Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടിനകത്ത് മകളെ മാനഭംഗപ്പെടുത്തുമ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന അച്ഛന്റെ നിസ്സഹായത; അനുഭവം പങ്കുവച്ച് പാകിസ്ഥാനി ഹിന്ദുക്കള്‍

പെണ്‍കുട്ടികളുണ്ടെങ്കില്‍ തട്ടിക്കൊണ്ടു പോകും. അവള്‍ ഋതുമതിയാണെന്ന് അവര്‍ വ്യാജരേഖയുണ്ടാക്കും. ശരിയ നിയമം ശരിവയ്‌ക്കുന്ന കോടതിക്കും നിയമപാലന സംവിധാനങ്ങള്‍ക്കു മുമ്പില്‍ മറ്റൊരു നീതിയ്‌ക്കും വിലയില്ലത്ത അവസ്ഥസയാണ് ഹിന്ദു സമൂഹം പാക്കിസ്ഥാനില്‍ നേരിടുന്നത്.

പ്രബീന ചോലയ്‌ക്കല്‍ by പ്രബീന ചോലയ്‌ക്കല്‍
Apr 28, 2022, 07:12 pm IST
in Kerala

തിരുവനന്തപുരം: എല്ലാം ഇട്ടെറിഞ്ഞാണ് ഇന്ത്യയിലേക്ക് ഓടിപ്പോന്നത്. ഇല്ലെങ്കില്‍ അവര്‍ മതം മാറ്റും. കൂലി നല്‍കാതെ അടിമയെപ്പോലെ പണിയെടുപ്പിക്കും. എതിര്‍ത്താല്‍ അവരുടെ സ്വകാര്യജയിലുകളിലാക്കി ക്രൂരമായി ദ്രോഹിക്കും. ജനിച്ചുവളര്‍ന്ന നാട്ടില്‍ ഹിന്ദുവായതില്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്‌ക്ക് പാലായനം ചെയ്‌തെത്തിയ ഭൂരാലാല്‍, ജയ് അഹൂജ, ചെയ്ദം കുമാര്‍ ശര്‍മ എന്നീ പാകിസ്ഥാനി ഹിന്ദുക്കള്‍.

പെണ്‍കുട്ടികളുണ്ടെങ്കില്‍ തട്ടിക്കൊണ്ടു പോകും. അവള്‍ ഋതുമതിയാണെന്ന് അവര്‍ വ്യാജരേഖയുണ്ടാക്കും. ശരിയ നിയമം ശരിവയ്‌ക്കുന്ന കോടതിക്കും നിയമപാലന സംവിധാനങ്ങള്‍ക്കു മുമ്പില്‍ മറ്റൊരു നീതിയ്‌ക്കും വിലയില്ലത്ത അവസ്ഥസയാണ് ഹിന്ദു സമൂഹം പാക്കിസ്ഥാനില്‍ നേരിടുന്നത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പീഡനത്തിന്റെ, പലായനത്തിന്റെ പാക് പാഠങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകായായിരുന്നു ഇവര്‍.

അവിടെയുള്ള സ്ഥലവും വീടുമൊന്നും വില്‍ക്കാനായില്ല. ആരും വാങ്ങില്ല. ഓരോരുത്തരായി രാജ്യം വിട്ടാല്‍ അവര്‍ക്ക് അതെല്ലാം സ്വന്തമാക്കാമല്ലോ. നിങ്ങള്‍ കേട്ടതിനുമപ്പുറമാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷ പീഡനങ്ങള്‍. അഭയം തേടാന്‍ ഞങ്ങള്‍ക്ക് ഇന്ത്യയേയുള്ളൂ. ഇന്ത്യയില്‍ ജനിച്ച നിങ്ങളെത്ര ഭാഗ്യവാന്മാരെന്നൊക്കെ പറയുമ്പോഴും പിറന്ന മണ്ണ് ഉപേക്ഷിച്ചതിന്റെ വേദനയുണ്ട് ഭൂരാലാലിന്റെ വാക്കുകളില്‍.

അംഗബലം 24 ശതമാനത്തില്‍ ഒരു ശതനമാനത്തിലേക്ക് ചുരുങ്ങിപ്പോയ ഒരു ജനതയുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാവുമോയെന്ന ചോദ്യത്തിലുമുണ്ട് ദൈന്യത. പാക് ഹൈദരാബാദ് സ്വദേശിയായ ഭൂരാലാല്‍ ഇന്ത്യയിലെത്തിയിട്ട് ഏറെയായിട്ടില്ല. ഭൂരേലാല്‍ ഇപ്പോള്‍  ഭാര്യയ്‌ക്കും മകനുമൊപ്പം ജയ്‌പൂരിലാണ് താമസം. അവിടെ ഒരു കട നടത്തുകയാണ്. ബന്ധുക്കള്‍ പലരും ഇപ്പോഴും പാക്കിസ്ഥാനിലാണ്.

കേട്ടതിലേറെയാണ് നേരിട്ടറിഞ്ഞവര്‍ക്ക് ഹൈന്ദവരുടെ ദുരവസ്ഥയെക്കുറിച്ച് പറയാനുള്ളത്. ഹിന്ദു പെണ്‍കുട്ടികളെ നിഷ്‌ക്കരുണം തട്ടിക്കൊണ്ടു പോകുന്നത് പലപ്പോഴും നോക്കി നല്‍ക്കാനേ രക്ഷിതാക്കള്‍ക്ക് കഴിയാറുള്ളൂ. അവരെക്കുറിച്ച് പിന്നെ ഒന്നും അറിയാനാകില്ല. ഇക്കാര്യത്തില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലെന്നാണ് ഭൂരേലാല്‍ പറയുന്നത്. സമ്പത്തുള്ള വീട്ടിലെ പെണ്‍കുട്ടികളെ കൊണ്ടു പോയാല്‍ വിട്ടയയ്‌ക്കാന്‍ വലിയ തുക ആവശ്യപ്പെടും. പണം കിട്ടിയാലും മോചനമില്ല.

വീടിനകത്ത് മകളെ മാനഭംഗപ്പെടുത്തുമ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന അച്ഛന്റെ നിസ്സഹായത നിങ്ങള്‍ക്ക് മനസ്സിലാകുമോയെന്ന നെഞ്ചുകീറുന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തമില്ലാതെ പോകുന്നു.

ഹൈന്ദവരുടേതായ ചിഹ്നങ്ങളൊന്നും പൊതുഇടങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പൊട്ടു തൊടരുത്. കൈകളില്‍ പൂജിച്ച ചരടുകള്‍ കെട്ടരുത്. ദീപാവലിയോ ഹോളിയോ ഒന്നും ആഘോഷിക്കാന്‍ പാടില്ല. ക്ഷേത്രഭൂമിയെല്ലാം കൈയേറിക്കഴിഞ്ഞു. പേരിനു പോലും പൂജ നടത്താനാവാതെ അനാാഥമായ എത്രയോ ക്ഷേത്രങ്ങളുണ്ട്. അവിടെ ആരാധനയൊക്കെ വിലക്കപ്പെട്ടതാണ്. ബസില്‍ കയറിയാല്‍ കൂടെക്കയറിയ ഉറ്റവരുടെ പേരു ചൊല്ലി വിളിക്കാന്‍ പോലും ഭയമാണ്. ഹിന്ദുനാമധാരിയെന്നറിഞ്ഞാല്‍ ഇറക്കി വിടും. അല്ലെങ്കില്‍ കൈയേറ്റം ചെയ്യും. മക്കള്‍ക്ക് അച്ഛനമ്മമാര്‍ പേരിടുന്നതു പോലും ശ്രദ്ധിച്ചാണ്. അജ്മല്‍ റാം, ഹക്കിം റാം തുടങ്ങിയ പേരുകളൊക്കെ പാക് ഹിന്ദുക്കളുടെ ഇടയില്‍ പതിവാണ്. പേരിലെ ആദ്യം ഭാഗം ജീവന്‍ രക്ഷയ്‌ക്ക്. രണ്ടാമത്തേത് ധര്‍മരക്ഷയ്‌ക്കും. സര്‍ക്കാര്‍ ജോലിയും ഹിന്ദുക്കള്‍ക്ക് നിഷിദ്ധം.

ജയ്‌പൂരിലെ വ്യവസായിയും പാക്ഹിന്ദുക്കളുടെ ക്ഷേമത്തിനും ഇന്ത്യയില്‍ വരുടെ അതിജീവനത്തിനായി പ്രവര്‍ത്തിക്കുന്ന നിമിത്തേകം സംഘടനയുടെ പ്രസിഡണ്ടുമായ ജയ് അഹൂജ, നിമിത്തേകം ചീഫ് കോര്‍ഡിനേറ്റര്‍ ചെയ്ദം കുമാര്‍ ശര്‍മ എന്നിവരും ഹിന്ദു യൂത്ത്് കോണ്‍ക്ലേവില്‍ പങ്കെടുത്തു.

Tags: hinduപാക്കിസ്ഥാന്‍Hindu mahasammelanamഅനന്തപുരി ഹിന്ദു മഹാസമ്മേളനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Thiruvananthapuram

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ഹിന്ദുരാഷ്‌ട്രം മതരാഷ്‌ട്രമല്ല, ധര്‍മ്മരാഷ്‌ട്രം, ഹിന്ദു എന്നത് സംസ്‌കൃതിയുടെ പേര് :ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.