Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ മുസ്ലിം അടിത്തറ ഇളകുന്നു; മുസ്ലിം അധീശത്വത്തിന് കോട്ടം തട്ടിച്ചത് അനീസ് ഖാന്റെ കൊലപാതകം; ബിര്‍ഭൂം കൂട്ടക്കൊല സ്ഥിതി വഷളാക്കി

തൃണമൂല്‍ ഭരണത്തിലൂടെ പണവും അധികാരവും നേടിയ ലോക്കല്‍ ഗുണ്ടകളിലാണ് മമതയുടെ സിംഹാസനം ഉയര്‍ന്നത്. പൊലീസ് അധികാരം വരെ കവര്‍ന്നെടുത്ത, കൊന്നും പിടിച്ചുപറിച്ചും വളര്‍ന്ന ഈ ഗുണ്ടകള്‍ തന്നെ മമതയ്‌ക്ക് ശാപമാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 07:52 pm IST
in India

കൊല്‍ക്കൊത്ത: തൃണമൂല്‍ ഭരണത്തിലൂടെ പണവും അധികാരവും നേടിയ ലോക്കല്‍ ഗുണ്ടകളിലാണ് മമതയുടെ സിംഹാസനം ഉയര്‍ന്നത്. പൊലീസ് അധികാരം വരെ കവര്‍ന്നെടുത്ത, കൊന്നും പിടിച്ചുപറിച്ചും വളര്‍ന്ന ഈ ഗുണ്ടകള്‍ തന്നെ മമതയ്‌ക്ക് ശാപമാവുന്നു.  

അനീസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകം

അനീസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകമായിരുന്നു മമതയ്‌ക്ക് ആദ്യ തിരിച്ചടി നല്‍കിയത്. കൊല്‍ക്കത്തയിലെ അലിയ യൂണിവേഴ്സിറ്റിയിലെ നിയമ ബിരുദധാരിയായ അനീസ് ഖാന്‍ പിന്നീട് കല്യാണി യൂണിവേഴ്സിറ്റിയില്‍ ജേണലിസത്തിന് ചേര്‍ന്നു. ഒപ്പം എംബിഎയും പഠിച്ചു. മമതയുടെ കടുത്ത വിമര്‍ശകനായിരുന്ന അനീസ് ഖാന്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു. അനീസിന്റെ ഫേസ്ബുക്കില്‍ മമതയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നിറഞ്ഞ പോസ്റ്റുകളായിരുന്നു. ഒരു ദിവസം നാല് പേര്‍ ദഖിന്‍ഖാന്‍പുരയിലാണ് അനീസ്ഖാന്റെ  പണി തീരാത്ത വീട്ടിലെത്തി. അനീസ് ഖാന്റെ ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞെന്നാണ് പിതാവ് സലിം പറയുന്നത്. എന്തായാലും താഴെ വീണ അനീസ് ഖാന്‍ കൊല്ലപ്പെട്ടു. ഈ സംഭവസ്ഥലത്ത് പൊലീസ് എത്തിയത് ഒമ്പത് മണിക്കൂറിന് ശേഷമാണ്. വെറും 20 മിനിറ്റേ അംട പൊലീസ്  സ്റ്റേഷനിലേക്കുള്ളൂ എന്നിരിക്കേയാണ് ഒമ്പത് മണിക്കൂറെടുത്തത്. ഇതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നു. ഈ കൊലപാതകത്തില്‍ പൊലീസിന് പങ്കുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.  

എന്തായാലും അനീസ് ഖാന്റെ കൊലപാതകികളെ പിടിക്കാനായില്ല. ഹൈക്കോടതി മറവ് ചെയ്ത അനീസ് ഖാന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒപ്പം അനീസ് ഖാന്റെ കുടുംബം സിബി ഐ അന്വേഷണം ആവശ്യപ്പെട്ടു. ഇതോടെ മമതയുടെ തരം മാറി. അനീസ് ഖാന്‍ തന്റെ നല്ല സുഹൃത്തെന്നായി മമത. ഏത് വിധേനെയും സി ബി ഐ അന്വേഷണം തടയാന്‍ പ്രത്യേക അന്വേഷണ സംഘത്തെ മമത നിയോഗിച്ചു. പക്ഷെ അന്വേഷണത്തില്‍ ഒന്നും സംഭവിച്ചില്ല.  

ഇത് ആ പ്രദേശത്തെ മുസ്ലിങ്ങളില്‍ നല്ലൊരു വിഭാഗത്തെ മമതയില്‍ നിന്നും തൃണമൂലില്‍ നിന്നും അകറ്റി. അനീസ് ഖാന്റെ മൃതദേഹം കാണാന്‍ വന്ന തൃണമൂലിന്റെ എംഎല്‍എ പുലക് റോയിക്ക് ബിജെപി ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം മൂലം തിരിഞ്ഞോടേണ്ടി വന്നു.  

മുസ്ലിങ്ങളുടെ അതൃപ്തി

27 ശതമാനം മുസ്ലിങ്ങളാണ് ബംഗാളില്‍ ഉള്ളത്. ഇവരില്‍ ബഹുഭൂരിപക്ഷവും മമതയുടെ കൂടെയാണ്. ഇതിലാണ് മമത അധികാരത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നത്. ദശകങ്ങളോളം സിപിഎമ്മിന് വോട്ട് ചെയ്ത മുസ്ലിങ്ങളാണ് പിന്നീട് ഒറ്റയടിക്ക് തൃണമൂലിലേക്ക് തിരിഞ്ഞത്. 2006ല്‍ സച്ചാല്‍ കമ്മീഷന്‍ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ എടുത്തുകാട്ടി. കുറച്ചുമുസ്ലിങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലിയും ഉന്നതവിദ്യാഭ്യാസവും ലഭിക്കുന്നത്. ഈ റിപ്പോര്‍ട്ട് മുസ്ലിങ്ങള്‍ക്കിടയില്‍ സിപിഎമ്മിനോട് അതൃപ്തി വളര്‍ത്തി. അന്ന് സിപിഎം മുഖ്യമന്ത്രിയായ ബുദ്ധദേബ് ഭട്ടാചാര്യ ഇതിനെ നിസ്സാരമായി കണ്ടു. സ്ഥിതിഗതികള്‍ എന്നും ഇങ്ങിനെയായിരുന്നെന്നും നാളെ മാറിയേക്കാമെന്നും പറഞ്ഞു. ഇത് മുസ്ലിങ്ങളുടെ അതൃപ്തി വര്‍ധിപ്പിച്ചു. അങ്ങിനെയാണ് മമത അധികാരത്തില്‍ വന്നത്.  

ഇപ്പോള്‍ മമതയുടെ ഭരണത്തിലും മുസ്ലിങ്ങളുടെ നില മെച്ചപ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന നസ്ലുര്‍ ഇസ്ലാം പറയുന്നത് മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ മമത ഭരണത്തില്‍ അതിരൂക്ഷമായെന്നാണ്. ഇത് ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ മമതയോട് അതൃപ്തി വളര്‍ത്തുകയാണ്.  

എന്തായാലും അനീസ്ഖാന്റെ കൊലപാതകം മമതയുടെ ഇരുമ്പുമറയുള്ള ഭരണത്തെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്. ആരെങ്കിലും ഭരണത്തെ വിമര്‍ശിച്ചാല്‍ അവര്‍ പൊലീസുകാരുടെയും മമതയുടെ ഗുണ്ടകളുടെയും നോട്ടപ്പുള്ളിയാകും.  

ബിര്‍ഭൂം കൂട്ടക്കൊലയും സിബി ഐയും

ഇതിന് പിന്നാലെയാണ് ബിര്‍ഭൂം കൂട്ടക്കൊല ഉണ്ടായത്. തൃണമൂല്‍ പഞ്ചായത്ത് നേതാവ് ബഡു ഷേഖിനെ വധിച്ചതിനുള്ള പ്രതികാരമായാണ് ബഡു ഷേഖിന്റെ ഗുണ്ടകള്‍ ബിര്‍ഭൂമിലെ ബോഗ്തുയില്‍ തൃണമൂല്‍ കുടുംബത്തില്‍പ്പെട്ട ആറ് സ്ത്രീകളെയും രണ്ട് കുട്ടികളെയും വീട് പുറത്ത് നിന്ന് പൂട്ടിയിട്ട ശേഷം വീടിനുള്ളിലിട്ട് മര്‍ദ്ദനത്തിന് ശേഷം തീയിട്ട് കൊന്നത്. ഇത് ബിര്‍ഭൂം പ്രദേശത്ത് തൃണമൂല്‍ അനുഗ്രഹാശിസ്സുകളോടെ അരങ്ങേറുന്ന പണം തട്ടിപ്പറിക്കല്‍ സംഘങ്ങളുടെ പരസ്പര ശത്രുതയുടെ ഭാഗമാണെന്നും ബിജെപി നേരിട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തി.  

സംഭവം നടന്ന ബിര്‍ഭൂമിലെ ബോഗ്തുയില്‍ ബിജെപി അന്വേഷണ സമിതി അംഗങ്ങൾ നേരിട്ട് സന്ദർശനം നടത്തി. ഗ്രാമത്തിലെ ജനങ്ങൾ വലിയ കഷ്ടതകളാണ് അനുഭവിക്കുന്നതെന്ന് തങ്ങളോട് പറഞ്ഞതായി ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാര്‍ പറഞ്ഞു. രഹസ്യ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കൈമാറുമെന്ന് സുകാന്ത പറഞ്ഞു.  ഈ കേസ് ഇപ്പോള്‍ സിബി ഐ അന്വേഷിച്ച് വരികയാണ്. കല്‍ക്കത്ത ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐയ്‌ക്ക് വിട്ടത്. ബിര്‍ഭൂം കൂട്ടക്കൊലയുടെ സത്യാവസ്ഥ പുറത്തുവരാന്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ അപേക്ഷയിലാണ് കല്‍ക്കത്ത ഹൈക്കോടതി സിബി ഐ അന്വേഷണം അനുവദിച്ചത് വിധി പ്രസ്താവിച്ചത്.  

സിബി ഐ അന്വേഷണം മമതയുടെ പൊലീസ്-ഗുണ്ടാ ഇരുമ്പു വലയം ഭേദിക്കുമെന്ന് ഉറപ്പാണ്. കുറെയധികം കുറ്റവാളികളെ അവര്‍ കണ്ടെത്തുമെന്നുറപ്പാണ്. ഇത് മമതയുടെ ഗുണ്ടാരാജിന് വലിയ തിരിച്ചടിയായിരിക്കും. 

എത്രയും വേഗം അന്വേഷണം നടത്തി ഏപ്രിൽ ഏഴിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.  എന്തായാലും കാര്യങ്ങള്‍ കുറെശ്ശേയായി മമതയുടെ കൈവിട്ടുപോവുകയാണ്. അവരെ അന്ധമായി വിശ്വസിച്ച മുസ്ലിങ്ങളില്‍ ഒരു വിഭാഗം മമതയ്‌ക്കെതിരെ തിരിയുകയാണ്. ഈ അവിശ്വാസം തീയായി പടരാന്‍ അധികനാള്‍ വേണ്ടി വരില്ല. 

Tags: മമതയുടെ കുടുംബവാഴ്ചഅനീഷ് ഖാന്‍ഐഎസ്ബിര്‍ഭുംbjpബിര്‍ഭും കൂട്ടക്കൊലതൃണമൂല്‍ കോണ്‍ഗ്രസ്ബിര്‍ഭൂം അക്രമംമമതാ ബാനര്‍ജിമുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥCBIമുസ്ലിം വോട്ടര്‍ അടിത്തറcpimSFIതൃണമൂല്‍ ഗുണ്ടായിസംകൊല്‍ക്കൊത്ത ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.