Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ അഴിഞ്ഞാടി ഖലിസ്ഥാന്‍ വാദികള്‍; ആംആദ്മിക്ക് തെരഞ്ഞെടുപ്പില്‍ ഫണ്ട് നല്‍കിയവരില്‍ ഖലിസ്ഥാന്‍ സംഘടനകളുണ്ടെന്ന സംശയം ബലപ്പെടുന്നു

പഞ്ചാബിലെ പട്യാലയില്‍ ഖലിസ്ഥാന്‍ വാദികള്‍ കഴിഞ്ഞ ദിവസം അഴിഞ്ഞാടിയ അക്രമത്തില്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നു. വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സങ്കോചമില്ലാതെ പുറത്തെടുത്ത് ആക്രോശിക്കുന്ന ഖലിസ്ഥാന്‍ വാദികളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 06:58 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയില്‍ ഖലിസ്ഥാന്‍ വാദികള്‍ കഴിഞ്ഞ ദിവസം അഴിഞ്ഞാടിയ അക്രമത്തില്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നു. വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സങ്കോചമില്ലാതെ പുറത്തെടുത്ത് ആക്രോശിക്കുന്ന ഖലിസ്ഥാന്‍ വാദികളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വിജയം നേടിയതോടെ തന്നെ സിഖ് സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടി തങ്ങള്‍ പണം ഇറക്കിയതായി പ്രഖ്യാപനം നടത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ തെരഞ്ഞെടുപ്പ് വിജയം നേടിയതിന്റെ പിറ്റേന്നാണ് എസ് എഫ്ജെയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ആം ആദ്മിക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ വന്‍ തുക നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇനി പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റി ഖലിസ്ഥാന്‍ എന്ന രാജ്യമാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ പഞ്ചാബിലെ സിഖുകാര്‍ക്കിടയില്‍ ജനഹിതപരിശോധന നടത്താന്‍ ആം ആദ്മി സര്‍ക്കാര്‍ സാഹചര്യമുണ്ടാക്കണമെന്നും ഗുര്‍പന്ത് വന്ത് സിങ്ങ് പന്നുന്‍ പറഞ്ഞിരുന്നു. പഞ്ചാബില്‍ ജയിക്കാന്‍ ഖലിസ്ഥാന്‍ വോട്ടുകളും പണവും അരവിന്ദ് കെജ്രിവാള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ആരോപിച്ചിരുന്നു. യുഎസ്എ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, യുകെ, ആസ്ത്രേല്യ എന്നിവിടങ്ങളിലെ ഖലിസ്ഥാന്‍ വാദികളാണ് വന്‍തോതില്‍ ആപിന് പണം നല്‍കിയതെന്നും പരസ്യമായി കത്തെഴുതിയാണ് പന്നുന്‍ പ്രഖ്യാപിച്ചത്. ഇത്രയേറെ സ്വാതന്ത്ര്യത്തോടെ ക്രമസമാധാനം പട്ടാപ്പകല്‍ കയ്യിലെടുക്കാന്‍ ഖലിസ്ഥാന്‍ വാദികളെ പ്രേരിപ്പിച്ചത് ആം ആദ്മി സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന വിശ്വാസം തന്നെയാണെന്ന് കരുതപ്പെടുന്നു.

ഖലിസ്ഥാന്‍ വിരുദ്ധ റാലി സംഘടിപ്പിക്കാന്‍ ശ്രമിച്ച ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ പട്യാലയിലെ കാളിക്ഷേത്രത്തിന് മുന്നില്‍ വെച്ച് നിര്‍ദയമായ ആക്രമണമാണ് ഖലിസ്ഥാന്‍ വാദികള്‍ അഴിച്ചുവിട്ടത്. ഖലിസ്ഥാന്‍ വാദികള്‍ക്ക് വേണ്ടി നിഷ്ഠുരമായ ആക്രമണങ്ങള്‍ക്ക് പേര് കേട്ട നിഹാങ് സിഖുകളാണ് പങ്കെടുത്തത്. ഇവരെ ദല്‍ഹിയില്‍ കര്‍ഷക സമരകാലത്ത് ഖലിസ്ഥാന്‍ വാദികള്‍ ഇറക്കിയിരുന്നു. ഇത് അന്ന് വിവാദമായതാണ്. വാളും വടികളും നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തെടുത്ത് അതിദാരുണമായാണ് ഖലിസ്ഥാന്‍ വാദികള്‍ ശിവസേന പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇവരെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ പഞ്ചാബില്‍ ക്രമസമാധാനം സ്ഥാപിക്കുന്നതില്‍ ആംആദ്മി പാര്‍ട്ടി പരാജയപ്പെട്ടെന്ന ആരോപണം ഉയരുകയാണ്.

അക്രമത്തില്‍ മുഖ്യപ്രതിയായ ബര്‍ജീന്ദര്‍ സിങ്ങ് പര്‍വാനയെ ജില്ലാ കോടതി പൊലീസ് കസ്റ്റഡിയില്‍ നാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്. പട്യാലയിലെ അക്രമത്തെക്കുറിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യും. 1984ലെ സിഖ് വിരുദ്ധകലാപത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ പര്‍വാന കടുത്ത ഖലിസ്ഥാന്‍ വാദിയാണ്. ഇദ്ദേഹം ഡംഡമി തക്സല്‍ എന്ന സിഖ് സെമിനാരിയില്‍ വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 29ന് നടന്ന കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ ബര്‍ജിന്ദര്‍ സിങ്ങ് പര്വാനയാണെന്ന് സംശയിക്കുന്നു. ഇതിന് തെളിവായി കാവി തലപ്പാവ് ധരിച്ച പര്‍വാന തന്റെ അനുയായികളോട് ആയുധമെടുത്ത് അക്രമത്തിന് തയ്യാറാകാന്‍ പ്രരിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ശിവസേനയുടെ ഖലിസ്ഥാന്‍ വിരുദ്ധ പ്രകടനത്തിനെതിരെ അക്രമത്തിനിറങ്ങാന്‍ പര്‍വാന തന്നെ സിഖുകാരെ ആഹ്വാനം ചെയ്യുന്ന വീഡിയോയും ഉണ്ട്.

ഏറെ സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ ഖലിസ്ഥാന്‍ വാദികളെ അറസ്റ്റ് ചെയ്തത്. പര്‍വാന ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. പട്യാല എസ് പി ദീപക് പരീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എന്തായാലും ഇവരുടെ അറസ്റ്റോടെ ആം ആദ്മി സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെക്കുറിച്ചും നിറയെ പരാതികള്‍ ഉയരുകയാണ്. മുഖ്യമന്ത്രിയെ റബ്ബര്‍ സ്റ്റാമ്പാക്കി വെച്ച് അരവിന്ദ് കെജ്രിവാളാണ് ഭരണം നടത്തുന്നതെന്ന ആരോപണവും ഉയരുകയാണ്.

Tags: ഖലിസ്ഥാന്‍ വിരുദ്ധ പ്രകടനംelectionsപട്യാല അക്രമംആം ആദ്മി പാര്‍ട്ടികാളിക്ഷേത്രംaapviolenceഅരവിന്ദ് കെജ്‌രിവാള്‍ഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍Shiv Senaഗുര്‍പത് വന്ത് സിങ് പന്നുഭഗവന്ത് മാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

പുതിയ വാര്‍ത്തകള്‍

വി. ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

ഡോക്ടര്‍മാര്‍ക്ക് മിനിമം സാലറി നല്‍കണമെന്ന് ഐഎംഎ

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഡോ.പി.എസ്. ഷാജഹാന്‍, ഡോ. സജിത് വിളമ്പില്‍

പൊതുജന ആരോഗ്യ സംവിധാനം പൊളിച്ചെഴുതണം: കെജിഎംസിടിഎ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

‘ഇറാന് മുൻപിൽ ഇനി അധിക സമയമില്ല’; നിബന്ധനകൾ​ ഉടൻ അംഗീകരിക്കണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

ഇന്ന് പതിനെട്ട്, ‘പുതിയ പതിനെട്ടാം യുദ്ധം’ തുടങ്ങുന്നു; എങ്കിലും സദ്ഭരണമുണ്ടാകാൻ ആശംസകൾ…

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.