Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുടുംബബന്ധങ്ങള്‍ ദൃഢമാക്കുന്ന തിരുവള്ളൂര്‍ മഹാദേവന്‍

വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ പ്രതിസന്ധിയിലാവുന്നവരാണ് തിരുവള്ളൂര്‍ മഹാദേവസന്നിധിയില്‍ ശാന്തി തേടി എത്തുന്നവരില്‍ ഏറെയും. Â കിഴക്ക് ദര്‍ശനത്തില്‍ ശിവലിംഗ പ്രതിഷ്ഠയും പടിഞ്ഞാറ് ദേവീ സ്ഥാനവുമുള്ള ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതായി പറയുന്നു.

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
May 4, 2022, 06:00 am IST
in Samskriti

മഹാദേവന്റേയും ദേവിയുടേയും ചൈതന്യം സ്ഫുരിക്കുന്ന തിരുവള്ളൂര്‍ മഹാദേവക്ഷേത്രം ഭക്തരുടെ ജീവനാഡിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തകര്‍ച്ചയിലെത്തുന്ന കുടുംബ ബന്ധങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനത്തിലൂടെ എല്ലാ പ്രതിസന്ധികളും മാറി സ്വാസ്ഥ്യം കൈവരുമെന്ന വിശ്വാസത്തിലധിഷ്ഠിതമാണ് തിരുവനന്തപുരത്ത് പോത്തന്‍കോടുള്ള ഈ മഹാദേവ ക്ഷേത്രം.

വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ പ്രതിസന്ധിയിലാവുന്നവരാണ് തിരുവള്ളൂര്‍ മഹാദേവസന്നിധിയില്‍ ശാന്തി തേടി എത്തുന്നവരില്‍ ഏറെയും. കിഴക്ക് ദര്‍ശനത്തില്‍ ശിവലിംഗ പ്രതിഷ്ഠയും പടിഞ്ഞാറ് ദേവീ സ്ഥാനവുമുള്ള ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതായി പറയുന്നു. വൃത്താകൃതിയിലുള്ള ഗര്‍ഭഗൃഹത്തിനുള്ളിലാണ് ദേവ പ്രതിഷ്ഠ. ദേവീചൈതന്യത്തെ നിലക്കണ്ണാടിയില്‍ സാങ്കല്‍പിക ഭാവത്തിലാണ് ആരാധിക്കുന്നത്. തമിഴ ്‌ക്ഷേത്രശില്‍പചാരുതയും ഇവിടെ പ്രകടമാണ്. ശിവഭഗവാന്റെ വാഹനമായ നന്ദി പ്രതിമയാണ് തമിഴ് ശില്‍പസംസ്‌കൃതിയുമായി ബന്ധപ്പെടുത്തുന്നത്. ക്ഷേത്രത്തിന്റെ ഉത്പത്തി മുതല്‍ നന്ദിപ്രതിഷ്ഠ ഇവിടെയുണ്ട്. അനുപമമാണ് കല്ലില്‍ കൊത്തിയ ഈ നന്ദീശില്‍പം.

മണ്ഡപത്തില്‍ ശിവഭഗവാന് അഭിമുഖമായി വടക്കോട്ടു ദര്‍ശനമായാണ് നന്ദിയുടെ സ്ഥാനം. പണ്ട് വയല്‍പ്രദേശമായ ഇവിടെ രാത്രിയില്‍ കാള ശല്യം രൂക്ഷമായിരുന്നു. ഒരിക്കല്‍ കാളയെ ഒരു കര്‍ഷകന്‍ കണ്ടതോടെ കാള അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്നാണ് ദേവസന്നിധിയില്‍ നന്ദി പ്രതിഷ്ഠ പ്രത്യക്ഷമായതെന്ന് പഴമക്കാര്‍ പറയുന്നു. വയലിലേയ്‌ക്ക് നോക്കിക്കൊണ്ടുള്ള അധികാര ഭാവമാണ് പ്രതിഷ്ഠയ്‌ക്കുള്ളത്.

വിവാഹം, ഉയര്‍ന്ന വിദ്യാഭ്യാസം, ജോലി ഇവയൊക്കെ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്ക് കൈവരുമെന്നാണ് വിശ്വാസം. ദേവനെ പ്രദക്ഷിണം ചെയ്ത് ഉദ്ദിഷ്ഠ കാര്യം പറഞ്ഞ ശേഷം മടങ്ങിയാല്‍ അതു സാര്‍ത്ഥകമാകുമെന്നും അനുഭവസ്ഥര്‍ പറയുന്നു. പഠനത്തില്‍ ഉന്നത വിജയം നേടാന്‍ തുണയാകുന്ന ദേവനെ ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികളും ധാരാളമെത്തുന്നു.

പണ്ട്, വെള്ളൂര്‍ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. വെള്ളമുള്ള നാട് എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു പേര്. കാലാന്തരത്തില്‍ ക്ഷേത്ര ചൈതന്യവുമായി ബന്ധപ്പെടുത്തി വെള്ളൂര്‍ തിരുവള്ളൂരായി മാറുകയാണുണ്ടായത്. ക്ഷേത്രത്തിനരികെ ആന താഴ്‌ച്ചിറയെന്നൊരു തടാകമുണ്ട്. ആനയുമായി എത്തിയ പാപ്പാന്‍ തടാകത്തില്‍ താഴ്ന്ന് പോവുകയും പിന്നീട് കടലില്‍ നിന്നാണ് പാപ്പാനെ കണ്ടെത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു. ആന താഴ്ന്നതുകൊണ്ടാണ് ആനത്താഴ്‌ച്ചിറയെന്ന് തടാകത്തിന് വിളിപ്പേര് വന്നതെന്നും പറയുന്നു.

കടുംപായസമാണ് പ്രധാന നൈവേദ്യം. കൂടാതെ ഇടിച്ചു പിഴിഞ്ഞ പായസവും നൈവേദ്യമായി അര്‍പ്പിക്കുന്നുണ്ട്. ഭാര്യാഭര്‍തൃ ബന്ധം സുദൃഢമാവാനുള്ള ഉമാമഹേശ്വരപൂജയും പ്രധാന വഴിപാടാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ പടിഞ്ഞാറ് കഴക്കൂട്ടം പള്ളിപ്പുറത്ത് നിന്ന് വാവറമ്പലം പോകുന്ന വഴിയിലാണ് ക്ഷേത്രമുള്ളത്.

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.