Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച; വന്‍കൃഷിനാശം, പുറംബണ്ടുകള്‍ ബലപ്പെടുത്താത്തത് പ്രധാന പ്രതിസന്ധി, ചൂഷണം ചെയ്യാൻ മില്ലുടമകളും

2018ലെ മഹാ പ്രളയത്തില്‍ കുട്ടനാട്ടിലെ ജലാശയങ്ങളാകെ എക്കലടിഞ്ഞ് ആഴം തീരെ കുറഞ്ഞു. ഇതോടെ ഒറ്റ മഴയില്‍ തന്നെ ജലാശയങ്ങള്‍ കരകവിയുകയും പാടശേഖരങ്ങളില്‍ വെള്ളം നിറയുകയുമാണ്.

Janmabhumi Online by Janmabhumi Online
Apr 14, 2022, 10:40 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: ഒരാഴ്ചയിലേറെയായി തുടരുന്ന വേനല്‍ മഴയില്‍ നെല്‍കാര്‍ഷിക മേഖലയില്‍ കോടികളുടെ നഷ്ടം. കുട്ടനാട്,  അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. കുട്ടനാട്ടില്‍  ഇന്നലെ വീണ്ടും മടവീണു. 600 ഏക്കറുള്ള കൈനകരി സി ബ്ലോക്ക് പാടശേഖരത്തിലാണ് മട വീണ് പുഞ്ച കൃഷി നശിച്ചത്. 150 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. വെള്ളപ്പാച്ചിലില്‍ മോട്ടോര്‍തറ ഉള്‍പ്പടെ തള്ളിപോകുകയായിരുന്നു. ഈ ആഴ്ച ഇവിടെ കൊയ്യാനിരുന്നതാണ്. വേനല്‍ മഴ മാറാതെ നില്‍ക്കുമ്പോള്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിപ്പാട് പള്ളിക്കല്‍ മുല്ലേമൂല പാടത്തും, ഹരിപ്പാട് കൃഷിഭവന്‍ പരിധിയിലെ വഴുതാനം പടിഞ്ഞാറ്, തെക്ക് പാടത്തും മടവീഴ്ചയുണ്ടായിരുന്നു. അപ്പര്‍കുട്ടനാട് മേഖലകളിലാണ് ഇത്തവണ വേനല്‍ മഴയില്‍ നാശനഷ്ടം ഏറെയുണ്ടായത്. ജില്ലയില്‍ എതാണ്ട് 28,000 ഹെക്ടര്‍ പാടശേഖരങ്ങളിലാണ് പുഞ്ചക്കൃഷിയിറക്കിയത്. ഇതില്‍ കേവലം പത്തു ശതമാനത്തോളം പാടത്ത് മാത്രമാണ് വിളവെടുപ്പ് നടന്നത്. അതിനാല്‍ മഴ തുടര്‍ന്നാല്‍ നാശനഷ്ടം വര്‍ധിക്കാനാണ് സാധ്യത.  

അതിനിടെ പതിവു പോലെ മില്ലൂകാരും കര്‍ഷകരെ ചൂഷണം ചെയ്യാനെത്തിയിട്ടുണ്ട്. ശക്തമായ മഴയത്ത് കൃഷിനശിക്കുന്നതു മുതലെടുത്ത് മില്ലുകാര്‍ കര്‍ഷകരെ പിഴിയുന്നു. ക്വിന്റലിന് 15 കിലോ വരെ കിഴിവ് ആവശ്യപ്പെടുന്നതായി പരാതി ഉയര്‍ന്നു. വെളിയനാട് കൃഷിഭവന്‍ പരിധിയിലെ പള്ളിക്കണ്ടം പാടത്താണ് അന്യായ കിഴിവ് ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നത്. കൂടാതെ  വെള്ളം കെട്ടികിടക്കുന്നതിനാല്‍ കൊയ്‌ത്തിന്റെ ചെലവും പതിന്‍മടങ്ങാകും. സാധാരണ ഒന്നരമണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ പാടം കൊയ്‌തെടുക്കാം. പക്ഷേ, നെല്‍ച്ചെടികള്‍ വീണുകിടക്കുന്നവ കൊയ്‌തെടുക്കാന്‍ രണ്ടര-മൂന്നു മണിക്കൂര്‍ വരെ എടുക്കും.

ശക്തമായ പുറംബണ്ട് നിര്‍മിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്തതാണ് കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ കാര്‍ഷിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ദശാബ്ദം മുന്‍പ് വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കി തുടങ്ങിയ കുട്ടനാട് പാക്കേജിലെ പ്രധാന പദ്ധതിയായിരുന്നു പുറംബണ്ട് ബലപ്പെടുത്തല്‍. എന്നാല്‍ കോടികളുടെ അഴിമതി നടന്നതല്ലാതെ ബണ്ട് നിര്‍മാണം എങ്ങുമെത്തിയില്ല. എല്ലാ വര്‍ഷവും പാടശേഖരങ്ങളില്‍ ബണ്ട് വീഴ്ച തുടര്‍ക്കഥയായി. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ശത കോടികള്‍ പദ്ധതികള്‍ പോലും സമര്‍പ്പിക്കാതെ പാഴാക്കി. നടപ്പാക്കിയവയിലാകട്ടെ അഴിമതി ആരോപണങ്ങളും. മുന്‍ഗണന പ്രവര്‍ത്തികള്‍ മാറ്റിമറിച്ച് കായലില്‍ സ്ലാബിട്ട് ബണ്ട് സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. നിലവില്‍ കായലിലിട്ട പൈലുകളും, സ്ലാബുകളും എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല.  

2018ലെ മഹാ പ്രളയത്തില്‍ കുട്ടനാട്ടിലെ ജലാശയങ്ങളാകെ എക്കലടിഞ്ഞ് ആഴം തീരെ കുറഞ്ഞു. ഇതോടെ ഒറ്റ മഴയില്‍ തന്നെ ജലാശയങ്ങള്‍ കരകവിയുകയും പാടശേഖരങ്ങളില്‍ വെള്ളം നിറയുകയുമാണ്. ജലാശയങ്ങളിലെ ആഴം കൂട്ടുക, അവിടങ്ങളില്‍ നിന്നെടുക്കുന്ന എക്കലും ചെളിയും ഉപയോഗിച്ച് പുറംബണ്ടുകള്‍ ബലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും പറയുന്നതല്ലാതെ പ്രവര്‍ത്തി മാത്രം ഉണ്ടാകുന്നില്ല. കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കണമെങ്കില്‍ അവിടങ്ങളില്‍ നിന്നുള്ള വെള്ളം വേഗത്തില്‍ കടലിലേക്ക് ഒഴുക്കണം. ഇതിന് തോട്ടപ്പള്ളി ലീഡിങ് ചാനലിലൂടെയും, തണ്ണീര്‍മൂക്കം ബണ്ടിലൂടെയും ജലനിര്‍ഗമനം സുഗമമാക്കണം.

കൂടാതെ ഇവിടങ്ങളിലെ ഷട്ടര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ശാസ്ത്രീയമാക്കണം. പലപദ്ധതികളിലായി കോടികള്‍ ചെലവഴിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാം കബളിപ്പിക്കലായി മാറുകയാണെന്നാണ് കര്‍ഷകരുടെ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് രണ്ടായിരം കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതുപ്രകാരം ഒരു പദ്ധതിയും നടപ്പായിട്ടില്ല.

കുട്ടനാട്ടിലെ ജല മനേജ്മെന്റ് ശാസ്ത്രീയമായി നടപ്പാക്കാന്‍ നെതര്‍ലാന്റ് മോഡല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിദേശ രാജ്യങ്ങള്‍ ചുറ്റിയടിച്ച ശേഷം മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓരോ മഴക്കാലത്തും കുട്ടനാട് വെള്ളത്തില്‍ മുങ്ങും, കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ പുഞ്ചക്കൃഷിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് പോലും ഇതുവരെ നഷ്ടപരിഹാരം നല്കിയിട്ടില്ലെന്നതാണ് ദുരവസ്ഥ.

Tags: കര്‍ഷകര്‍floodRainകുട്ടനാട്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

Kerala

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍: പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Kerala

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies