Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയിലിന്റെ ആവശ്യപ്രകാരമാണ് കല്ലിട്ടത്; അതിരടയാള കല്ലിടുന്നത് റവന്യൂ വകുപ്പല്ല, ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്നും മന്ത്രി കെ. രാജന്‍

അതിരടയാളങ്ങളില്‍ കൂടി അന്വേഷണം നടത്തിയാണ് സാമൂഹികാഘാത പഠനം രേഖപ്പെടുത്തുക. റിക്വസിഷന്‍ ഏജന്‍സി പറയുന്നതനുസരിച്ച് അവര്‍ക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നല്‍കും. ഇതാണ് കേരളത്തിന്റെ നിയമമെന്നും മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 11:41 am IST
in Kerala

തൃശൂര്‍ : സില്‍വര്‍ലൈന്‍ അതിരടയാള കല്ലിടുന്നത് റവന്യൂ വകുപ്പല്ലെന്ന് മന്ത്രി കെ രാജന്‍. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഏജന്‍സി മാത്രമാണ്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കല്ലിടുന്നതെന്നാണ് കെ റെയില്‍ അധികൃതര്‍ അറിയിച്ചത്. കല്ലിടാന്‍ വേണ്ടി റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് കെ റെയില്‍ വാദങ്ങളെ മന്തി തള്ളി. സാമൂഹികാഘാത പഠനം എതിരായാല്‍ കല്ലുകള്‍ എടുത്തുമാറ്റും. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ് കല്ലിട്ടത് എന്ന് മന്ത്രി കെ രാജന്‍ തൃശ്ശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  

കെ റെയിലിന്റെ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പോസ്റ്റില്‍ ഇരിക്കുന്ന ആളുകള്‍ ഇത്തരത്തില്‍ ഉത്തരവാദിത്തരഹിതമായ അഭിപ്രായം പറയുമെന്ന് കരുതുന്നില്ല. അങ്ങനെ പറയുന്നവര്‍ക്ക് അവരുടെ നിലവാരത്തിലുള്ള ഉദ്യോഗസ്ഥന്മാര്‍ അതിന് മറുപടി കൊടുക്കും. സാമൂഹികാഘാത പഠനം നടത്തുമ്പോള്‍ അതിനുള്ള മേഖല ഏതാണെന്ന് നിശ്ചയിക്കേണ്ടി വരും. അതിന് അതിരടയാളങ്ങള്‍ ഇടേണ്ടി വരും. അതനുസരിച്ച് എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും, അതില്‍ എത്ര കടകളുണ്ട്, മരങ്ങളുണ്ട് എന്ന് നിശ്ചയിക്കുന്നത്. ഇതിനെല്ലാം നഷ്ടപരിഹാരം കിട്ടും.  

ഇപ്പോഴുള്ള അതിരടയാളങ്ങളില്‍ കൂടി ഒരു അന്വേഷണം നടത്തിയാണ് സാമൂഹികാഘാത പഠനം രേഖപ്പെടുത്തുക. റിക്വസിഷന്‍ ഏജന്‍സി പറയുന്നതനുസരിച്ച് അവര്‍ക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നല്‍കുകയും അതനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ മുന്നോട്ട് പോകുകയാണ് ചെയ്യാറ്. ഇതാണ് കേരളത്തിന്റെ നിയമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

അതേസമയം കെ- റെയില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും തുടര്‍ന്നു. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍വ്വേ കല്ല് സ്ഥാപിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. വനിത ജീവനക്കാരെ അടക്കം പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍വ്വേ കല്ലിടുന്നത് നിര്‍ത്തിവെയ്‌ക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗിമായി കെ റെയില്‍ അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയായികുന്നു.  

ഇന്ന് കോട്ടയത്ത് മൂന്നിടത്ത് സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ തഹസില്‍ദാറെ തടഞ്ഞുവെച്ചു. ജനങ്ങള്‍ക്ക് പ്രകോപനം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചത്. പുനരാരംഭിക്കുന്ന വിവരം പിന്നീട് അറിയിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചതെങ്കിലും ഇന്ന് രാവിലെ നാട്ടുകാര്‍ പോലും അറിയാതെ നട്ടാശ്ശേരിയിലുള്‍പ്പെടെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കല്ലിടല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.  

കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞാണ് വിവരം നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പ്രതിഷേധവുമായി എത്തി തഹസില്‍ദാറെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ജില്ലയിലെ പത്തോളം സ്ഥലങ്ങളില്‍ ഇന്ന് സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് കല്ലുകള്‍ ഇടാതെ പോലീസുകാരും ഉദ്യോഗസ്ഥരും മടങ്ങിയ സ്ഥലമാണ് നാട്ടുശ്ശേരി. ഇവിടെയാണ് ആരുമറിയാതെ അധികൃതരെത്തി സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചത്.  

Tags: Revenue departmentകെ. രാജന്‍ministerസര്‍വേവരുമാനംകേരള സര്‍ക്കാര്‍K railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.