Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല: സിഐടിയു നേതാക്കള്‍ രാജിവയ്‌ക്കുന്നു, സ്വകാര്യവത്കരിക്കുമെന്ന് മന്ത്രിയുടെ ഭീഷണി

മന്ത്രിക്കെതിരെയും സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 8, 2022, 09:45 am IST
in Kerala

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ശമ്പളം പോലുമില്ലാതായതോടെ സിഐടിയു നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവച്ചു തുടങ്ങി. കൂട്ട രാജിഭീഷണികള്‍വരെ ഉയര്‍ന്നിട്ടുണ്ട്. സ്ഥാപനത്തോടും ജീവനക്കാരോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും അവഹേളനത്തിലും ജീവനക്കാര്‍ക്കിടയില്‍ രോഷം പുകയുകയാണ്. Â

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്, മലപ്പുറം ഡിപ്പോയിലെ കെഎസ്ആര്‍ടിഇഎ യൂണിറ്റ് പ്രസിഡന്റ് സത്യന്‍ അമാരനാണ് സംഘടനയില്‍ നിന്ന് രാജിവച്ചത്. നിരവധി യൂണിറ്റുകളില്‍ കെഎസ്ആര്‍ടിഇഎ നേതാക്കള്‍ രാജിഭീഷണി മുഴക്കി. മന്ത്രിക്കെതിരെയും Â സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി. Â

അതിനിടെ, സ്ഥാപനം സ്വിഫ്റ്റ് കമ്പനിയെ പോലെ സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി ആന്റണി രാജു ജീവനക്കാരെ ഭീഷണിപ്പെടുത്തി. ശമ്പളം മുട്ടിയതോടെ അന്നത്തിനു പോലും വഴിയില്ലാതായ ജീവനക്കാര്‍ സമരം ചെയ്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഏതുവിധേനയും ശമ്പളം നല്‍കി ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതിനു പകരമാണ് ഭീഷണി.

സൂചനാ പണിമുടക്കിനെ തുടര്‍ന്ന് റദ്ദാക്കിയ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടി നോക്കുന്ന ജീവനക്കാരുടെ കണക്ക് അടിയന്തരമായി നല്‍കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എല്ലാ ഡിപ്പോ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂരയാത്രയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര ഒരുക്കാന്‍ കഴിയാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ശമ്പളം നല്‍കാത്തതിന് 15 ദിവസത്തിനു മുമ്പ് നോട്ടീസ് നല്‍കിയ ശേഷമാണ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ പണിമുടക്കിയത്. കെഎസ്ടി സംഘും ടിഡിഎഫുമായിരുന്നു നോട്ടീസ് നല്‍കിയത്. Â

സിഐടിയു സമരത്തെ പരസ്യമായി അനുകൂലിച്ചില്ലെങ്കിലും യൂണിയനിലുള്ള ജീവനക്കാര്‍ ജോലിക്ക് കയറിയില്ല. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് പകരം സിഐടിയു യൂണിയനിലെ ജീവനക്കാരെ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു മാനേജ്മെന്റും മന്ത്രിയും. ഇത് പാളി. Â നേരത്തെ നോട്ടീസ് നല്‍കിയതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളുടെ റിസര്‍വേഷന്‍ റദ്ദ് ചെയ്യാമായിരുന്നു. ഡിപ്പോ മേലധികാരികള്‍ എന്തുകൊണ്ട് പകരം സംവിധാനം നടപ്പിലാക്കിയില്ലെന്ന ചോദ്യമാണ് വിജിലന്‍സ് ഉന്നയിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ക്ക് സര്‍വീസ് തീരുമ്പോള്‍ തന്നെ വേതനം നല്‍കുന്നുണ്ട്. ഇത് കെഎസ്ആര്‍ടിസിയിലും നടപ്പാക്കുമെന്നാണ് മന്ത്രി സൂചന നല്‍കിയത്. സര്‍ക്കാര്‍ സഹായമായി മുപ്പതു കോടി രൂപ നല്‍കിയശേഷം മാനേജ്മെന്റിന് ബാക്കി തുക കണ്ടെത്താനുള്ള സാവകാശം മാത്രമാണ് ജീവനക്കാരോട് തങ്ങള്‍ ചോദിച്ചതെന്നും പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നു ദിവസത്തെ വരുമാന നഷ്ടമുണ്ടായെന്നും മന്ത്രി പറയുന്നു. ഈ ദിവസങ്ങളിലെ ലാഭം കൂടി എടുത്ത് ശമ്പളം നല്‍കാനായിരുന്നു തീരുമാനമെന്നും മന്ത്രി വാദിക്കുന്നു.

Tags: ministerകെഎസ്ആര്‍ടിസിശമ്പളംസിഐടിയു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.