കൊല്ലം: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യപരിചരണത്തിനു നിയമിക്കപ്പെട്ട സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് ജീവനക്കാര്‍ ഓടിത്തളരുന്നു. വിദ്യാര്‍ഥികളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞ് അവരനുഭവിക്കുന്ന മാനസികസമ്മര്‍ദം കുറയ്‌ക്കാന്‍ കൗണ്‍സലിങ് നല്‍കുന്ന ജീവനക്കാരെ ആവശ്യത്തിന് നിയമിക്കാത്തതാണ് ഇവരെ സമ്മര്‍ദത്തിലാക്കുന്നത്.
വീടുകളിലും പുറത്തുമായി വിദ്യാര്‍ഥികള്‍ നേരിടുന്ന ചൂഷണങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരാണിവര്‍. ആവശ്യത്തിന് കൗണ്‍സലര്‍മാര്‍ ഇല്ലാത്തതിനാല്‍ ഒന്നിലധികം സ്‌കൂളുകളുടെ ചുമതലയാണ് ഓരോ കൗണ്‍സലര്‍മാര്‍ക്കുമുള്ളത്. ഇത് ഇവരുടെ ജോലിഭാരവും മാനസികപണ്ടിരിമുറുക്കവും വര്‍ധിപ്പിക്കുന്നതായി ഈ മേഖലയില്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സലര്‍ സാക്ഷ്യപ്പെടുത്തുന്നു. കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ ജോലിക്ക് സ്ഥിരതയില്ലാത്തതും ഇവരെ പ്രയാസത്തിലാക്കുന്നു.
നിലവില്‍ ജില്ലയിലെ നൂറുകണക്കിന് സ്‌കൂളുകളിലായി എണ്‍പതോളം കൗണ്‍സലര്‍മാരാണുള്ളത്. കൊവിഡും അടച്ചിടലും ഓണ്‍ലൈന്‍ ക്ലാസുകളും കാരണം കുട്ടികള്‍ വീട്ടില്‍ തളച്ചിടപ്പെട്ട വിദ്യാര്‍ഥികള്‍ ഓഫ് ലൈന്‍ ക്ലാസുകളിലേക്ക് മാറുമ്പോഴുള്ള അവസ്ഥയെ മറികടക്കാന്‍ മാനസിക പിണ്ടന്തുണ നല്‍കുന്നതിന് കൗണ്‍സലര്‍മാരുടെ കുറവ് തടസ്സമാവുന്നുണ്ട്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരുടെ കുറവുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അത് പരിഹരിക്കാന്‍ കൂടുതല്‍ കൗണ്‍സലര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നിട്ടും നിയമന നടപടി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
















