Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയില്‍ കല്ലിടല്‍: പോലീസ് അതിക്രമങ്ങള്‍ തിരക്കഥയനുസരിച്ച്

എസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാരാണ് മിക്കയിടത്തും അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുക, അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും താക്കീത് ചെയ്യുക, സ്ത്രീകളെയും കുട്ടികളെയും പോലും ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് മിക്കയിടത്തും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ചെയ്തത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 26, 2022, 09:30 am IST
in Kerala

തൃശ്ശൂര്‍: കെ റെയില്‍ കല്ലിടല്‍ സംഘര്‍ഷങ്ങള്‍ പലയിടത്തും രൂക്ഷമാകാന്‍ കാരണമായത് പോലീസിന്റെ ധിക്കാരപൂര്‍വ്വമായ ഇടപെടല്‍. പ്രാദേശിക എതിര്‍പ്പുകളെ മസില്‍ പവര്‍ കൊണ്ട് എളുപ്പം അടിച്ചൊതുക്കാമെന്ന ധാരണയായിരുന്നു സര്‍ക്കാരിനും പോലീസിനും. ബലം പ്രയോഗിക്കാനും എതിര്‍ക്കുന്നവരെ നേരിടാനും പോലീസിന് സര്‍ക്കാര്‍ തന്നെയാണ് നിര്‍ദേശം നല്കിയത്. എന്നാല്‍ ഈ തന്ത്രം എതിര്‍പ്പ് കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കുകയായിരുന്നു. മാടപ്പള്ളിയിലെ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമവും മറ്റും വലിയ ജനരോഷം സൃഷ്ടിച്ചു.

പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളില്‍ വലിയ അമര്‍ഷമുണ്ട്. പോലീസിനെ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതിലെ അപകടം ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ ഡിജിപിയെ ബോധ്യപ്പെടുത്തിയതായാണ് വിവരം. തത്കാലം നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇതും കാരണമായിട്ടുണ്ട്.  എസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാരാണ് മിക്കയിടത്തും അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുക, അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും താക്കീത് ചെയ്യുക, സ്ത്രീകളെയും കുട്ടികളെയും പോലും ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് മിക്കയിടത്തും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ചെയ്തത്. ഇത്തരം വിരട്ടലുകള്‍ കൊണ്ട് പ്രതിഷേധം ഒതുങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. സിപിഎം ചായ്‌വുള്ള പോലീസുകാരാണ് ഇതിന് നേതൃത്വം നല്കിയത്. ചിലയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം കൂടി.  

കല്ലിടാന്‍ വ്യക്തികളുടെ സ്വകാര്യ ഭൂമിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്കണമെന്ന നടപടിക്രമം പാലിക്കാതെ പൂട്ടുപൊളിച്ചും മതില്‍ ചാടിക്കടന്നും മറ്റുമാണ് പോലീസുകാരും ഉദ്യോഗസ്ഥരും പലയിടത്തും എത്തിയത്. വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കുക, ചെടികളും മരങ്ങളും നശിപ്പിക്കുക തുടങ്ങിയ അക്രമങ്ങളും ഇവര്‍ കാണിച്ചു. തിരിച്ചറിയാതിരിക്കാന്‍ യൂണിഫോമില്‍ നിന്ന് നെയിംബോര്‍ഡ് നീക്കിയിരുന്നു. അതിക്രമത്തിനിരയായവര്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന ഭയം പോലീസുകാര്‍ക്കുണ്ട്. അതാണ് പേര് മറച്ചുവെക്കാന്‍ കാരണം. ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ് പോലീസിന്റെ വിരട്ടല്‍ തന്ത്രം പാളിയത്. ഇനി നിയമ നടപടിയും നേരിടേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ പല പോലീസുകാരും.

Tags: Pinarayi Vijayanകേരള പോലീസ്K railcruelty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.