Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗുരുവും ശിവഗിരിയും ഇടതു കുടിപ്പകയില്‍

കേന്ദ്രസര്‍ക്കാരിന്റെ ഒരു സഹായവും ശിവഗിരിക്ക് ലഭിക്കരുതെന്ന വാശിയാണ് സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ളത്. മറിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ രോഷാകുലരാകും. യാതൊരു തത്വദീക്ഷയുമില്ലാതെ കുപ്രചാരണം നടത്താന്‍ മടിക്കില്ല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോടിയേരിയുടെയും കടകംപള്ളിയുടെയും ഉറഞ്ഞുതുള്ളല്‍. ഇൗ ഗുരുനിന്ദകരുടെ തനിനിറം തിരിച്ചറിഞ്ഞ് പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 30, 2022, 05:00 am IST
in Editorial

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തിന്റെയും, ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയുടെയും സംയുക്ത ആഘോഷ പരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, എംഎല്‍എയും മുന്‍മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നതിനു പിന്നിലെ ദുഷ്ടലാക്ക് ഇരുവരുടെയും സങ്കുചിത രാഷ്‌ട്രീയമറിയുന്നവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണഗുരുദേവനെന്നും, ജാതിയുടെ പേരില്‍ അരങ്ങേറിയ വിവേചനങ്ങള്‍ക്കെതിരെ യുക്തിസഹവും പ്രായോഗികവുമായ പോരാട്ടമാണ് ഗുരു നടത്തിയതെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. രാജ്യത്ത് ഇന്നോളമുണ്ടായിട്ടുള്ള പ്രധാനമന്ത്രിമാരില്‍ ശിവഗിരിയെയും ശ്രീനാരായണഗുരുദേവനെയും ഏറ്റവും കൂടുതല്‍ അറിഞ്ഞാദരിക്കുകയും, ശിവഗിരിക്കുവേണ്ടി സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന നരേന്ദ്ര മോദിയെപ്പോലെ ഇന്നോളം മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞതുമാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുമ്പോള്‍ കടകംപള്ളി ശിവഗിരി സന്യാസിമാരെ അധിക്ഷേപിക്കുകയാണ്. ശ്രീനാരായണ ഗുരുദേവന്‍ തങ്ങളുടെ സ്വകാര്യസ്വത്താണെന്നും, മറ്റാര്‍ക്കും ഗുരുവിനെക്കുറിച്ച് അഭിപ്രായം പറയാന്‍ അധികാരമില്ലെന്നും ഈ നേതാക്കള്‍ ധരിച്ചുവച്ചിട്ടുള്ളതുപോലെ തോന്നുന്നു.

രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി ഗുരുദേവന്റെ പേര് ഉപയോഗിക്കുകയും, അതു കഴിഞ്ഞാല്‍ നിന്ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഹീനമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. പാര്‍ട്ടി ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടുതന്നെ ഇതിന് മുന്നിട്ടിറങ്ങുകയുണ്ടായി. ഗുരുദേവന്‍ വെറും ബൂര്‍ഷ്വാ സാമൂഹ്യപരിഷ്‌കര്‍ത്താവാണെന്ന് പ്രഖ്യാപിച്ച് അയിത്തം കല്‍പ്പിക്കുകയും, ശിവഗിരി സന്ദര്‍ശിക്കുന്നത് തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്നും പ്രഖ്യാപിക്കാന്‍ മടി കാണിക്കാതിരുന്ന നേതാവായിരുന്നു ഇഎംഎസ്. ഇക്കാരണത്താല്‍ ക്ഷണം ലഭിച്ചിട്ടുപോലും ശിവഗിരി തീര്‍ത്ഥാടനത്തിന് പോകാതിരുന്നയാളുമാണ്. ഇഎംഎസിന്റെ പാത പിന്തുടര്‍ന്ന സിപിഎം അവസരം കിട്ടിയപ്പോഴൊക്കെ ഗുരുനിന്ദ തുടര്‍ന്നു. ഇ.കെ. നായനാരുടെ ഭരണകാലത്ത് ശിവഗിരി പിടിച്ചെടുക്കാനുള്ള ശ്രമവും നടത്തി. ഗുരുദേവന്റെ പ്രതിമകള്‍ തകര്‍ക്കാനും, ഗുരുവിനെ കുരിശിലേറ്റി തെരുവിലൂടെ പ്രദര്‍ശിപ്പിക്കാനും ഇവര്‍ മടിച്ചിട്ടില്ല. ഇതിനെതിരെ ജനങ്ങളില്‍നിന്ന് രോഷമുയര്‍ന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നു മാത്രമാണല്ലോ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഗുരുദേവനോടും ശിവഗിരിയോടും ഒരുതരത്തിലുള്ള ആദരവുമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ ഗുരുദേവന്റെ ദര്‍ശനത്തെ വാഴ്‌ത്തുകയും മഹത്വത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്ത പ്രധാനമന്ത്രി മോദിയെ അധിക്ഷേപിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സാംസ്‌കാരിക ശൂന്യതയാണ്. ഇത്തരമൊരു അപഹാസ്യമായ രാഷ്‌ട്രീയ വിദ്യാഭ്യാസമാണ് സിപിഎം നേതാക്കള്‍ക്ക് ലഭിച്ചിട്ടുള്ളത്. അവര്‍ മാറിച്ചിന്തിക്കുമെന്ന് കരുതാനാവില്ല.

ശിവഗിരിയോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും ഒരുതരം കുടിപ്പകതന്നെയാണ് സിപിഎമ്മിനുള്ളത്. കോടിയേരിയും കടകംപള്ളിയും മറയില്ലാതെ പ്രകടിപ്പിക്കുന്നതും അതാണ്. ഗുരുദേവന്റെ ആത്മീയ മഹത്വം ഒരിക്കല്‍പ്പോലും അംഗീകരിക്കാതിരിക്കുകയും, കേരളത്തിന് പുറത്ത് അത് തിരിച്ചറിയുന്നതിന് തടസം നില്‍ക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ വിരുദ്ധ ധ്രുവത്തിലാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നില്‍ക്കുന്നത്. ശിവഗിരി സന്ദര്‍ശിച്ചും അല്ലാതെയും സാമൂഹ്യപരിവര്‍ത്തനത്തില്‍ ഗുരുദേവന്റെ അമൂല്യമായ സംഭാവനകളെ പ്രകീര്‍ത്തിക്കുകയും, ലോകത്തിന് അത് മാതൃകയാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളയാളുമാണ് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശിവഗിരിയോട് വളരെ അടുത്ത ബന്ധമാണ് മോദി പുലര്‍ത്തിയത്. പ്രധാനമന്ത്രിയെന്ന നിലയ്‌ക്ക് അത് തുടരുകയും ചെയ്യുന്നു. ശിവഗിരി ഉന്നയിച്ചിട്ടുള്ള എല്ലാ ആവശ്യങ്ങളോടും അനുകൂലമായാണ് മോദി സര്‍ക്കാര്‍ പ്രതികരിച്ചിട്ടുള്ളത്. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഇതിന് തടസ്സംനില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ശിവഗിരി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് അട്ടിമറിച്ചത് ഒരു ഉദാഹരണം മാത്രം. കേന്ദ്രസര്‍ക്കാരിന്റെ ഒരു സഹായവും ശിവഗിരിക്ക് ലഭിക്കരുതെന്ന വാശിയാണ് സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ളത്. മറിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ രോഷാകുലരാകും. യാതൊരു തത്വദീക്ഷയുമില്ലാതെ കുപ്രചാരണം നടത്താന്‍ മടിക്കില്ല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോടിയേരിയുടെയും കടകംപള്ളിയുടെയും ഉറഞ്ഞുതുള്ളല്‍. ഈ ഗുരുനിന്ദകരുടെ തനിനിറം തിരിച്ചറിഞ്ഞ് പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags: narendramodicpmsivagiriകടകം‌പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.