Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതപരിവര്‍ത്തന വിരുദ്ധ നിയമം കര്‍ണ്ണാടകയില്‍ യാഥാര്‍ത്ഥ്യമായി; ആദ്യം കുടുങ്ങിയത് ആയിരം ആദിവാസികളെ മതം മാറ്റിയ കേരളാദമ്പതികള്‍

കര്‍ണ്ണാടകത്തില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി നിയമമാക്കിയ മെയ് 17ന് തന്നെ കുടുങ്ങിയത് ക്രിസ്തുമതത്തിലേക്ക് 1000 ആദിവാസികളെ മതംമാറ്റിയ കേരള ദമ്പതികള്‍. കർണാടകയിലെ മടിക്കേരി മേഖലയിലെ 1000 ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത പാസ്റ്റര്‍ വി. കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് . കുട്ട എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 09:39 pm IST
inIndia

കുടക്: കര്‍ണ്ണാടകത്തില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി നിയമമാക്കിയ മെയ് 17ന് തന്നെ കുടുങ്ങിയത് ക്രിസ്തുമതത്തിലേക്ക് 1000 ആദിവാസികളെ മതംമാറ്റിയ കേരള ദമ്പതികള്‍. കർണാടകയിലെ മടിക്കേരി മേഖലയിലെ 1000 ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത പാസ്റ്റര്‍ വി. കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് . കുട്ട എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടിയിലായത്.  

ഇരുവരും മാനന്തവാടി സ്വദേശികളാണ്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 295 എ (മനുപൂര്‍പ്പം ദുരുദ്ദേശ്യത്തോടെ എതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അപമാനിച്ച് അവരുടെ മതവികാരം വ്രണപ്പെടുത്തുക) എന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. കൊടക് ജില്ലയിലെ കാപ്പി എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന ആയിരം ഹിന്ദുക്കളിലധികം പേരെയാണ് അനധികൃതമായി ഇവര്‍ ക്രിസ്തുമതത്തിലേക്ക് മാറ്റിയത്.  

മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം വന്നെങ്കിലും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാളെ ഒരു പക്ഷെ മതപരിവര്‍ത്തനം തടയാനുള്ള നിയമപ്രകാരവും കേസെടുത്തേക്കും. മെയ് 17 ചൊവ്വാഴ്ചയാണ് മതപരിവര്‍ത്തനം തടയുന്ന കര്‍ണ്ണാടക റൈറ്റ്സ് ടു ഫ്രീഡം ഓഫ് റിലിജ്യന്‍ ഓര്‍ഡിനന്‍സിന് കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെലോട്ട് സമ്മതം നല്‍കിയത്. ഈ ഓര്‍ഡിനന്‍സ് എല്ലാ സാഹചര്യങ്ങളിലുമുള്ള മതപരിവര്‍ത്തനം തടയുന്നു. മതപരിവര്‍ത്തനക്കുറ്റങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയുമാണ് നല്‍കുക. പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായത്തില്‍നിന്നുള്ള വ്യക്തികളെയും മതം മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കും. 50,000 രൂപ പിഴയും നല്‍കും.  

ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഈ ദമ്പതികളെ പിടികൂടിയത്. കര്‍ണ്ണാടകയിലെ കൊടക് ജീല്ലയില്‍ മഞ്ചല്ലി ഗ്രാമത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ചിലരെ മതം മാറ്റാന്‍ എത്തിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. ഉടനെ പൊലീസ് എത്തി അവരെ അറസ്റ്റ് ചെയ്തു.  

പണിയരാവര മുത എന്ന ആദിവാസിയെയും അയാളുടെ കുടുംബത്തെയും ബൈബിള്‍ നല്‍കി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ആദിവാസി മുതയും ഭാര്യയും പാസ്റ്ററും ഭാര്യയും തങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായി കാണിച്ച് പരാതി എഴുതി നല്‍കി. നേരത്തെ ഇവരുടെ മരുമകനെയും മരുമകളെയും ഇതേ രീതിയില്‍ മതപരിവര്‍ത്തനം നടത്തിയതായും മുത്തു പറയുന്നു.  

തങ്ങള്‍ക്ക് മതപരിവര്‍ത്തനത്തെക്കുറിച്ച് സൂചന ലഭിച്ചയുടന്‍ മുത്തയുടെ വീട്ടിലേക്ക് കുതിക്കുകയായിരുന്നുവെന്ന് ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകനായ സാജന്‍ ഗണപതി ടെലഗ്രാഫ് പത്രത്തോട് പറയുന്നു. “ദമ്പതികള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായി എത്തി. അവര്‍ നേരത്തെ മതപരിവര്‍ത്തനം നടത്തിയവരുടെ ലിസ്റ്റും കിട്ടിയിരുന്നു. അത് ഞങ്ങള്‍ പൊലീസിനെ ഏല്‍പിച്ചു”- സാജന്‍ ഗണപതി പറയുന്നു.  

Tags: മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍പോലീസ്കൊടക് ജില്ലകര്‍ണ്ണാടകIÀ-®m-SI s]m-eokvബജറംഗ് ദള്‍conversionമതപരിവര്‍ത്തനംForced Conversionpastorഓര്‍ഡിനന്‍സ്ലോമതപരിവര്‍ത്തനനിരോധന നിയമംarrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.