Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉപരോധങ്ങളെ തകര്‍ത്ത് റൂബിള്‍ കുതിച്ചു; റൂബിളിനെ ലോകത്തിലെ മികച്ച കറന്‍സിയാക്കിയതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ നിരവധി തന്ത്രങ്ങള്‍

യുദ്ധം മുറുകുന്നതോടെ റൂബിള്‍ നിലംപൊത്തുമെന്നും വ്‌ളാഡിമിര്‍ പുടിനെതിരെ റഷ്യയില്‍ ജനരോഷം ആളിക്കത്തിക്കുമെന്നും ഒരു ഭരണമാറ്റത്തിന് വരെ കാരണമാകുമെന്നും യുഎസ് ലോകത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് റൂബിള്‍ വില കുതിച്ചുയരുകയാണ്. ഇതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ ഒട്ടേറെ തന്ത്രങ്ങളുണ്ടായിരുന്നു.

Janmabhumi Online by Janmabhumi Online
Apr 5, 2022, 10:58 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

മോസ്‌കോ: റഷ്യ ഉക്രൈനെ ആക്രമിച്ച ഫിബ്രവരി 24ന് ശേഷം റഷ്യയുടെ കറന്‍സിയായ റൂബിള്‍ തുടര്‍ച്ചയായി തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും കൂടി കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ റൂബിള്‍ തകര്‍ന്ന് നിലം പൊത്തുമെന്നാണ് ലോകം കരുതിയത്. അത് വ്‌ളാഡിമിര്‍ പുടിനെതിരെ റഷ്യയില്‍ ജനരോഷം ആളിക്കത്തിക്കുമെന്നും ഒരു ഭരണമാറ്റത്തിന് വരെ കാരണമാകുമെന്നും യുഎസ് ലോകത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് റൂബിള്‍ വില കുതിച്ചുയരുകയാണ്. ഇതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ ഒട്ടേറെ തന്ത്രങ്ങളുണ്ടായിരുന്നു.  

റൂബിള്‍ വില ഏറ്റവും താഴെ പോയത് മാര്‍ച്ച് ഏഴിനായിരുന്നു. അന്ന് റൂബിള്‍ വില 40 ശതമാനത്തോളം തകര്‍ന്ന് ഒരു ഡോളറിന് 139 റൂബിള്‍ എന്ന നിലയില്‍ വരെ എത്തി. പിന്നീട് റഷ്യ എടുത്ത കടുത്ത തീരുമാനങ്ങള്‍ റൂബിളിന്റെ ഭാഗധേയം മാറ്റി വരച്ചു. ഇപ്പോള്‍ റൂബിള്‍ ഉയര്‍ന്ന നിലയിലാണ്. ഒരു ഡോളറിന് 84 റൂബിള്‍ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മാര്‍ച്ച് മാസത്തില്‍ ലോകത്തിലെ തന്നെ മൂല്യവര്‍ധനയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറന്‍സി റൂബിളാണ്.

 റൂബിള്‍ പ്രതിസന്ധി പുടിന്‍ മറികടന്ന വിധം

റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം എന്ന് യുഎസ് കൊട്ടിഘോഷിച്ചിരുന്നെങ്കിലും ആ ഉപരോധത്തില്‍ നിറയെ പഴുതുകളുണ്ടായിരുന്നു. ഉപരോധം പൊളിച്ചത് റഷ്യയുടെ കയ്യിലെ ഏറ്റവും അമൂല്യമായ പ്രകൃതിവിഭവം തന്നെ. പ്രകൃതിദത്ത വാതകം. യൂറോപ്പിലെ പല രാജ്യങ്ങളും റഷ്യയുടെ വാതകത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. ജര്‍മ്മനി ഉള്‍പ്പെടെയുള്ളവര്‍ ഇത് വാങ്ങിയതോടെ റഷ്യയ്‌ക്ക് ഡോളറും യൂറോയും ഇതുവഴി ശേഖരിക്കാനായി.

ഇന്ത്യയും ചൈനയും സഹായിച്ചു

എണ്ണയുടെയും ഗ്യാസിന്റെയും വില ഉയര്‍ന്നത് വരുമാനം വര്‍ധിപ്പിക്കാന്‍ റഷ്യയെ സഹായിച്ചു. ചൈന, ഇന്ത്യ എന്നീ രാഷ്‌ട്രങ്ങളുമായി നിലനിന്നിരുന്ന വ്യാപാരബന്ധങ്ങളും വിദേശനാണ്യം മുടങ്ങാതെ എത്തുന്നതിന് റഷ്യയെ സഹായിച്ചു. ഇതോടെ റഷ്യ വിദേശനാണ്യക്ഷാമത്താല്‍ തകര്‍ന്നുപോകുമെന്ന ഭീതി ഇല്ലാതാക്കി.

യുഎസ് ഒരു വാതില്‍ തുറന്നിട്ടിരുന്നു

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ബാങ്കുകളിള്‍ റഷ്യയുടെ 64000 കോടി ഡോളര്‍ വിദേശനാണ്യശേഖരം കിടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പകുതി യുഎസിലും യൂറോപ്പിലുമാണ്. ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇതില്‍ പാതി പണം ഉപയോഗിക്കാന്‍ കഴിയില്ലെന്ന നിലവന്നു. എന്നാല്‍ യുഎസ് ട്രഷറി ഒരു വാതില്‍ തുറന്നിട്ടിരുന്നു. റഷ്യയ്‌ക്ക് നല്‍കേണ്ട തുക നല്‍കാന്‍ യുഎസ് ട്രഷറി അനുവാദം നല്‍കിയത് റഷ്യക്ക് വലിയ സഹായമായി. ഈ സംവിധാനം ഏപ്രില്‍ അവസാനം വരെ നിലനില്‍ക്കും. ഇതുവഴി റൂബിള്‍ നല്‍കി ഡോളര്‍ ശേഖരിക്കാന്‍ റഷ്യയ്‌ക്കായി.

റൂബിളിന്റെ പലിശ നിരക്ക് കൂട്ടി

റൂബിള്‍ ക്ഷാമം പരിഹരിക്കാന്‍ റഷ്യയുടെ കേന്ദ്ര ബാങ്ക് റൂബിളിലുള്ള നിക്ഷേപത്തിനുള്ള പലിശനിരക്ക് 20 ശതമാനം കൂട്ടി. ഇതോടെ റഷ്യക്കാരായ സമ്പന്നര്‍ അവരുടെ പക്കലുള്ള റൂബിള്‍ കേന്ദ്രബാങ്കില്‍ നിക്ഷേപിച്ചു. 

വിദേശത്തെ റഷ്യന്‍ ബിസിനസുകാര്‍ വരുമാനത്തിന്റെ 80ശതമാനം റൂബിളിലാക്കി 

റഷ്യയ്‌ക്ക് പുറത്തുള്ള റഷ്യക്കാരായ ബിസിനസ്സുകാരോട് അവരുടെ പണത്തിന്റെ 80 ശതമാനം റൂബിളില്‍ നല്‍കണമെന്ന വ്യവസ്ഥ വെച്ചു. അതായത് റഷ്യക്കാരനായ ഒരു സ്റ്റീല്‍ ബിസിനസ്സുകാരന്‍ 100 മില്ല്യന്റെ ബിസിനസ് ചെയ്താല്‍ അതിലെ 80 മില്ല്യണ്‍ യൂറോകളും റൂബിളിലാക്കണം. നിരവധി റഷ്യന്‍ കമ്പനികള്‍ വിദേശരാജ്യത്ത് ബിസിനസ്സ് ചെയ്യുന്നുണ്ട്. ഇത് റഷ്യയിലേക്ക് കൂടുതല്‍ റൂബിള്‍ ഒഴുകാന്‍ സഹായിച്ചു.

വിദേശികളുടെ സെക്യൂരിറ്റീസ് വില്‍പന നിരോധിച്ചു

വിേേദശികളായവര്‍ കയ്യില്‍ വെച്ചിരിക്കുന്ന സെക്യൂരിറ്റികള്‍ വില്‍കുന്നതില്‍ നിന്നും റഷ്യന്‍ ബ്രോക്കര്‍മാരെ സര്‍ക്കാര്‍ തടഞ്ഞു. ഇതോടെ റഷ്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകളും കോര്‍പറേറ്റ് ഓഹരികളും വില്‍ക്കപ്പെടാതെ റഷ്യയില്‍ ഇരുന്നു. ഇതോടെ ഓഹരി, ബോണ്ട് വിപണികള്‍ ആരോഗ്യത്തോടെ നിലനിന്നു.ഇത് റൂബിളിനെ വിലയിടിയാതെ താങ്ങിനിര്‍ത്തി.

റൂബിളിന്റെ മൂല്യം കൂട്ടിയത് പുടിന്റെ പൂഴിക്കടകന്‍  

യുദ്ധം മുറുകിയതോടെ അറിയുന്ന പതിനെട്ടടവുകള്‍ പോരെന്ന് പുടിന് തോന്നി. അതോടെ അദ്ദേഹം പൂഴിക്കടകന്‍ പുറത്തെടുത്തു. ഇതില്‍ റൂബിളിനെ വിലകൂടാന്‍ സഹായിച്ചത് പുടിന്റെ ഈ 19ാം അടവ്.  റഷ്യയില്‍ നിന്നും ഗ്യാസ് വാങ്ങുന്നവര്‍ വരുമാനം റൂബിളില്‍ നല്‍കണമെന്നത് നിര്‍ബന്ധമാക്കിയതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും റൂബിള്‍ നല്‍കി തന്നെ ഗ്യാസ് വാങ്ങി. ഇതായിരുന്നു റൂബിളിനെയും റഷ്യയെയും പിടിച്ചുനിര്‍ത്തിയത്. സാധാരണ യുഎസ്, കാനഡ, ആസ്‌ത്രേല്യ, ന്യൂസിലാന്റ്, ജപ്പാന്‍, സൗത്ത് കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളുടെ കയ്യില്‍ റൂബിള്‍ ശേഖരം താരതമ്യേന കുറവായിരിക്കും. എന്നാല്‍ പ്രകൃതി വാതകം കിട്ടണമെങ്കില്‍ റൂബിള്‍ വേണമെന്നായപ്പോള്‍ ഈ രാജ്യങ്ങള്‍ പുറത്ത് നിന്ന് റൂബിള്‍ വാങ്ങി. റൂബിളിന് ഡിമാന്‍റ് കൂടിയതോടെ റൂബിളിന്റെ മൂല്യം വര്‍ധിച്ചു.

Tags: സെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംവിദേശനാണ്യ ശേഖരംവിദേശ കറന്‍സിഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിറഷ്യയുടെ എണ്ണindiaറഷ്യയുടെ ഗ്യാസ്റഷ്യറൂബിള്‍chinaറഷ്യ- ഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് വമ്പൻ പണി ; ഇന്ത്യയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ താത്പര്യപ്പെട്ട് തായ്‌വാന്‍

Main Article

നടപടികളുമായി ഭാരതം, പിന്തുടരാന്‍ ലോകരാഷ്‌ട്രങ്ങള്‍ ഭീകരതയെഒരുമിണ്ണ് ചെറുക്കാം: രാജ്‌നാഥ് സിങ്

India

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും ; നിർണായക നീക്കവുമായി ഇന്ത്യ

World

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
World

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

പുതിയ വാര്‍ത്തകള്‍

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

വാരഫലം: ജൂണ്‍ 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് ശാരീരിക സുഖം കുറയും. വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും.

പെയ്യേണ്ടതെങ്ങനെ….

കാല്‍ നൂറ്റാണ്ടു മുമ്പത്തെ ഒരോര്‍മ... ജയന്ത് നര്‍ലിക്കറിനൊപ്പം ലേഖകന്‍

ഓര്‍മ്മയിലെ ശാസ്ത്ര സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies