൂടെ ഒഴുകി കഞ്ചന്‍കട്ട എന്ന സ്ഥലത്ത് ഡാം നിര്‍മ്മിച്ച് സംഭരിച്ചിട്ടുണ്ട്. ഇവിടെനിന്ന് കനാല്‍ വഴി വെള്ളം മൈസൂര്‍ ഭാഗത്തേക്ക് കൃഷിയിടങ്ങള്‍ വഴി കൊണ്ടുപോകുന്നുണ്ട്. തമിഴ്, തെലുങ്ക് കുടിയേറ്റക്കാരും രത്‌നഗിരി ഭാഗത്തുണ്ട്. ഇവരുടെ കൈകളിലാണ് കൃഷിഭൂമിയില്‍ ഭൂരിഭാഗവും. തങ്ങള്‍ക്ക് കൂലി മതി, കൃഷിയുടെ ലാഭം വേണ്ട എന്നതാണ് അവര്‍ പറയുന്നത്. ട്രാക്ടര്‍ അടക്കം ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ ഉണ്ടെങ്കിലും പരമ്പരാഗത രീതിയിലാണ് ഇവിടെ കൃഷി ഇറക്കുന്നത്. കാളകളെ ഉപയോഗിച്ചാണ് നിലം ഉഴുതുമറിക്കുന്നത്. കൃഷിക്കായി ചാല് കീറുന്നതും കാളകളാണ്.  

ഒരു വര്‍ഷം ഇഞ്ചി കൃഷി ചെയ്താല്‍ പിന്നെ കുറഞ്ഞത് നാല് വര്‍ഷം ആ സ്ഥലത്ത് മറ്റു കൃഷികളാണു ചെയ്യുക. മണ്ണിന്റെ അമ്ലഗുണത്തില്‍ മാറ്റമുണ്ടാകുന്നതിനാല്‍ തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്താല്‍ രോഗബാധ ഉണ്ടാകും. അതാണ് ഒരിക്കല്‍ ഇഞ്ചി കൃഷി ചെയ്താല്‍ പിന്നീടു കുറച്ചു നാളത്തേക്ക് വാഴയും പച്ചക്കറികളും കൃഷി ചെയ്യുന്നത്. നിലവില്‍ വാഴയോടാണ് മലയാളികള്‍ക്ക് പ്രിയം. ഏത്തവാഴയും ഞാലിപ്പൂവനുമാണ് പ്രധാനം. ഇടവിളയായി പച്ചക്കറികളും. ഒന്ന് പോയാല്‍ മറ്റൊന്ന്. ഏതിലെങ്കിലും ലാഭം കിട്ടുമെന്നതാണ് ഇതിന് പ്രേരിപ്പിക്കുന്നത്.

  •  ഹുന്‍സൂര്‍കാര്‍ക്ക് പുകയില

ഹുന്‍സൂര്‍ ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍ എത്തിയാല്‍ സ്ഥിതിമാറി. ഇഞ്ചി കൃഷിക്ക് പകരം പരമ്പരാഗതമായ പുകയിലപ്പാടങ്ങളാണ് ഇവിടെ പൂത്തുനില്‍ക്കുന്നത്. വന്‍കിട പുകയില കമ്പനികളുടെ വര്‍ഷങ്ങളായുള്ള വിളനിലമാണിത്.  ഏത് കാലാവസ്ഥയിലും ഇവിടെ പുകയില പൂക്കുന്നു. ചെറുകിട കര്‍ഷകര്‍ക്കു മുതല്‍ വന്‍കിടക്കാര്‍ക്ക് വരെയും ഇവിടെ പുകയില കൃഷിയുണ്ട്. കൃഷി ചെയ്യാന്‍ ലൈസന്‍സ് വേണം. ലൈസന്‍സ് കൈവശമുള്ളവര്‍ കൃഷി ചെയ്തേ മതിയാവു. കറുത്ത മണ്ണില്‍ നന്നായി വളരും. മണ്ണില്‍ ജലാംശം കൂടുതലുമാണ്. കര്‍ണ്ണാടക ടുബാക്കോ ബോര്‍ഡ് ആണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. നാല് മാസംകൊണ്ട് ഒരാള്‍ പൊക്കത്തില്‍ പുകയിലച്ചെടി വളരും. ഇവയുടെ ഇല പറിച്ചെടുത്ത് വീടിനോട് ചേര്‍ന്ന് അടച്ചുറപ്പുള്ള പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ ഉണക്കി എടുക്കും. പരന്ന ഇലകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണങ്ങി കയറുപോലെ പിരിഞ്ഞ് വരും. ഇവ വിദേശത്തേക്കും ഇന്ത്യയിലെ പുകയില കമ്പനികളിലേക്കും കയറ്റിപ്പോകും. 100 മില്യണ്‍ കിലോയാണ് കര്‍ണ്ണാടകയിലെ പുകയില ഉല്‍പ്പാദനം. കൃഷി ഇറക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കും. പുകയില കൃഷിക്കെതിരെ വന്‍തോതില്‍ പ്രചരണവും നടക്കുന്നുണ്ട്. പതുക്കെ ഇതു ഇല്ലാതാകാനുള്ള സാധ്യതയുണ്ട്.

  •  തരിശില്ല, കൃഷിയാണ് പ്രധാനം

ഹുന്‍സൂര്‍ മാത്രമല്ല കര്‍ണ്ണാടകയിലെ ഒരിടത്തും ഒരു തുണ്ട് ഭൂമിപോലും തരിശില്ല എന്നതാണ് ഏറെ വിസ്മയം. എവിടെ നോക്കിയാലും പച്ചപ്പും ഉഴുതുമറിച്ചിട്ട കൃഷിയിടങ്ങളും. മണ്ണില്‍നിന്ന് വിയര്‍പ്പൊഴുക്കി വിളയെടുക്കുവാന്‍ ഇവര്‍ക്ക് സന്തോഷമാണ്. പുലര്‍ച്ചെ തുടങ്ങുന്ന വയലിലെ വേലകള്‍ നേരം ഇരുട്ടിയാലും തീരുന്നില്ല. ഇവരുടെ ജീവിതചര്യയാണ് കൃഷി. മാറിമാറി വരുന്ന ഓരോ കൃഷിയും ഇവര്‍ നെഞ്ചിലേറ്റും. ഒരു കുടുംബത്തിലെ കുട്ടികള്‍ അടക്കം മുഴുവന്‍ അംഗങ്ങളും കൃഷിയിടത്തിലുണ്ടാകും. കൃഷിയിടത്തില്‍ നിന്ന് സ്വന്തം കാളവണ്ടിയിലോ ടാക്ട്രറിലോ താമസിക്കുന്ന കോളനികളിലേക്ക് ചേക്കേറും. മഴയും വെള്ളവും ലഭിക്കുവാനാണ് ഇവര്‍ കോവിലുകളില്‍ പ്രാര്‍ത്ഥിക്കുന്നത്. കൃഷിക്കായി ഉപയോഗിക്കുന്ന കാളകളേയും ഇവര്‍ പൊന്നുപോലെയാണ് പരിചരിക്കുന്നത്. കൃഷി തുടങ്ങുന്നതിന് മുന്‍പ് പൂജകളും ആഘോഷങ്ങളും ഇവരുടെ രീതിയാണ്. ഹുന്‍സൂരിലെ ഉള്‍ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയില്‍ കൃഷി സ്വപ്‌നമാകുന്ന നാട്ടില്‍ നിന്ന് എത്തുന്നവര്‍ക്ക് ലഭിക്കുക മനസ്സിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചകളാണ്.

Tags: MalayaliFarming
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

Kerala

ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്

Kerala

മലയാളികളായ അമ്മയും മകളും പാകിസ്ഥാന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.