Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്‌നാട്ടില്‍ ഡിഎംകെ കോട്ടയില്‍ നിര്‍ഭയം എബിവിപി; സ്റ്റാലിന്റെ വസതിയിക്ക് മുന്നില്‍ സമരം ചെയ്ത നിധി ത്രിപാഠി ഫിബ്ര. 28 വരെ കസ്റ്റഡിയില്‍

മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ നിര്‍ഭയം സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 40 പേരും അറസ്റ്റിലായി.

Janmabhumi Online by Janmabhumi Online
Feb 16, 2022, 07:36 pm IST
in India
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വസതിക്ക് മുന്നില്‍ സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് വലിച്ചിഴയ്ക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വസതിക്ക് മുന്നില്‍ സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് വലിച്ചിഴയ്ക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ:മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ നിര്‍ഭയം സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 40 പേരും അറസ്റ്റിലായി.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സുരക്ഷ ലംഘിച്ച് ഇരച്ചുകയറി എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കുറ്റമാരോപിച്ച് നിധി ത്രിപാഠിയെയും മറ്റ് 32 എബിവിപിക്കാരെയും ഫിബ്രവരി 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.പ്രായപൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ മൂന്ന് പേരെ വെറുതെ വിട്ടു.

“സമരക്കാര്‍ സുരക്ഷയുടെ ആദ്യ വരി ലംഘിച്ച് സ്റ്റാലിന്റെ വസതിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചിരുന്നു. പൊലീസുമായി സഹകരിക്കാതെയായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ഈ അസാധാരണനീക്കം. ഇത് ലാത്തിപ്രയോഗിക്കാനും വലിച്ചിഴയ്‌ക്കാനും ഞങ്ങളെ നിര്‍ബന്ധിതരാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രായപൂര്‍ത്തിയാകാത്തവരും സംഘത്തിലുണ്ടായിരുന്നു,”- പൊലീസ് ആരോപിക്കുന്നു.

ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന്റെ വീഡിയോ:

തഞ്ചാവൂരിലെ മൈക്കേല്‍പട്ടിയിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ലാവണ്യ മതപരിവര്‍ത്തന നിര്‍ബന്ധം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലാവണ്യയ്‌ക്ക് നീതി കിട്ടണം എന്നാവശ്യപ്പെട്ടായിരുന്നു എബിവിപി സമരം ചെയ്തത്. പൊലീസ് രംഗത്തെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ ശക്തമായി പ്രതിഷേധിച്ചത് ചെറിയ സംഘര്‍ഷത്തിന് കാരണമായി.

അതിനിടെ ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ലാവണ്യയുടെ ആത്മഹത്യ സംബന്ധിച്ച കേസ് സിബി ഐയ്‌ക്ക് വിടാന്‍ സൂപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പ്രശ്‌നം തേച്ചുമാച്ചുകളയാന്‍ പള്ളിയുടെയും ഡിഎംകെ നേതാക്കളുടെയും മുന്‍കയ്യില്‍ തമിഴ്‌നാട് പൊലീസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ലാവണ്യയുടെ മരണമൊഴിയും ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴെടുത്ത ലാവണ്യയുടെ വീഡിയോയും പുറത്തുവന്നത് ഡിഎംകെയ്‌ക്കും പള്ളി അധികൃതര്‍ക്കും ശക്തമായ തിരിച്ചടിയായി. രണ്ട് കന്യാസ്ത്രീമാര്‍ മതം മാറ്റാന്‍ ശ്രമിച്ചതായി വ്യക്തമായി ലാവണ്യ വീഡിയോയില്‍ പറയുന്നുണ്ട്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍പ്രതിഷേധിക്കാന്‍ തയ്യാറായി എന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്ന എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുടെ വീഡിയോ വൈറലായിരുന്നു. ‘സിബി ഐയുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ദേശീയ ബാലാവകാശകമ്മീഷനുമായും തമിഴ്‌നാട് സര്‍ക്കാര്‍ സഹകരിക്കുന്നില്ല. എന്തുകൊണ്ടാണ് അവര്‍ സഹകരിക്കാത്തത്? അവര്‍ സിബി ഐയുമായും ദേശീയ ബാലാവകശാകമ്മീഷനുമായും സഹകരിക്കണം,’- വീഡിയോയില്‍ നിധി ത്രിപാഠി പറയുന്നു.

‘ഇനിയൊരു ലാവണ്യ കേസ് സംഭവിച്ചുകൂട. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമത്തിന്റെ ഇരയാണ് ലാവണ്യ. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ആവശ്യപ്പെടുന്നു’- നിധി ത്രിപാഠി വീഡിയോയില്‍ ആവശ്യപ്പെടുന്നു. എന്തായാലും ഡിഎംകെ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരം ചെയ്യുക എന്ന അതിധീരമായ വഴിയാണ് എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ ഉണ്ടായത്. ഇത് തന്നെ തമിഴ്‌നാട്ടിലുടനീളം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മാത്രമല്ല, ഫിബ്രവരി 9ന് നിധി ത്രിപാഠി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തൊഴുതുക കൂടി ചെയ്തു. 17കാരി ലാവണ്യയുടെ ആത്മഹത്യാ സംഭവത്തില്‍ തണുത്ത നിലപാട് സ്വീകരിക്കുന്നതിന് ഡിഎംകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് നിധി ത്രിപാഠിയുടെ ഈ കത്ത്.

Tags: ഡിഎംകെK Annamalaiമതപരിവര്‍ത്തനംലാവണ്യനിധി ത്രിപാഠിReligious Persecutionസേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ലാവണ്യയ്ക്ക് നീതിഎബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിഎം.കെ. സ്റ്റാലിന്‍എബിവിപി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. അണ്ണാമലൈ അനന്തപുരിയിൽ; “യുവ സംഗമം” 2025 ഏപ്രിൽ 25 വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

India

കരിങ്കൊടി കാണിച്ച അണ്ണാമലൈയ്‌ക്ക് ആശംസകളെന്ന് ഡികെ ശിവകുമാർ : സിദ്ധരാമയ്യയെ പുറത്താക്കി മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന ഡികെയ്‌ക്ക് ആശംസകളെന്ന് അണ്ണാമലൈ

India

നടിമാരോടൊപ്പം നൃത്തം ചെയ്യാൻ മാത്രമേ വിജയിക്ക് അറിയൂ ; തൊപ്പി ധരിച്ചുകൊണ്ടും, ഇഫ്താർ നടത്തിയതുകൊണ്ടും ഒന്നും മാറില്ല ; അണ്ണാമലൈ

India

ടാസ് മാക് അഴിമതിക്കെതിരെ പ്രതിഷേധം: ബിജെപി തമിഴ് നാട് അധ്യക്ഷൻ കെ.അണ്ണാമലൈ അറസ്റ്റിൽ, പ്രധാന നേതാക്കൾ വീട്ടുതടങ്കലിൽ

India

തമിഴ്നാട്ടിലെ സ്കൂളിൽ ഹിന്ദി പഠിച്ചയാളാണ് ടെക് ഭീമൻ സുന്ദർ പിച്ചെ ; ഡിഎംകെ നേതാക്കളുടെ മക്കളും മൂന്ന് ഭാഷകൾ പഠിക്കുന്നുണ്ട് : അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

പത്ത് ലക്ഷത്തോളം തേനീച്ചകളുമായി പോയ ട്രക്ക് മറിഞ്ഞു ; പ്രദേശത്തുനിന്ന് മാറിനിൽക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

ഇന്ത്യ മുഴുവന്‍ തുര്‍ക്കിയെ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും തുര്‍ക്കിയുമായി ബന്ധമെന്ന് കാസ

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

ഇന്ത്യൻ മാര്യേജ് സർട്ടിഫിക്കറ്റിന് ഒരു കാലാവധി വേണോ? വിചിത്രമായ ആശയവുമായി പി ഡബ്ല്യു ഡി (PWD) ട്രയിലർ.

തമിഴ്‌നാടിനെ കൈവിട്ട് വമ്പന്‍കമ്പനികള്‍, ആന്ധ്രയില്‍ 10,000 കോടിയുടെ പുതിയ വ്യവസായങ്ങള്‍ക്കു വഴിതുറക്കുന്നു

വാതിലിൽ ഇതൊക്കെ ചെയ്തോളൂ, വീട്ടിൽ ഐശ്വര്യവും സൗഭാഗ്യവും താനെ വരും

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ റിലീസ് 2025 ജൂലൈ 11 ന്

സ്വന്തം നാട്ടുകാരുടെ മുന്‍പിലും ഗുകേഷ് മാഗ്നസ് കാള്‍സനെ നാണം കെടുത്തുമോ? കാള്‍സനെ പിന്നിലാക്കി ഗുകേഷ് രണ്ടാമത്; അര്‍ജുനെയും വീഴ്‌ത്തി

വില ഒരു ലക്ഷത്തിൽ താഴെ ; ഇതാണ് ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ബജറ്റ് സ്‌കൂട്ടറുകൾ

ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ കൊള്ളയടിച്ച 4,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാ സേന വീണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies