Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രഫണ്ടും വിതരണം ചെയ്യാതെ കേരളം; കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍; സഹായങ്ങള്‍ മരവിപ്പിച്ച കൃഷിവകുപ്പിനെതിരെ രോഷം ശക്തം

നല്ല ശമ്പളവും ആനുകൂല്യങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ വാങ്ങുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും അവര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പാണ് ആനുകൂല്യങ്ങളുടെ വിതരണം മരവിപ്പിച്ചതെന്നാണ് കൃഷി വകുപ്പിന്റെ വാദം.

Janmabhumi Online by Janmabhumi Online
Apr 12, 2022, 10:07 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: കടക്കെണിയിലായ കര്‍ഷകരുടെ സഹായങ്ങള്‍ മരവിപ്പിച്ച കൃഷിവകുപ്പിനെതിരെ രോഷം ശക്തം. മുന്‍ വര്‍ഷങ്ങളിലെ വിളനാശത്തിനുള്ള സഹായം, ഉത്പാദനബോണസ്, സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരമുള്ള സഹായങ്ങളാണ് നല്‍കാതെയിരിക്കുന്നത്. കൃഷി വകുപ്പിനെക്കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു.

നല്ല ശമ്പളവും ആനുകൂല്യങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ വാങ്ങുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും അവര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പാണ് ആനുകൂല്യങ്ങളുടെ വിതരണം മരവിപ്പിച്ചതെന്നാണ് കൃഷി വകുപ്പിന്റെ വാദം.

തിരുവല്ല നിരണത്ത് കര്‍ഷകന്റെ തൂങ്ങി മരണം അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരുടെ ഭീമമായ കടബാധ്യതയുടെ ആഴം വ്യക്തമാക്കുന്നു. വന്‍തുക പലിശയ്‌ക്ക് കടമെടുത്ത് കൃഷി ചെയ്യുന്ന പാട്ടകൃഷിക്കാരാണ് കടക്കെണിയില്‍ ജീവിക്കുന്നവരില്‍ അധികവും. കാലാവസ്ഥാ വ്യതിയാനം മൂലം പുഞ്ചകൃഷി ചെയ്യുന്നതില്‍ നിന്നും പിന്മാറിയ നല്ലൊരു വിഭാഗം കര്‍ഷരെ ഇത്തവണ നിര്‍ബന്ധിച്ചാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷി ചെയ്യിപ്പിച്ചത്.

90-100 ദിവസത്തിനുള്ളില്‍ കൊയ്യാന്‍ കഴിയുന്ന മനുരത്‌ന വിതയ്‌ക്കണമെന്നും കൃഷി വകുപ്പ് നിബന്ധന വച്ചു. സാധാരണ 120-130 ദിവസത്തിനുള്ളില്‍ കൊയ്യുന്ന ഉമയാണ് അപ്പര്‍കുട്ടനാട്ടില്‍ വിതയ്‌ക്കുന്നത്. പുതിയയിനം വിത്ത് വിതച്ചാല്‍ വേനല്‍മഴയ്‌ക്ക് മുമ്പ് കൊയ്യാമെന്നും മികച്ച വിളവ് ലഭിക്കുമെന്നും കര്‍ഷകരോട് പറഞ്ഞത്രേ. എന്നാല്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് വേനല്‍മഴ എത്തിയപ്പോള്‍ കര്‍ഷക പ്രതീക്ഷകള്‍ ഒലിച്ച് പോയി. കൃഷി വകുപ്പ് കൈയും മലര്‍ത്തി.

രാഷ്ടീയ കൃഷി യോജന, സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരം ഒരു ഹെക്ടറിന് 5500 രൂപയുടെ സഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. നേരത്തെ ഇത് 6,000 രൂപയായിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിന്ന് 5,500 രൂപയായി കുറയ്‌ക്കുകയായിരുന്നു. ഉത്പാദന ബോണസായി കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് 1,000 രൂപയാണ് ലഭിക്കുന്നത്.

ഇതും വിതരണം ചെയ്യാതെ തടഞ്ഞ് വച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രകൃതി ക്ഷോഭത്തില്‍ 451.65 കോടിയുടെ വിളനാശമാണ് ഉണ്ടായത്. ഇതില്‍ നെല്ല്, വാഴ, പച്ചക്കറി എന്നിവയും ഉള്‍പ്പെടും. മഴയും പ്രകൃതിക്ഷോഭവും മൂലം കഴിഞ്ഞ വര്‍ഷം കൃഷി നാശം സംഭവിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ ഫണ്ടും കര്‍ഷകര്‍ക്ക് വിതരണം ചെയ്തില്ല. അതേസമയം കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍ധനസഹായംkeralaകര്‍ഷകര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ കേരളത്തില്‍

Kerala

2000 കോടിയുടെ തീരദേശ വികസന പാക്കേജ് എവിടെ? കടല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമില്ലാതെ സംസ്ഥാനം

Article

പരാജയത്തിന്റെ ചേരുവകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

അഡ്വ. മോഹന്‍ ജോര്‍ജ് നാല് പതിറ്റാണ്ടായി നിലമ്പൂരിലെ നിറസാന്നിധ്യം

വെള്ളമില്ലാതെ പാകിസ്ഥാൻ കഷ്ടപ്പെടാൻ തുടങ്ങി, ചെനാബ് രണ്ട് ദിവസത്തിനുള്ളിൽ വറ്റിവരണ്ടു ; ഇനി എങ്ങനെ വിത്ത് വിതയ്‌ക്കുമെന്ന് കർഷകർ

ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപന സമ്മേളനം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നൂതന തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു കഴിയണം: ഡോ. ടി.പി. സെന്‍കുമാര്‍

ഔഡി ഇന്ത്യയുമായി കൈകോർത്ത് ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര; ബ്രാൻഡിന്റെ ഭാഗമാകുന്നതിൽ സന്തോഷം പങ്കുവച്ച് താരം

ലഹരിക്കെതിരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം സംസാരിക്കുന്നു

ലഹരിക്കെതിരെ പ്രതിരോധം: അമൃതയില്‍ ബോധവത്ക്കരണം

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

മോഹന്‍ ജോര്‍ജിന്റെ വിജയത്തിന് രംഗത്തിറങ്ങും: ബിഡിജെഎസ്

അമേരിക്കയിൽ ഭീകരാക്രമണം : സ്വതന്ത്ര പലസ്തീൻ എന്ന് ആക്രോശിച്ചുകൊണ്ട് മുഹമ്മദ് സാബ്രി പെട്രോൾ ബോംബ് എറിഞ്ഞു ; 6 പേർക്ക് പൊള്ളലേറ്റു 

സിഎഫ്എസ്എല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ധര്‍മ്മത്തിന്റെ ഫലപ്രാപ്തി

എന്‍ഐടികളില്‍ എംടെക്, എംആര്‍ക്, എംപ്ലാന്‍ പ്രവേശനത്തിന് കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംടി-2025): ഒന്നാംഘട്ട രജിസ്‌ട്രേഷന്‍ ജൂണ്‍ 4 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies