Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജ് വാദി പാര്‍ട്ടി ചിഹ്നം സൈക്കിള്‍; അഹമ്മദാബാദിലെ സ്‌ഫോടനത്തിന് തീവ്രവാദികള്‍ ഉപയോഗിച്ചതും സൈക്കിള്‍; മോദിയുടെ പ്രസംഗം യോഗിയെ തുണയ്‌ക്കുമോ

ഈ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തിനെതിരെ നടത്തിയ പ്രസംഗം ഫിബ്രവരി 20 മുതല്‍ വൈറലായി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദ് സ്‌ഫോടനത്തില്‍ തീവ്രവാദികള്‍ ബോംബുകള്‍ കൊണ്ടുവന്നതും ഇതേ സൈക്കിളിലാണെന്ന മോദിയുടെ താരതമ്യമാണ് വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 07:30 pm IST
in India
സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ (ഇടത്ത്) സൈക്കിള്‍ ബോംബ് പൊട്ടിത്തെറിച്ച സ്ഥലം പൊലീസുകാര്‍ പരിശോധിക്കുന്നു

സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ (ഇടത്ത്) സൈക്കിള്‍ ബോംബ് പൊട്ടിത്തെറിച്ച സ്ഥലം പൊലീസുകാര്‍ പരിശോധിക്കുന്നു

ലഖ്‌നോ: ഈ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തിനെതിരെ നടത്തിയ പ്രസംഗം ഫിബ്രവരി 20 മുതല്‍ വൈറലായി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.  അഹമ്മദാബാദ് സ്‌ഫോടനത്തില്‍ തീവ്രവാദികള്‍ ബോംബുകള്‍ കൊണ്ടുവന്നതും ഇതേ സൈക്കിളിലാണെന്ന മോദിയുടെ താരതമ്യമാണ് വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായത്.

56 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് സ്‌ഫോടനപരമ്പരയില്‍ ചില ബോംബുകള്‍ സ്ഥാപിച്ചത് സൈക്കിളുകളിലാണ്. ‘ഗുജറാത്തിലെ അഹമ്മദാബാദിലെ സ്‌ഫോടനങ്ങള്‍ രണ്ട് തരത്തിലാണ് നടത്തിയത്. ആദ്യത്തെ സ്‌ഫോടനങ്ങള്‍ ഒരേ സമയം നഗരത്തിലെ 50-60 ഇടങ്ങളില്‍ നടക്കുന്ന രീതിയിലായിരുന്നു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഒരു കാര്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തു. ആദ്യസ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ കൂടി കൊല ചെയ്യാനായിരുന്നു ഈ സ്‌ഫോടനം. ഇതാദ്യമായാണ് ഒരു ആശുപത്രിയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍ എന്താണ് തീവ്രവാദികള്‍ ചെയ്തത്? സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആദ്യഘട്ടത്തില്‍ എല്ലാ ബോംബുകളും സൈക്കിളിലാണ് സ്ഥാപിച്ചത്. സാധാരണക്കാര്‍ പലചരക്ക് വാങ്ങാന്‍ പോകുന്ന ഇടങ്ങളിലായിരുന്നു ഇവ (ബോംബ് വെച്ച സൈക്കിളുകള്‍) സ്ഥാപിച്ചത്. എന്നാല്‍ എന്തുകൊണ്ട് ഇവര്‍ സൈക്കിള്‍ ഉപയോഗിച്ചു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.’- മോദി ഒരു പ്രസംഗത്തില്‍ വിശദീകരിച്ചു. യുപിയിലെ ഹര്‍ദോയിലാണ് മോദി ഈ പ്രസംഗം ആദ്യം നടത്തിയത്.

ഈ പ്രസംഗം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു. അഹമ്മദാബാദ് സ്ഫോടനപരമ്പരയിലെ പ്രതികളായ 38 പേരെ തൂക്കിക്കൊല്ലാനുള്ള വിധി പ്രസ്താവിച്ച ഉടനെയായിരുന്നു മോദി സൈക്കിള്‍ ചിഹ്നത്തെ തീവ്രവാദികളുടെ ബോംബ് സ്ഥാപിക്കാനുള്ള വാഹനമായി മോദി താരതമ്യം ചെയ്തത്. സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിനെ അഹമ്മദാബാദ് സ്‌ഫോടനത്തില്‍ തീവ്രവാദികള്‍ ബോംബ് സ്ഥാപിക്കാന്‍ ഉപയോഗിച്ച സൈക്കിളുമായുള്ള താരതമ്യം വളരെ പൊടുന്നനെ സമാജ് വാദി പാര്‍ട്ടിയെയും അഖിലേഷ് യാദവിനെയും തീവ്രവാദവുമായി ബന്ധപ്പെടുത്താന്‍ മോദിക്ക് സാധിച്ചു. ഇത് അനായാസം ജനമനസ്സുകളിലേക്ക് കയറുന്ന ഒരു താരതമ്യമായിരുന്നുവെന്നും അതുകൊണ്ടായിരിക്കാം ഈ പ്രസംഗം വൈറലായതെന്ന് ചില മാധ്യമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തുടക്കംമുതലേ സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിളിനെ തീവ്രവാദവുമായി ബന്ധപ്പെടുത്താനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചത്. സൈക്കിള്‍ ചിഹ്നം സമാജ് വാദി പാര്‍ട്ടിയുടെ പാവങ്ങളോടുള്ള സമര്‍പ്പണവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നുവെങ്കിലും അത് തീവ്രവാദികളുടെ ബോംബ് സ്ഫാടനത്തിനുള്ള മാര്‍ഗ്ഗമാണെന്ന ശക്തമായ ചിത്രം വരച്ചിടുന്നതില്‍ ബിജെപി വിജയിച്ചു.

സൈക്കിളില്‍ തീവ്രവാദികള്‍ ബോംബ് സ്ഥാപിച്ച് ജനവാസകേന്ദ്രങ്ങളില്‍ സ്ഫോടനം നടത്തുന്നത് ആദ്യമല്ല. സൈക്കിളിന് ഇക്കാര്യത്തില്‍ ഒട്ടേറെ ഗുണങ്ങളുണ്ട്. ബോംബ് സ്ഥാപിച്ച സൈക്കിള്‍ തീവ്രവാദികള്‍ തള്ളിക്കൊണ്ട് വരുമ്പോള്‍  ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല. പിന്നെ സൈക്കിള്‍ തന്നെ ബോംബിനൊപ്പം പൊട്ടിത്തെറിച്ച് അതിന്റെ മൂര്‍ച്ചയേറിയ കഷണങ്ങളും അപകടത്തിന്റെ ആക്കം കൂട്ടുകയും ചെയ്യും.  

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും. എന്തായാലും മോദിയുടെ ഈ പ്രസംഗത്തിന്റെ ഫലപ്രാപ്തി മാര്‍ച്ച് 10ന് അറിയാം. 

Tags: സമാജ് വാദി പാര്‍ട്ടി ചിഹ്നംഉത്തര്‍പ്രദേശ്സൈക്കിള്‍ ബോംബുകള്‍നരേന്ദ്രമോദിസമാജ്വാദി പാര്‍ട്ടിഅഹമ്മദാബാദ്സമാജ് വാദി പാര്‍ട്ടിസൈക്കിള്‍യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022അഹമ്മദാബാദ് സ്‌ഫോടനംAhmedabad serial blasts caseയോഗി ആദിത്യനാഥ്Ahmedabad Serial Blast Verdictmodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
News

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.