Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

18 വര്‍ഷം യൂണിഫോമില്‍ ഇല്ലാതിരുന്ന ഹിജാബ് പെട്ടന്ന് എങ്ങനെ പൊട്ടിമുളച്ചു; കാമ്പസ് ഫ്രണ്ടിന് ഇതില്‍ എന്ത് കാര്യം; സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി

ഈ വര്‍ഷം ജനുവരി ഒന്നിന് ഉഡുപ്പിയിലെ പിയു കോളേജിലെ ശിരോവസ്ത്രം ധരിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ് മുറികളില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം ആരംഭിച്ചത്. എന്നാല്‍ 2004 മുതല്‍ കോളേജില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരായ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കാതെയാണ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നതെന്നും പിയു കോളേജിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ്.എസ്.നാഗാനന്ദ് പറഞ്ഞു.

Janmabhumi Online by Janmabhumi Online
Feb 23, 2022, 10:00 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ഹിജാബ് വിവാദത്തില്‍ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (സിഎഫ്‌ഐ) പങ്ക് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയടെ വിശാല ബെഞ്ച്. സംസ്ഥാനത്ത് ഹിജാബ് പ്രശ്‌നം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്‌സിറ്റി കോളേജ് പ്രസ്തുത സംഭവവികാസങ്ങളില്‍ ഇസ്ലാമിക തീവ്രമതസംഘടനയായ സിഎഫ്‌ഐയുടെ പങ്ക് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ സിഎഫ്‌ഐയുടെ പങ്ക് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.  

ഈ വര്‍ഷം ജനുവരി ഒന്നിന് ഉഡുപ്പിയിലെ പിയു കോളേജിലെ ശിരോവസ്ത്രം ധരിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ് മുറികളില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം ആരംഭിച്ചത്. എന്നാല്‍ 2004 മുതല്‍ കോളേജില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരായ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കാതെയാണ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നതെന്നും പിയു കോളേജിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ്.എസ്.നാഗാനന്ദ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎഫ്‌ഐയുടെ പ്രതിനിധികള്‍ കോളേജ് അധികൃതരെ കണ്ടിരുന്നു. എന്നാല്‍ ഇത് കോളേജ് ചട്ടങ്ങള്‍ക്ക് എതിരാണെന്നും ക്ലാസ്മുറിയില്‍ മതവസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.  

ഇതേത്തുടര്‍ന്ന് തീരദേശ ടൗണില്‍ സിഎഫ്‌ഐ വാര്‍ത്താസമ്മേളനം നടത്തുകയും ഹിജാബ് അനുവദിക്കാതിരുന്നാല്‍ പ്രതിഷേധങ്ങള്‍ അഴിച്ചുവിടുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ വിശാല ബെഞ്ചിനോട് പറഞ്ഞു. അതുവരെ ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചാണ് ക്യാമ്പസിലെത്തിയിരുന്നതെങ്കിലും ഇത് നീക്കം ചെയ്താണ് ക്ലാസ് മുറിയില്‍ പ്രവേശിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ രുദ്രഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തിന് സിഎഫ്‌ഐ അടക്കമുള്ള ബാഹ്യശക്തികളുടെ പിന്തുണയുണ്ടെന്ന് നാഗാനന്ദ് കോടതിയില്‍ വാദിച്ചു.  

സിഎഫ്‌ഐയോട് വിധേയത്വമുള്ള വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഹിജാബ് വിവാദത്തെ മുന്‍പോട്ട് കൊണ്ടുപോകുന്നത്. മറ്റുള്ളവര്‍ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില അധ്യാപകരെ സിഎഫ്‌ഐ ഭീഷണിപ്പെടുത്തിയതായി നാഗാനന്ദ് കോടതിയെ അറിയിച്ചു. സിഎഫ്‌ഐ എന്ന സംഘടനയെ സംസ്ഥാനത്തെ ഒരു സ്‌കൂളും കോളേജും അംഗീകരിക്കുന്നില്ലെന്നും അവര്‍ ബഹളമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാഗാനന്ദ് കോടതിയോട് പറഞ്ഞു. ഹര്‍ജിക്കാരുടെ ആധാര്‍ കാര്‍ഡുകളിലെ ചിത്രങ്ങള്‍ പരാമര്‍ശിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹിജാബ് ഇല്ലാതെയാണ് വിദ്യാര്‍ത്ഥിനികള്‍ ഫോട്ടോ എടുത്തിരിക്കുന്നതെന്നും കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഹിജാബ് നിര്‍ബന്ധ മതവസ്ത്രമാണെന്ന വിദ്യാര്‍ത്ഥിനികളുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും നാഗാനന്ദ് ചൂണ്ടിക്കാട്ടി.  

അതേസമയം സിഎഫ്‌ഐ ഒരു റാഡിക്കല്‍ സംഘടനയാണെന്നും അത് കോളേജുകള്‍ അംഗീകരിക്കുന്നില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് കെ നവദ്ഗി കോടതിയെ അറിയിച്ചു. യൂണിഫോമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിട്ടിട്ടുണ്ട്. കോളേജ് വികസന കൗണ്‍സില്‍ (സിഡിസി) ആണ് സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ദേശിക്കുന്നത്. സിഎഫ്‌ഐ സംഘടനയെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് വ്യക്തമായ വിവരങ്ങളുണ്ട്. സിഎഫ്‌ഐക്കെതിരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു അധ്യാപകനും പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സിഎഫ്‌ഐയെക്കുറിച്ച് ഇന്റലിജന്‍സ് വിവരം സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ തുടര്‍വാദം ഇന്ന് പുനരാരംഭിക്കും.

Tags: കര്‍ണ്ണാടകIÀ-®m-SI s]m-eokvHijab
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുപരിപാടിയില്‍ ഖുറാനും ഹിജാബും വിതരണം ചെയ്തു ; കശ്മീരിൽ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി

India

മുസ്ലീം പെൺകുട്ടികൾ പരിശോധനയ്‌ക്കായി ഹിജാബ് മാറ്റാൻ വിസമ്മതിച്ചു ; ഒടുവിൽ പരീക്ഷയ്‌ക്ക് ഹാജരാകാതെ വീട്ടിലേക്ക് മടങ്ങി

Kerala

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ പാടില്ല; മുഖവും ചെവിയും വ്യക്തമാകണം; ലംഘിച്ചാല്‍ പിഴ ; നിർദ്ദേശവുമായി ആധാർ അതോറിറ്റി

World

സ്ത്രീകൾ ലോലമായ പൂക്കളാണ് , അവരെ വേദനിപ്പിക്കരുതെന്ന് അലി ഖമേനി ; പുതിയ വിസ്മയമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

News

‘ ആദ്യമൊക്കെ എല്ലാവരും അഭിനന്ദിച്ചു , പിന്നെ ബന്ധുക്കൾ തന്നെ കളിയാക്കി ‘ ; കോളേജിൽ അയക്കരുതെന്ന് പറഞ്ഞു ; മുസ്കാൻ ഖാൻ

പുതിയ വാര്‍ത്തകള്‍

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies