Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സില്‍വര്‍ ലൈന്‍ : കെ റെയിലിനെതിരെ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ ആര്‍വിജി മേനോന്‍ മാത്രം, സംവാദം തുടരുന്നു

സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് ഇത് വലിയ ന്യൂനതയാണ്. കേരളത്തില്‍ ബ്രോഡ്‌ഗേജ് മാറ്റി സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്. ആരാണ് പഠനം നടത്തി ഇക്കാര്യം തീരുമാനിച്ചത്. പരിസ്ഥിതി വശങ്ങളും പരിശോധിക്കണമെന്ന് ആര്‍വിജി മേനോന്‍

Janmabhumi Online by Janmabhumi Online
Apr 28, 2022, 12:19 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : എതിര്‍വാദം ഉന്നയിച്ച് സംസാരിക്കാന്‍ ഒരാളെ മാത്രം സംഘടിപ്പിച്ച് സില്‍വര്‍ ലൈന്‍ സംവാദം തുടങ്ങി. കെ റെയില്‍ പദ്ധതി ബഹിഷ്‌കരിക്കണമെന്ന് സംസ്ഥാന വ്യാപകമായി എതിര്‍പ്പുകള്‍ ഉയരുന്നതിനിടയിലാണ് സില്‍വര്‍ ലൈന്‍ സംവാദം പുരോഗമിക്കുകയാണ്. ദേശീയ റെയില്‍വേ അക്കാദമി മുന്‍ വകുപ്പു മേധാവി മോഹന്‍ എ.മേനോന്‍ മോഡറേറ്ററാകുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിച്ചു റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ.കുഞ്ചെറിയ പി.ഐസക്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ വാദങ്ങളുന്നയിക്കും. ശാസ്ത്രസാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് ഡോ.ആര്‍.വി.ജി.മേനോന്‍ മാത്രമാണ് സംവാദത്തില്‍ പദ്ധതിയെ എതിര്‍ത്ത് സംസാരിക്കുന്നത്. ഹോട്ടല്‍ താജ് വിവാന്തയിലാണു സംവാദം നടക്കുന്നത്.  

സര്‍ക്കാര്‍ നേരിട്ടാണു സംവാദം സംഘടിപ്പിക്കുന്നതെന്ന ഉറപ്പു ലഭിക്കാത്തതിനെ തുടര്‍ന്നാണ് റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മയ്‌ക്കും പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറിയത്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താതെ എതിര്‍ത്ത് വാദിക്കാന്‍ ഒരാളുമായി സംവാദം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഒരോരുത്തര്‍ക്കും 15 മിനിട്ടാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.  

ഗതാഗത രംഗത്തിന്റെ വികസനത്തിന് കാരണമാകുന്ന പദ്ധതിയാണ് സില്‍വര്‍ലൈനെന്നാണ് കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി. ഐസക് സംവാദത്തില്‍ പറഞ്ഞത്. കേരളത്തിലെ ദേശീയ പാതയിലും സംസ്ഥാന പാതയിലും സഞ്ചരിക്കാന്‍ കഴിയുന്നത് 3040 കിലോമീറ്റര്‍ വേഗത്തിലാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. നമുക്ക് 3040 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ മതിയോ എന്നു ജനം ചിന്തിക്കണം.

ജനശതാബ്ദിയും രാജധാനിയും പോലും ശരാശരി 60 കിലോമീറ്റര്‍ വേഗത്തിലാണ് കേരളത്തില്‍ ഓടുന്നത്. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ ആളുകള്‍ രാവിലെ യാത്ര ചെയ്യുന്നു. ഇതാണ് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണം. കേരളത്തില്‍ ഒരു വര്‍ഷം 4000 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. നല്ല ഗതാഗത സംവിധാനം കേരളത്തിനു വേണം. കേരളം നേരത്തേ അതിവേഗ പാതയെക്കുറിച്ച് നേരത്തെ അലോചിച്ചിരുന്നു.  

2003ല്‍ 6000 കോടിയായിരുന്നു പാതയുടെ ചെലവ്. യാത്രാസമയം 12 മണിക്കൂറില്‍നിന്ന് 5 മണിക്കൂറാക്കി കുറയ്‌ക്കാനായിരുന്നു പദ്ധതി. എല്ലാവരും അതിനെ എതിര്‍ത്തു. കേരളത്തെ കീറി മുറിക്കും എന്നായിരുന്നു വാദം. ദേശീയപാത 4 വരിയാക്കിയിട്ടും തിരക്കാണ്. റോഡ് ഇനിയും വീതി കൂട്ടിയാലും തിരക്കു കൂടും. നമുക്ക് ആവശ്യം അതിവേഗ പാതയും കിഴക്കു പടിഞ്ഞാറ് ഹൈവേകളുമാണെന്നും ഡോ.കുഞ്ചെറിയ പറഞ്ഞു. മെട്രോ റെയിലില്‍ പാര്‍ക്കിങ് പ്രശ്‌നമുണ്ട്. സില്‍വര്‍ലൈന്‍ ടെര്‍മിനലില്‍ പാര്‍ക്കിങിനുള്ള സംവിധാനം ഉറപ്പാക്കണം. സില്‍വര്‍ലൈന്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് ഉണര്‍വാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  

കേരളത്തിലെ ഗതാഗത സൗകര്യ വികസനത്തിന് റെയില്‍വേയ്‌ക്ക് പ്രധാന പങ്കുണ്ട്. പൊതു ഗതാഗതം വളരെ പ്രധാനമാണ്. ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് സ്വകാര്യ വാഹനങ്ങളിലൂടെ സാധിക്കില്ലെന്ന് ആര്‍.വി.ജി. മേനോനും സംവാദത്തില്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് ഇത് വലിയ ന്യൂനതയാണ്. കേരളത്തില്‍ ബ്രോഡ്‌ഗേജ് മാറ്റി സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്. ആരാണ് പഠനം നടത്തി ഇക്കാര്യം തീരുമാനിച്ചത്. പരിസ്ഥിതി വശങ്ങളും പരിശോധിക്കണം. 626 വളവുകളാണ് പദ്ധതിക്കുള്ളത്. കൊല്ലത്ത് ഹെയര്‍പിന്‍ വളവാണ്. വളവുകള്‍ നിവര്‍ത്തിയുള്ള പാതയാണെങ്കില്‍ മാത്രമേ വേഗതയുണ്ടാകൂവെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.

പദ്ധതിയുടെ തുടക്കത്തിലാണ് ചര്‍ച്ച നടത്തേണ്ടത്. വിശദമായ പഠനങ്ങളും സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അത്യാവശ്യമാണ്. പദ്ധതിക്കായി പുറത്തുള്ള ആളുകളെയല്ല. ഇതില്‍ ഉള്‍പ്പെടുന്ന അകത്തുള്ളവരെയാണ് ചര്‍ച്ചകളില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പൊകുന്നതിനിടയില്‍ അല്ല. ആരംഭത്തില്‍ തന്നെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തണമായിരുന്നു. വിഷയത്തില്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇതുമായി മുന്നോട്ട് പോകാന്‍ പാടൊള്ളൂവെന്നും ആര്‍വിജി മേനോന്‍ അറിയിച്ചു. സംവാദം തുടരുകയാണ്.  

Tags: കേരള സര്‍ക്കാര്‍K railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗപ്പാത: കെ റെയിലിനു പകരം ഇ. ശ്രീധരന്റെ പദ്ധതി

Kerala

ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നിരിക്കും: സുരേഷ് ഗോപി

Kerala

കെ-റെയിൽ പദ്ധതി സാമ്പത്തിക ബാദ്ധ്യത; അലൈൻമെൻ്റിന് മുമ്പ് ചർച്ച നടത്തിയില്ല, ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് പുറത്ത്

Kerala

കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; രാഷ്‌ട്രീയം വന്നതാണ് പ്രശ്‌നം: പണലഭ്യത പ്രശ്‌നമല്ല; മുഖ്യമന്ത്രി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരെ വ്യാജ പരാമര്‍ശം : യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കൂറ്റി കോടതിയില്‍ ഹാജരാകണം

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

ബസ് യാത്രക്കാരില്‍ നിന്ന് മാല കവരുന്ന 45 അംഗ സംഘത്തിലെ സ്ത്രീകളടക്കം നാലു പേര്‍ രാമപുരത്ത് പിടിയില്‍

പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണ്ണം തട്ടിയയാള്‍ അറസ്റ്റില്‍

ക്രിപ്‌റ്റോ കറന്‍സി ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ ആള്‍ പിടിയില്‍.

അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍  (വലത്ത്) ഫെന്‍റനില്‍ ഡ്രഗ്സ് (ഇടത്ത്)

യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈനയുടെ ഡ്രഗ്; നേരിടാന്‍ യുഎസിന് വേണം ഇന്ത്യയുടെ സഹായം

എകെജി സെന്റര്‍ ആക്രമണ കേസ് പ്രതി സുഹൈല്‍ ഷാജഹാന് വിദേശയാത്രയ്‌ക്ക് അനുമതിയില്ല

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രാമേശ്വരത്ത് കണ്ടത്തി

പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies