തിരുവനന്തപുരം: പത്മ അവാര്‍ഡുകള്‍ക്ക് നീണ്ട പാരമ്പര്യം ഉണ്ടെങ്കിലും ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കുന്നത് യഥാര്‍ത്ഥ കര്മ്മയോഗികള്ക്കാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. സ്വാര്‍ത്ഥ രഹിതമായ സേവനവും സമൂഹത്തിന് അസാധാരണ സംഭവനകളും നല്കിയവരെയാണ് ഇന്ന് രാജ്യം ആദരിക്കുന്നത്. പത്മശീ പുരസക്കാരം ലഭിച്ച പി നാരായണക്കുറുപ്പിന് അഭിനന്ദിച്ചുകൊണ്ട് എഴുതിയ കത്തില്‍ അമിത് ഷാ പറഞ്ഞു.
നേട്ടങ്ങളെ ആദരിക്കുന്ന പ്രക്രിയയുടെ ജനാധിപത്യവല്‍ക്കരണത്തോടൊപ്പം, അവാര്‍ഡുകള്‍ സര്‍ക്കാര്‍ അംഗീകാരത്തിന്റെ പ്രതീകം മാത്രമല്ല, പൊതു അംഗീകാരത്തിന്റെ പ്രകടനവുമായി മാറിക്കഴിഞ്ഞു.അമിത് ഷാ പറഞ്ഞു
ദേശീയ വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകള്‍ കവിതകളിലൂടെയും എഴുത്തിലൂടെയും പ്രകടിപ്പിക്കുന്നതില്‍ വിജയം വരിച്ച ആള് എന്ന നിലയില്‍ നാരായണ കുറുപ്പിനെ അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനകത്ത് അതിയായ ആഹഌനം നല്കുന്ന കാര്യമാണെന്ന് നാരായണക്കുറുപ്പ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: