Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭരണ-പ്രതിപക്ഷങ്ങളെ നിലയ്‌ക്കുനിര്‍ത്തി ഗവര്‍ണര്‍

. ഗവര്‍ണറെന്ന നിലയ്‌ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള തന്റെ വിവേചനാധികാരത്തില്‍ കൈകടത്തുന്ന പിണറായി സര്‍ക്കാരിനെ നിലയ്‌ക്കു നിര്‍ത്തുന്ന നടപടികള്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് ഉണ്ടാകുന്നതാണ് പ്രതിപക്ഷത്തെയും അമര്‍ഷം കൊള്ളിച്ചിരിക്കുന്നത്. സര്‍വകലാശാലാ വിസി നിയമന വിഷയത്തിലായാലും ലോകായുക്ത നിയമഭേദഗതി ചെയ്തതിലായാലും ഗവര്‍ണറെ തള്ളിപ്പറഞ്ഞ് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സമീപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വീകരിക്കുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും അമര്‍ഷത്തിനിടയാക്കിയിരുന്നു.

Janmabhumi Online by Janmabhumi Online
Feb 19, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഇടതു-വലതു മുന്നണികള്‍ സഹകരണമുന്നണിയായി പ്രവര്‍ത്തിക്കുന്നതിന്റെ നേര്‍ച്ചിത്രമാണ് നിയമസഭാ സമ്മേളനത്തിന് തുടക്കംകുറിച്ച് നയപ്രഖ്യാപനം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഇരുപക്ഷവും സ്വീകരിച്ച ശത്രുതാപരമായ സമീപനം. ഗവര്‍ണറാണ് നടത്തുന്നതെങ്കിലും നയപ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങളായാണ് കരുതപ്പെടുന്നത്. ഒന്നര മണിക്കൂര്‍കൊണ്ട് നടത്തിയ നയപ്രഖ്യാപനത്തിന്റെ ഒരു ഘട്ടത്തിലും അനുകൂലമായി പ്രതികരിക്കാതിരുന്ന ഭരണപക്ഷം സര്‍ക്കാരിന്റെ പരാജയം സ്വയം സമ്മതിക്കുന്നതുപോലെയായിരുന്നു. ഗവര്‍ണറെന്ന നിലയ്‌ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള തന്റെ വിവേചനാധികാരത്തില്‍ കൈകടത്തുന്ന പിണറായി സര്‍ക്കാരിനെ നിലയ്‌ക്കു നിര്‍ത്തുന്ന നടപടികള്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് ഉണ്ടാകുന്നതാണ് പ്രതിപക്ഷത്തെയും അമര്‍ഷം കൊള്ളിച്ചിരിക്കുന്നത്. സര്‍വകലാശാലാ വിസി നിയമന വിഷയത്തിലായാലും ലോകായുക്ത നിയമഭേദഗതി ചെയ്തതിലായാലും ഗവര്‍ണറെ തള്ളിപ്പറഞ്ഞ് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സമീപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വീകരിക്കുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും അമര്‍ഷത്തിനിടയാക്കിയിരുന്നു. നയപ്രഖ്യാപനം നടത്തിയ ഗവര്‍ണര്‍ക്കെതിരെ ഗോ ബാക്ക് വിളിച്ച് നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം പിണറായി സര്‍ക്കാരിന് വിടുപണി ചെയ്യുന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു.

മുസ്ലിം സമുദായത്തെ അധപ്പതിപ്പിക്കുകയും, അവരില്‍ ദേശവിരുദ്ധ മനോഭാവം സൃഷ്ടിക്കുകയും ചെയ്യുന്ന ഇസ്ലാമിക മതമൗലികവാദത്തിനെതിരെ കടുത്ത പോരാട്ടം നടത്തിയിട്ടുള്ള വ്യക്തിയായതുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായത്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും വര്‍ഗീയ പ്രീണനം നടത്തുന്നതില്‍ പരസ്പരം മത്‌സരിക്കുന്ന ഇരുമുന്നണികളും ഗവര്‍ണറുടെ ശത്രുപക്ഷത്താണ് തങ്ങളെന്ന് വരുത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഭരണഘടനാ പദവിയെന്നതു മാനിക്കാതെ ഗവര്‍ണറെ വിമര്‍ശിച്ചും പരിഹസിച്ചും മതമൗലികവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ് ശ്രമം. ചരിത്രത്തിലും ഭരണഘടനയിലുമൊക്കെ അഗാധമായ പാണ്ഡിത്യമുള്ള, ആദര്‍ശത്തിന്റെ കാര്യത്തില്‍ ആരോടും വിട്ടുവീഴ്ച  ചെയ്യാത്ത ആരിഫ് മുഹമ്മദ് ഖാനാണ് കേരളത്തില്‍ ഗവര്‍ണറായി വരുന്നതെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലിം മതമൗലികവാദികളും ഒരുപോലെ അസ്വസ്ഥരാവാന്‍ തുടങ്ങിയതാണ്. കണ്ണൂരില്‍ ചേര്‍ന്ന ചരിത്ര കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ ജിഹാദി മാര്‍ക്‌സിസ്‌റ്റെന്ന് വിളിപ്പേരുള്ള ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചത്  പിണറായി സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു. ഇതില്‍ പ്രതിഷേധിക്കാന്‍ സംസ്ഥാനത്തെ പ്രതിപക്ഷം തയ്യാറാവാതിരുന്നത് ഇസ്ലാമിക മതമൗലികവാദികളുടെ അനുഭാവം നേടിയെടുക്കുന്നതിനാണ്. ബിജെപിയും സംഘപരിവാര്‍ സംഘടനകളും മാത്രമാണ് ചരിത്ര കോണ്‍ഗ്രസിലെ ഇടതുപക്ഷ അസഹിഷ്ണുതയ്‌ക്കും അക്രമത്തിനുമെതിരെ രംഗത്തുവന്നത്.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നയങ്ങളോടും നടപടികളോടും വിയോജിക്കുന്നതും എല്ലാറ്റിന്റെയും കാരണഭൂതനെന്ന് ഭാവിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാത്തതുമാണ് ഭരണപക്ഷത്തെ ഗവര്‍ണര്‍ക്കെതിരാക്കുന്നത്. ഗവര്‍ണര്‍ എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്നൊക്കെ തങ്ങള്‍ തീരുമാനിക്കും എന്ന മട്ടിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഗവര്‍ണര്‍ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് പൊതുഭരണ സെക്രട്ടറി കത്തെഴുതുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്ത നടപടി എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ ശക്തമായ നിലപാടെടുത്തപ്പോള്‍ വിവാദപുരുഷനായ പൊതുഭരണ സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നു സര്‍ക്കാരിനു മാറ്റേണ്ടിവന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി എടുക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനുള്ള നീക്കത്തോടും  ഗവര്‍ണര്‍ വിയോജിച്ചു. ഇക്കാര്യത്തില്‍ ചര്‍ച്ചയാവാമെന്ന നിലപാടിലേക്ക് സര്‍ക്കാരിന് വഴങ്ങേ  ണ്ടിവന്നു. ഇതിനുശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത്. പണ്ട് നായനാരുടെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിനെ സ്വാധീനിച്ച് സിപിഎം നേതാവ് ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ ഇഷ്ടക്കാരന്‍ സുഖ്‌ദേവ്‌സിങ് കാങ് എന്നൊരാളെ ഗവര്‍ണറാക്കുകയുണ്ടായി.   ഇതുപോലൊരാള്‍ ഗവര്‍ണറാകണമെന്നാണ് സിപിഎമ്മും  മുഖ്യമന്ത്രി പിണറായിയും ആഗ്രഹിക്കുന്നത്. അതിനു നിന്നുകൊടുക്കില്ലെന്ന പ്രഖ്യാപനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. ഗവര്‍ണര്‍പദവിയുടെ അന്തസ്സ് നിലനിര്‍ത്താനും സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന് തടയിടാനും ഇത് ആവശ്യമാണ്.

Tags: keralaകേരള സര്‍ക്കാര്‍വി.ഡി. സതീശന്‍kerala governorArif Mohammad Khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies