Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്നറിയാനുള്ള വീഡിയോ ചിത്രീകരണം തുടങ്ങി; കനത്ത കാവലില്‍ 40 ശതമാനം പൂര്‍ത്തിയാക്കി

വാരണാസിയിലെ ഗ്യാന്‍വാപി (ജ്ഞാന്‍വാപി) മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്നറിയാന്‍ കോടതി നിയോഗിച്ച സംഘം വീഡിയോ ചിത്രീകരണം ശനിയാഴ്ച തുടങ്ങി. മുസ്ലിം സമുദായത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മടങ്ങിയ സര‍്വ്വേയാണ് ശനിയാഴ്ച നടന്നത്.

Janmabhumi Online by Janmabhumi Online
May 14, 2022, 06:41 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: വാരണാസിയിലെ ഗ്യാന്‍വാപി (ജ്ഞാന്‍വാപി) മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്നറിയാന്‍ കോടതി നിയോഗിച്ച സംഘം വീഡിയോ ചിത്രീകരണം ശനിയാഴ്ച തുടങ്ങി. മുസ്ലിം സമുദായത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മടങ്ങിയ സര‍്വ്വേയാണ് ശനിയാഴ്ച നടന്നത്.  വെള്ളിയാഴ്ച ജില്ലാ മജിസ്ട്രേറ്റ് കൗശള്‍ രാജ് ശര്‍മ്മ ഇരുവിഭാഗത്തെയും സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്. ഇത് പ്രകാരമാണ് ശനിയാഴ്ച രാവിലെ 8 മുതല്‍ 12 മണിവരെ നാല് മണിക്കൂര്‍ വീഡിയോ ചിത്രീകരണം നടത്താന്‍ തീരുമാനമായത്. ഇരുവിഭാഗത്തോടും സംയമനം പാലിക്കാനും കൗശല്‍ രാജ് ശര്‍മ്മ അഭ്യര്‍ത്ഥിച്ചിരുന്നു. 

ഇരുസമുദായത്തില്‍ നിന്നുള്ളവരും സര്‍വ്വേയ്‌ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വീഡിയോ ചിത്രീകരണം നടന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവിലെ കെട്ടിടങ്ങള്‍ എല്ലാം അടച്ചിരുന്നു. ശനിയാഴ്ച നാല് മണിക്കൂര്‍ നേരം ഗ്യാന്‍വാപി മസ്ജിദിന്റെ സര്‍വ്വേ നടത്തി. ഇനി ഞായറാഴ്ച രാവിലെ 8 മണിക്ക് വീണ്ടും സര്‍വ്വേ പുനരാരംഭിക്കും. അതേ സമയം ശനിയാഴ്ച വീഡിയോ ചിത്രീകരണം നടക്കുമ്പോള്‍ മന്ദിരത്തില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ വേണ്ട സാഹചര്യം ഒരുക്കിയിരുന്നതായി കാശി സോണ്‍ ഡിഎസ്പി ആര്‍.എസ്. ഗൗതം പറഞ്ഞു.  

ഗ്യാന്‍വാപി മസ്ജിദിലെ വീഡിയോ ചിത്രീകരണം തടയണമെന്ന ഹര്‍ജിക്കാരായ മുസ്ലിംസംഘടനയുടെ ആവശ്യം വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. പകരം അടുത്തയാഴ്ച ഈ സംഘടനയുടെ ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. വാരണാസി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകരാണ് ഗ്യാന്‍വാപി മസ്ജിദിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ഏപ്രില്‍ 26ന് ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരമാണ് കമ്മീഷന്‍ സംഘം വീഡിയോ ചിത്രീകരണത്തിനായി അവിടെ എത്തിയത്.  

ഗ്യാന്‍വാപി മസ്ജിദും തൊട്ടടുത്തുള്ള കാശി വിശ്വനാഥക്ഷേത്രവും ഉള്‍പ്പെടെയുള്ള സ്ഥലം പിടിച്ചെടുക്കുമെന്ന് ചില വര്‍ഗ്ഗീയസംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവിടെയെത്തിയ കോടതി നിയോഗിച്ച സംഘത്തെ വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും ഒരു വിഭാഗം തടഞ്ഞതെന്ന് ആരോപണമുയര്‍ന്നിരുന്നു.  

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്ന് വസ്തുനിഷ്ഠമായി അറിയുന്നതിന് വീഡിയോ ചിത്രീകരണത്തിന് വന്ന കോടതി നിയോഗിച്ച കമ്മീഷന്‍ സംഘത്തിന് കഴിഞ്ഞ ശനിയാഴ്ച അവരുടെ ജോലി ചെയ്യാനായില്ല. രണ്ടു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ചെങ്കിലും ദൗത്യം നടത്താനാകാതെ മടങ്ങുകയായിരുന്നു. വാരണാസി ജില്ലാ കോടതിയാണ് വീഡിയോഗ്രാഫി ചെയ്യാന്‍ കമ്മീഷനെ നിയോഗിച്ചത്. ഇപ്പോഴത്തെ കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിം വിഭാഗം വാരണാസി ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. എന്നിട്ടും കോടതി നിര്‍ദേശത്തിനെതിരായി കമ്മഷീനെ തടഞ്ഞത് വലിയ നിയമപ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്.  

ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറേ ചുമരിന് പിന്നില്‍ ശൃംഗാര്‍ ഗൗരി, ഗണപതി, ഹനുമാന്‍, നന്ദി എന്നിവരുടെ വിഗ്രങ്ങളുണ്ടെന്ന് തെളിവുകളോടെ എട്ടുപേര്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ  വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. അവിടെ ദിവസേന പൂജ നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് രാഖി സിംഗെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനും കേസ് നല്‍കി. ശൃംഗാര്‍ ഗൗരി ദേവിയുടെ ചിത്രം അവിടെ കണ്ട് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെടിരുന്നു.

Tags: ജ്ഞാന്‍ വ്യാപി മസ്ജിദ്സര്‍വേയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്ഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപിവാരാണസികാശി വിശ്വനാഥ ക്ഷേത്രംഅസദുദ്ദീന്‍ ഒവൈസിKashimosqueഒവൈസി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍
India

നുണയുടെ കെട്ടഴിച്ച് പാകിസ്ഥാന്‍; ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ പള്ളി തകര്‍ന്നെന്നും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും പാക് നേതാക്കള്‍

India

പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാൻ അതിർത്തിയിൽ നിശബ്ദത, കർഷകർ ഗ്രാമങ്ങൾ വിട്ടോടി ; പള്ളികളിൽ നിന്നും ബാങ്ക് വിളികൾ പോലും കേൾക്കാനില്ല

India

മദ്രസയിൽ നടത്തിയ പരിശോധയിൽ സത്യം പുറത്തുവന്നു ; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ പേരുകൾ പോലും എഴുതാൻ അറിയില്ല

India

കാശിയിൽ താമസിക്കുന്നത് പത്ത് പാകിസ്ഥാനികൾ : ചിലരുടെ പക്കം ദീർഘകാല വിസ ; പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം വർദ്ധിപ്പിച്ചു 

India

ഉത്തരാഖണ്ഡിൽ ദേശീയപാത വീതികൂട്ടലിന് തടസം സൃഷ്ടിച്ചത് അനധികൃത ആരാധനാലയം ; രുദ്രാപൂരിലെ അനധികൃത മുസ്ലീം പള്ളി ഇടിച്ച് നിരത്തി

പുതിയ വാര്‍ത്തകള്‍

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies