Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദമ്പതികള്‍ തീപ്പൊളളലേറ്റ് മരിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ആത്മഹത്യ.കാരണം സാമ്പത്തിക പ്രശ്‌നങ്ങള്‍

രവീന്ദ്രന്‍ ഭാര്യയെ തീകൊളുത്തിയതിന് ശേഷം സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.കുടുംബപ്രശ്‌നങ്ങളും, സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയ്‌ക്ക് കാരണം.സംഭവത്തിന് മുന്‍പ് രവീന്ദ്ര്ന്‍ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 04:57 pm IST
in Idukki

ഇടുക്കി: പുറ്റടിയില്‍ ദമ്പതികള്‍ തീപിടുത്തത്തില്‍ മരിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല എന്ന് പോലീസ്. മരിച്ച രവീന്ദ്രന്‍ സുഹൃത്തിനും, കുടുംബ വാട്ട്‌സ് അപ്പ് ഗ്രൂപ്പിലും അയച്ച ആത്മഹത്യക്കുറിപ്പിലൂടെയാണ് കാരണം പുറത്ത് വന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പുറ്റടി ഇലവനത്തൊടുകയില്‍ രവീന്ദ്രന്‍, ഉഷ എന്നിവര്‍ പൊളളലേറ്റ് മരിച്ചത്.ഇവരുടെ മകള്‍ ശ്രീധന്യ പോളളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ രവീന്ദ്രന്‍ ഭാര്യയെ തീകൊളുത്തിയതിന് ശേഷം സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.കുടുംബപ്രശ്‌നങ്ങളും, സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയ്‌ക്ക് കാരണം.സംഭവത്തിന് മുന്‍പ് രവീന്ദ്ര്ന്‍ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസിന്  ലഭിച്ചിട്ടുണ്ട്.

    കുടുംബാംഗഹങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലും സന്ദേശം പങ്ക് വെച്ചിരിന്നു.’എന്നോട് ക്ഷമിക്കണം, ഞാന്‍ കൈയ്യിലുള്ള രൂപ ചേട്ടന്റെ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. നമ്മള്‍ മേടിച്ച രൂപ അവര്‍ക്ക് കൊടുക്കാന്‍ തികയില്ലെന്നറിയാം. എന്നാലും ഉള്ളത് കൊടുക്കണം. ഞാന്‍ ചേട്ടനോട് യാത്ര ചോദിക്കുന്നു. എന്നെ ഇവിടെയും ജീവിക്കാന്‍ അനുവദിക്കുന്നില്ല. വിശദവിവരം ഞങ്ങളുടെ കുടുംബഗ്രൂപ്പില്‍ ഇടുന്നുണ്ട്. ചേട്ടനോട് മാത്രം ഇത്രയും കാര്യം പറയുന്നു. മറ്റാരോടും എനിക്ക് പറയാനില്ല. പറ്റുമെങ്കില്‍ ചേട്ടന്‍ കട ഏറ്റെടുത്ത് നടത്തണം. എന്റെ ആഗ്രഹമാണ്. നമുക്ക് സാധനങ്ങള്‍ തരുന്നയാളുടെ നമ്പര്‍ കടയിലെ നോട്ടീസില്‍ ഉണ്ട്’, എന്നായിരുന്നു രവീന്ദ്രന്‍ സുഹൃത്തിന് അയച്ച വാട്സാപ്പ് സന്ദേശം. ഈ സഹൃത്ത് വഴി മറ്റൊരാളില്‍ നിന്ന് രവീന്ദ്‌രന്‍ 50000 രൂപ കടം വാങ്ങിയിരുന്നു.ഇത് തിരിച്ചു കൊടുക്കാന്‍ സാധിച്ചില്ല.സന്ദേശം അയച്ച ശേഷം രവീന്ദ്രന്‍ മൂവായിരം രൂപ സുഹൃത്തിന് അയച്ച് നല്‍കിയിരുന്നു.സ്വന്തം ശരീരത്ത് മണ്ണെണ്ണ ഒഴിച്ചതിന് ശേഷം ഭാര്യയുടെ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു.വീട്ടിലുണ്ടായിരുന്ന തുണികള്‍ക്കും മറ്റ് വസ്തുക്കള്‍ക്കും തീപടര്‍ന്ന് പിടിച്ചു.ഇങ്ങനെ മകള്‍ ശ്രീധന്യയുടെ ശരീരത്തിലും പൊളളലേറ്റും. പൊളളലേറ്റ ശ്രീധന്യ പുറത്തേക്ക് ഓടി.ഇത് കണ്ടാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.അപ്പോഴേക്കും രവീന്ദ്രനും, ഉഷയും മരിച്ചിരുന്നു.വീട് തകര്‍ന്ന് ഇവരുടെ മേല്‍ പതിച്ചിരുന്നു.പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഇവരുടെ വീട് സന്ദര്‍ശിച്ചു. ശ്രീധന്യയ്‌ക്ക് വിഗ്‌ദ്ധ ചികിത്സ ഉറപ്പാക്കുമെന്നും പറഞ്ഞു.

Tags: ഐഎസ്കൊലപാതകംsuicidedeathഅപകടംidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.