Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകവും വാക്കിന്റെ ശക്തിയും

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Mar 13, 2022, 10:42 pm IST
in Samskriti

മക്കളേ,  

ഈശ്വരന്‍ മനുഷ്യനു നല്കിയിരിക്കുന്നഅപൂര്‍വ്വമായ അനുഗ്രഹങ്ങളിലൊന്നാണ് സംസാരിക്കുവാനുള്ള കഴിവ്. എന്നാല്‍ ഈ കഴിവിനെ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് അനുഗ്രഹത്തിനു പകരം ശാപമായി മാറാം. നമ്മളെജീവിതത്തില്‍ ഉയര്‍ത്താനും താഴ്‌ത്താനുംനമ്മുടെ വാക്കുകള്‍ക്കു സാധിക്കും.

പൂക്കളിലെ തേന്‍ എത്രവണ്ടുകളെയാണ് ആകര്‍ഷിക്കുന്നത്. അതുപോലെ നല്ല വാക്കിനു സകലരെയുംആകര്‍ഷിക്കാനുള്ള ശക്തിയുണ്ട്. എന്നാല്‍ വിഷം ഒരു തുള്ളിമതി വലിയ അപകടം സൃഷ്ടിക്കാന്‍. അതുപോലെ ചീത്ത വാക്ക് വലിയഅപകടങ്ങള്‍ വരുത്തിവെയ്‌ക്കും. വാക്ക് ശക്തിയാണ്.  

തെറ്റായ ഒരു വാക്കുകൊണ്ട് ഉറ്റസുഹൃത്തുപോലും ശത്രുവായി മാറും. നമ്മളെ കൊല്ലാന്‍ വരെയുള്ള ദേഷ്യവും പകയും ഒരാളിലുണ്ടാക്കാന്‍ തെറ്റായ ഒരു വാക്കുമതിയാകും. അതേസമയം നല്ലൊരു വാക്കുകൊണ്ട് ബദ്ധശത്രുവിനെപ്പോലും ആത്മസുഹൃത്താക്കി മാറ്റാനും കഴിയും. അതുകൊണ്ട് നമ്മുടെ ഓരോ വാക്കിലും വിവേകത്തെ കൊണ്ടുവരണം.

ഒരു മഹാത്മാവ് മരണശയ്യയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ബന്ധുമിത്രാദികളും ചുറ്റും കൂടി നില്‍പുണ്ട്. അവരിലൊരാള്‍ പറഞ്ഞു, ‘ഗുരോ, അങ്ങ് ഈ ശരീരം വെടിയുന്നതിനു മുമ്പ് അവസാനമായി ഉപദേശം നല്കി ഞങ്ങളെ അനുഗ്രഹിക്കണം.’ മഹാത്മാവ് എല്ലാവരോടുമായി ചോദിച്ചു, ‘എന്റെ വായില്‍ നിങ്ങള്‍ എന്താണു കാണുന്നത്?’ വൃദ്ധനായ അദ്ദേഹത്തിന്റെ വായില്‍ ഒരൊറ്റ പല്ലുപോലും ഇല്ലായിരുന്നു. ചുറ്റും കൂടിയിരുന്നവരുടെ മറുപടി സ്വാഭാവികമായും ഇങ്ങനെയായിരുന്നു, ‘നാവു മാത്രം’. അല്പനിമിഷങ്ങള്‍ക്കു ശേഷം മഹാത്മാവ് വീണ്ടും അവരോടു ചോദിച്ചു, ‘നിങ്ങളുടെ വായിലോ?’ ‘നാവും പല്ലുകളുമുണ്ട്’ അവര്‍പറഞ്ഞു. മഹാത്മാവ് തന്റെഅന്തിമോപദേശമായിവീണ്ടുംപറയാനാരംഭിച്ചു, ‘മനുഷ്യന്‍ ജനിക്കുമ്പോള്‍ അവനു നാവു മാത്രമേയുള്ളൂ. പല്ലു പിന്നീടു വരുന്നതാണു്. അവ നാവിനേക്കാള്‍ എത്രയോ കടുപ്പവും കരുത്തുമുള്ളവയാണ് പക്ഷെ, മനുഷ്യനു വയസ്സാകുന്നതനുസരിച്ച് കടുപ്പവും കരുത്തുമുള്ള പല്ലുകള്‍ കൊഴിഞ്ഞുപോകുന്നു. മാര്‍ദ്ദവവും വഴക്കവുമുള്ള നാവ് മരണംവരെ യാതൊരു മാറ്റവുമില്ലാതെ അവശേഷിക്കുന്നു.’ ക്ഷീണിതനായ മഹാത്മാവ് അല്പനേരത്തെ നിശ്ശബ്ദതയ്‌ക്കുശേഷം വീണ്ടും തുടര്‍ന്നു, ‘ഇതാണെന്റെ അവസാനത്തെ ഉപദേശം. മൃദുവായത്, വഴക്കമുള്ളത് നിലനില്ക്കുന്നു. അതുകൊണ്ടു സൗമ്യതയോടെ പെരുമാറുക, മൃദുവായി സംസാരിക്കുക. ദയയും ക്ഷമയും വിട്ടുവീഴ്ചയും ചെയ്യുക.’ ഇത്രയും പറഞ്ഞ് അദ്ദേഹം ശരീരം ഉപേക്ഷിച്ചു.

ഒരു നീര്‍ച്ചാലിനെ അതിന്റെ തുടക്കത്തില്‍ കല്ലുകൊണ്ടു തടഞ്ഞു നിര്‍ത്താനോ അതിന്റെ ഗതിതിരിച്ചു വിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്ന് ഒരു വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. അതുപോലെ ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണു വളര്‍ന്നു വാക്കായി, പ്രവൃത്തിയാകുന്ന വലിയ നദിയായി മാറുന്നത്. പിന്നെ അതു നമ്മുടെ നിയന്ത്രണത്തിലല്ല. ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിനെ നിയന്ത്രിക്കുക പ്രയാസമാണ്. അതിനാല്‍ നമ്മള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതു നമ്മുടെ ചിന്തകളെയാണ്.  

എത്ര ശുദ്ധമായ പാല്‍ ആയാലും ഒരു തുള്ളി മണ്ണെണ്ണ വീണാല്‍ മതി ആ പാലു മുഴുവന്‍ അശുദ്ധമാകും. അശ്രദ്ധമായി സംസാരിക്കുക എന്ന ഒറ്റ ഒരു ദുര്‍ഗുണത്തിന്, നമ്മുടെ നൂറു നല്ല ഗുണങ്ങളെ നിഷ്പ്രഭമാക്കാന്‍ സാധിക്കും. അതുകൊണ്ട് നമ്മള്‍ ഓരോ വാക്കുപറയുമ്പോഴും വിവേകത്തോടെ മാത്രമേ പറയാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Kerala

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.