Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊവിഡിനൊപ്പം സര്‍ക്കാരിന്റെ അവഗണന: അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക്, സമാന്തര സ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്നു

അക്ഷയ കേന്ദ്രങ്ങളില്‍നിന്നു നല്കുന്ന വിവിധ സേവനങ്ങളുടെ പ്രതിഫലമായി ഭീമമായ തുകയാണ് ഐടി വകുപ്പിനു ലഭിക്കുന്നത്. ഇതില്‍ വകുപ്പിന്റെ വിഹിതം എടുത്ത ശേഷം ബാക്കി തുക അക്ഷയ നടത്തിപ്പുകാര്‍ക്കു സമയബന്ധിതമായി വിതരണം ചെയ്യാറുമില്ല.

Janmabhumi Online by Janmabhumi Online
Mar 2, 2022, 02:01 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കൊവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി വരുമാനത്തില്‍ തുടര്‍ച്ചയായുണ്ടായ കുറവ് മിക്ക അക്ഷയ കേന്ദ്രങ്ങളെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു. കൊവിഡും അനുബന്ധ നിയന്ത്രണങ്ങളുമാണ് അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചത്. ഇതിനുപുറമേ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകളും പ്രതിസന്ധിക്കു കാരണമായെന്ന് നടത്തിപ്പുകാര്‍ പറയുന്നു.  

ജനകീയ കമ്പ്യൂട്ടര്‍ സാക്ഷരത എന്ന ലക്ഷ്യത്തിനായി രണ്ടു പതിറ്റാണ്ടു മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച അക്ഷയ അതിനുശേഷം സര്‍ക്കാരിന്റെ വൈവിധ്യമാര്‍ന്ന പദ്ധതികളായ ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ ഫിനാന്‍സിങ് തുടങ്ങിയവ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ മുഖ്യപങ്കുവഹിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കീഴില്‍ തന്നെയുള്ള സാക്ഷരതാ മിഷന്‍ അതോറിറ്റി, കുടുംബശ്രീ മിഷന്‍ എന്നിവ പോലെ അക്ഷയ പദ്ധതിയെയും സ്ഥിരം സംവിധാനമാക്കി മാറ്റി സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും സൗജന്യമായി നല്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. അക്ഷയ വഴി നല്കുന്ന സേവനങ്ങള്‍ക്ക് മാന്യമായ പ്രതിഫലമില്ലെന്നതാണ് നടത്തിപ്പുകാരെ അലട്ടുന്ന പ്രധാന പ്രശ്നം.  

വൈദ്യുതി, ഇന്റര്‍നെറ്റ് ചാര്‍ജുകള്‍, കമ്പ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയ മറ്റ് അനുബന്ധ ഉപകരണങ്ങളുടെ ചെലവ്, പേപ്പര്‍, മഷി എന്നിവയുടെ വില എന്നിവ വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളില്‍നിന്നു നല്കുന്ന വിവിധ സേവനങ്ങളുടെ പ്രതിഫലമായി ഭീമമായ തുകയാണ് ഐടി വകുപ്പിനു ലഭിക്കുന്നത്. ഇതില്‍ വകുപ്പിന്റെ വിഹിതം എടുത്ത ശേഷം ബാക്കി തുക അക്ഷയ നടത്തിപ്പുകാര്‍ക്കു സമയബന്ധിതമായി വിതരണം ചെയ്യാറുമില്ല. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്നതിനുള്ള അംഗീകൃത സ്ഥാപനം അക്ഷയ കേന്ദ്രങ്ങളാണെന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സമാന്തര സ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്നതിനു യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.  

ജില്ലയില്‍ തുടക്കത്തില്‍ അഞ്ഞൂറോളം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതില്‍ പലതും ഇക്കാലയളവില്‍ പൂട്ടിപ്പോയി. പകുതിയില്‍ താഴെ സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ തന്നെ പലതും എപ്പോള്‍ വേണമെങ്കിലും പൂട്ടാവുന്ന തരത്തില്‍ കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു.

Tags: ShutdownAkshayacovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

Kerala

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

പുതിയ വാര്‍ത്തകള്‍

കര്‍ഷകരുടെ ശ്രദ്ധയ്‌ക്ക്: കിസാന്‍ സമ്മാന്‍ പദ്ധതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

കര്‍ഷകര്‍ക്കു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്: അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം രാജ്യത്തെ ഏറ്റവും മികച്ചത്

ആർ.പി.എം. എൽ.പി. സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് ആവേശമായി കട്ടപ്പന DYSP വി.എ. നിഷാദ് മോൻ

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് പോലീസ് കസ്റ്റഡിയില്‍; ലൈംഗികശേഷി പരിശോധിക്കും

ഓപ്പറേഷന്‍ സിന്ദൂര്‍: 4 ദിവസത്തെ പോരാട്ടത്തിൽ പാകിസ്താന് നഷ്ടമായത് ചൈന നിർമ്മിതമായതുൾപ്പെടെ ആറ് യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും

കൂടുതല്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടതായി പാക് രേഖകള്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴ; മരണം 36 ആയി; ആയിരക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു

അതിവേഗപ്പാത: കെ റെയിലിനു പകരം ഇ. ശ്രീധരന്റെ പദ്ധതി

നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies