Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തപസ്യ പകരുന്ന സര്‍ഗ്ഗാനുഭവങ്ങള്‍; തപസ്യ വാര്‍ഷികോത്സവത്തിന് ഇന്ന് തുടക്കം

സത്യവിരുദ്ധതയും രാജ്യവിരുദ്ധതയും സംസ്‌കാര വിരുദ്ധതയും കൊട്ടിയാര്‍ക്കുന്ന വര്‍ത്തമാനകാല ദശാസന്ധിയില്‍ ഭയദൗര്‍ബല്യങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിച്ചു നിര്‍ത്തി സനാതന ധര്‍മ്മത്തിന്റെ ഊര്‍ജ്ജം മനസ്സുകളില്‍ പകരുക എന്ന ലക്ഷ്യമാവണം ഓരോ സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റെടുക്കേണ്ടത്. 'ഇവിടെ തപസ്സിനിന്നാര്‍ക്കുനേരം' എന്ന മധുസൂദനന്‍നായരുടെ ആശങ്കാകുലമായ വരികള്‍ കാതില്‍ വന്നലക്കുന്നുണ്ടെങ്കിലും 'തപസ്സിനും ത്യാഗത്തിനും' സജ്ജമാണ് എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സംഘടനയാവുകയാണ് തപസ്യ

പ്രൊഫ. പി.ജി. ഹരിദാസ് by പ്രൊഫ. പി.ജി. ഹരിദാസ്
May 1, 2022, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഒരു സാംസ്‌കാരിക പ്രസ്ഥാനം എന്നതിലുപരിയായി മഹത്തായ ചരിത്രദൗത്യം നിറവേറ്റുവാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സംഘടന എന്ന തികഞ്ഞ ബോധ്യത്തിലൂന്നിയാണ് തപസ്യ കലാസാഹിത്യവേദി നാലര പതിറ്റാണ്ടുകള്‍ പിന്നിട്ട് നാല്‍പത്തി ആറാം വാര്‍ഷികം ആഘോഷിക്കുന്നത്. മനുഷ്യരാശിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നത് ഭൂതകാലം ഒരുക്കിവച്ച അനുഭവത്തിന്റെയും അറിവിന്റെയും പാഠങ്ങളാണ് എന്നത് അനിഷേധ്യമായ സത്യമാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തിന്റെ ഭൂതകാലചരിത്രാനുഭവങ്ങളും പൂര്‍വ്വസൂരികളായ അനേകം ആചാര്യന്മാരുടെ ജ്ഞാനതൃഷ്ണയിലൂന്നിയ തപസ്സും വിളയിച്ചെടുത്ത ദാര്‍ശനികസത്യങ്ങളുടെ പ്രഭാവം വളരെ ശക്തവുമാണ്. ആ സനാതന മൂല്യങ്ങളിലൂടെയുള്ള തീര്‍ത്ഥാടന തുല്യമായ സര്‍ഗ്ഗവ്യാപാരങ്ങളില്‍ ലഭിക്കുന്ന അനുഭവങ്ങള്‍ യജ്ഞപ്രസാദം പോലെ സമൂഹത്തിലേക്ക് പകരാന്‍ ശ്രമം നടത്തുകയാണ് തപസ്യാ പ്രവര്‍ത്തകര്‍. കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ കേരളത്തിന്റെ മണ്ണും മനസ്സും മനസ്സിലാക്കികൊണ്ടുള്ള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളാണ് തപസ്യ നടത്തുന്നത്. സ്വന്തം ഭാഷയ്‌ക്കും ഭൂമിക്കും സംസ്‌കൃതിക്കും വേണ്ടി അനേകം വെല്ലുവിളികളെയും, സാംസ്‌കാരിക കാപട്യങ്ങളുടെ ഒളിയുദ്ധങ്ങളെയും നേരിട്ടുകൊണ്ടുതന്നെയാണ് തപസ്യ അതിന്റെ ദൗത്യസാക്ഷാത്കാരത്തിന് ശ്രമിക്കുന്നത്.

ഇന്ന് ഈ സംഘടനയുടെ നാല്പത്തി ആറാം ജന്മദിനം ആഘോഷിക്കുന്നതിന് ആലുവായില്‍ ആദിശങ്കരന് പാദനമസ്‌കാരം ചെയ്ത പെരിയാറിന്റെ തീരത്ത് അരങ്ങ് ഒരുങ്ങുമ്പോള്‍ സര്‍ഗ്ഗോത്സവങ്ങള്‍ പോലെ കഴിഞ്ഞുപോയ അനേകം വാര്‍ഷികാഘോഷങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളും മഹാവ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് പവിത്രമായ വേദികളും സ്മരണയിലേക്ക് കടന്നു വരുന്നു. പറയാനുള്ളത് പറയുവാനും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കുവാനുമുള്ള അവസരമുണ്ടാക്കുന്നതിനാണ് തപസ്യയുടെ വാര്‍ഷികോത്സവങ്ങള്‍ ഊന്നല്‍ കൊടുക്കുന്നത്. ഒപ്പം ദൃശ്യപ്രാധാന്യമേറിയ കാലാപരിപാടികള്‍ അവതരിപ്പിക്കാനും സ്വജീവിതം കലയ്‌ക്കും സാഹിത്യത്തിനും സമര്‍പ്പിച്ച സമാദരണീയരായ വ്യക്തികളെ ആദരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു.

അടിയന്തിരാവസ്ഥയുടെ നാളുകളില്‍ സ്വതന്ത്രമായ കലാസാഹിത്യപ്രവര്‍ത്തനം നിഷേധിക്കപ്പെട്ടപ്പോള്‍ സര്‍ഗ്ഗാത്മകപ്രവര്‍ത്തനത്തിന്റെ അനിവാര്യത മനസ്സിലാക്കിക്കൊണ്ട് എല്ലാ വിലക്കുകളെയും തൃണവത്ഗണിച്ച് രാത്രികള്‍ പകലുകളാക്കി സാഹിത്യപ്രവര്‍ത്തന മേഖലയെ സജീവമാക്കിയ എം.എ. സാറിനെ പോലെയുള്ളവര്‍ ഇപ്പോഴും തപസ്യയുടെ ഒപ്പമുണ്ട്.  ഈയിടെ പത്മശ്രീ പുരസ്‌കാരം ലഭിച്ച കവി പി. നാരായണക്കുറുപ്പ് പരിമിതമായ യാത്രകള്‍ ചെയ്ത് പ്രവര്‍ത്തകരോടൊപ്പം ഒട്ടൊക്കെ സജീവമായി തുടരുന്നു.

തപസ്യക്ക് ഒപ്പം നടന്ന സി.കെ. മൂസത്, വി.എം. കൊറാത്ത്, എം.വി. ദേവന്‍, മഹാകവി അക്കിത്തം, തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, കാവാലം നാരായണപ്പണിക്കര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയ അനേകം വ്യക്തികള്‍ പകര്‍ന്നു തന്ന ഓര്‍മ്മകള്‍ മനസ്സിനെ ത്രസിപ്പിക്കുകയും ആത്മാഭിമാനം നിറയ്‌ക്കുകയും ചെയ്യുന്നതാണ്. ഏതാണ്ട് ഒന്നര പതിറ്റാണ്ടു കാലം തപസ്യയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച മലയാളത്തിന്റെ നിറവാര്‍ന്ന ഓര്‍മ്മയായ മഹാകവി അക്കിത്തം നടത്തിയ സാംസ്‌കാരിക തീര്‍ത്ഥാടനം ഈ സംഘടനയുടെ ഗ്രാമങ്ങളിലേക്കുള്ള വ്യാപനത്തിന് കാരണമാക്കി. മാനവരാശിയുടെ മുന്നോട്ടുള്ള വഴി തെളിക്കുന്നത് സര്‍ഗ്ഗാത്മകതയാണ് എന്നും കലയുടെയും സാഹിത്യത്തിന്റെയും നിത്യസൗരഭ്യത്തിലൂന്നിയല്ലാതെ മനുഷ്യന് മുന്നോട്ടുപോകാനാവില്ല എന്നും ആത്യന്തികമായ സത്യാന്വേഷണതൃഷ്ണയാവണം മനുഷ്യജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണ്ണത നിശ്ചയിക്കേണ്ടത് എന്നും തപസ്യയുടെ വേദികള്‍ തോറും പറഞ്ഞ്, പാടി നടക്കുന്ന കവിയായിരുന്നു അക്കിത്തം.

ഈ നാടിന്റെ കലാപാരമ്പര്യത്തിന്റെ മര്‍മ്മമറിഞ്ഞ എം.വി. ദേവന്‍, ഈ സംസ്‌കൃതിയുടെ വിശ്വോത്തരമായ സവിശേഷതകളെക്കുറിച്ച് പഠന മനനങ്ങള്‍ നടത്തിയ തുറവൂര്‍ വിശ്വംഭരന്‍ എന്ന മഹാമനീഷി, അനേകം വേദികളില്‍ ഭാരതീയ സംസ്‌കൃതനാടകങ്ങള്‍ അവതരിപ്പിച്ച് തപസ്യയെ സമ്പന്നമാക്കിയ കാവാലം നാരായണപണിക്കര്‍, മലയാളത്തിന്റെ ഗാനാമൃതധാരയായി പെയ്തിറങ്ങിയ എസ്. രമേശന്‍നായര്‍ അങ്ങനെ എത്രയോ മഹാരഥന്മാര്‍. അവരൊക്കെ വലിയ വിളക്കുമരങ്ങളായി മുന്നില്‍ നില്ക്കുമ്പോള്‍ ഇന്ന് തപസ്യ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ടുള്ള പാത സുവ്യക്തമാവുകയാണ്. അവര്‍ പകര്‍ന്നുതന്ന സംസ്‌കൃതിയുടെ തെളിനീര്‍ ചാലുകള്‍ അനേകം തലമുറകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു നല്കുവാന്‍ പര്യാപ്തമാണ്.

തപസ്യയുടെ പ്രവര്‍ത്തനത്തെ സൃഷ്ടിപരമായ വിമര്‍ശനം കൊണ്ട് പ്രചോദിപ്പിച്ച പ്രതിഭകളെയും മറക്കാന്‍ കഴിയില്ല. കന്നട  സാഹിത്യകാരനായ ശ്രീകൃഷ്ണ ആലനഹള്ളി, മലയാളത്തിലെ ടി. പത്മനാഭന്‍, പഴയകാല തീവ്രകമ്മ്യൂണിസ്റ്റായ കെ. വേണു, അങ്ങനെ പലരും തപസ്യയുടെ വേദികളില്‍ തപസ്യക്ക് നല്ല തല്ലും തലോടലും തന്നവരാണ്. തപസ്യയുടെ ആശയാടിത്തറയെ എതിര്‍ക്കുമ്പോഴും തപസ്യയോടൊത്തു യാത്ര ചെയ്തിരുന്ന സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ബഹുമാനിക്കുവാനും ആദരിക്കുവാനും അവര്‍ക്ക് ഒരു മനോവിഷമവും ഉണ്ടായില്ല. മാത്രമല്ല ചിലര്‍ തപസ്യയുടെ പുരസ്‌കാരം വരെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

സത്യവിരുദ്ധതയും രാജ്യവിരുദ്ധതയും സംസ്‌കാര വിരുദ്ധതയും കൊട്ടിയാര്‍ക്കുന്ന വര്‍ത്തമാനകാല ദശാസന്ധിയില്‍ ഭയദൗര്‍ബല്യങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിച്ചു നിര്‍ത്തി സനാതന ധര്‍മ്മത്തിന്റെ ഊര്‍ജ്ജം മനസ്സുകളില്‍ പകരുക എന്ന ലക്ഷ്യമാവണം ഓരോ സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റെടുക്കേണ്ടത്. ‘ഇവിടെ തപസ്സിനിന്നാര്‍ക്കുനേരം’ എന്ന മധുസൂദനന്‍നായരുടെ ആശങ്കാകുലമായ വരികള്‍ കാതില്‍ വന്നലക്കുന്നുണ്ടെങ്കിലും ‘തപസ്സിനും ത്യാഗത്തിനും’ സജ്ജമാണ് എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സംഘടനയാവുകയാണ് തപസ്യ.

Tags: Thapasyathapasya kalasahitya vedhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സാംസ്‌കാരിക രംഗത്തെ മഹാമാതൃക

Kerala

സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന്

Samskriti

തപസ്യയുടെ ഉത്കൃഷ്ടതയെ പരിപോഷിപ്പിക്കുന്നവര്‍

Parivar

വി.എം. കൊറാത്ത് 18ാമത് അനുസ്മരണ സമ്മേളനം നാളെ; തപസ്യയുടെ പ്രൊഫഷണല്‍ നാടകമായ ‘ആരണ്യപര്‍വ്വം’ ഉദ്ഘാടനം ചെയ്യും

Varadyam

വിശ്വശില്‍പി തുറന്നു, കലയുടെ ശ്രീകോവില്‍

പുതിയ വാര്‍ത്തകള്‍

ചരക്ക് കപ്പലില്‍ തീ ആളിപ്പടരുന്നു, കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നു, കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, 4 ജീവനക്കാരെ കാണാതായി

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ : ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി പത്ത് ദിവസം അനുവദിച്ചു

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

കോഴിക്കോട് തീരത്ത് തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേര്‍ മംഗലാപുരത്തേക്ക്, കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല, വനം മേധാവിക്ക് അധികാരം ഉണ്ട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക്ക് വോട്ടുകള്‍ രേഖപ്പെടുത്തി കൃത്യത ഉറപ്പുവരുത്തി

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 10 മുതല്‍ 11 വരെ

രത്തന്‍ ടാറ്റ (ഇടത്ത്) പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ (വലത്ത്)

ടാറ്റ എയര്‍ ഇന്ത്യ ലാഭത്തിലൂടെ പുതിയ നാഴികക്കല്ലില്‍; എയറിന്ത്യയില്‍ നോണ്‍ സ്റ്റോപ്പായി പറക്കാന്‍ മോഹമുണ്ടെന്ന് പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ

തട്ടിപ്പ് കൈയ്യോടെ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ; ഇങ്ങനെ മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കുന്നത് ശരിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies