Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ മുജാഹിദ്ദീന്റെ അന്ത്യം കുറിച്ച അഹമ്മദാബാദ് സ്‌ഫോടനം: 77ല്‍ 49 പേരെയും ശിക്ഷിച്ചു; അന്നും പിന്നില്‍ മോദിയും അമിത്ഷായും…

അഹമ്മദാബാദില്‍ 2008ല്‍ നടന്ന സ്‌ഫോടനത്തില്‍ പ്രതികളായ 77 പേരില്‍ 49 പേരെ ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവായി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ (നേരത്തെ സിമി എന്നറിയപ്പെട്ടിരുന്ന സംഘടന) എന്ന സംഘടനയുടെ അന്ത്യം അതോടെ കുറിക്കപ്പെട്ടു.

Janmabhumi Online by Janmabhumi Online
Feb 12, 2022, 10:38 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അഹമ്മദാബാദ്: അഹമ്മദാബാദില്‍ 2008ല്‍ നടന്ന സ്‌ഫോടനത്തില്‍ പ്രതികളായ 77 പേരില്‍ 49 പേരെ ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവായി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ (നേരത്തെ സിമി എന്നറിയപ്പെട്ടിരുന്ന സംഘടന) എന്ന സംഘടനയുടെ അന്ത്യം അതോടെ കുറിക്കപ്പെട്ടു.

കേസില്‍ 28 പ്രതികളെ വെറുതെ വിട്ടു. ഇതില്‍ 12 പേരെ തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. 16 പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടു. സ്‌ഫോടനത്തിന് അഞ്ച് മിനിറ്റ് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 6.41ന് 14 പേജുള്ള ഇമെയില്‍ മിക്ക വാര്‍ത്താ ഏജന്‍സികള്‍ക്കും 2008 ജൂലായ് 26ന് ലഭിച്ചു. ‘ഗുജറാത്തിനോടുള്ള പ്രതികാരത്തിന് അഞ്ച് മിനിറ്റ് കൂടി കാത്തിരിക്കൂ’- എന്നതായിരുന്നു ഈ ഇമെയിലിലെ പ്രധാന സന്ദേശം. ഗോധ്ര കൂട്ടക്കൊലയ്‌ക്ക ശേഷം നടന്ന 2002ലെ ഗുജറാത്ത് കലാപത്തിനോടുള്ള പ്രതികാരമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഇസ്ലാമിക തീവ്രവാദ സംഘടന ഉദ്ദേശിച്ചത്. അള്ളായുടെ നാമത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തിരിച്ചടിക്കുന്നു….മരണത്തിന്റെ ഭീതി അനുഭവിക്കൂ- സന്ദേശത്തില്‍ മറ്റൊരിടത്ത് പറയുന്നു.

അഞ്ച് മിനിറ്റിന് ശേഷം അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6.45ന് സ്‌ഫോടനം ആരംഭിച്ചു. 21 സ്‌ഫോടനങ്ങളാണ് നടന്നത്. നഗരത്തിലെ 14 വിവിധ കേന്ദ്രങ്ങളിലായി അടുത്ത 70 മുതല്‍ 80 മിനിറ്റ് വരെ സ്‌ഫോടനങ്ങളുടെ പരമ്പര നടന്നു. ഖാദിയ, സാരംഗ്പൂര്‍, മണിനഗര്‍, ഹട്‌കേശ്വര്‍ സര്‍ക്കിള്‍, ബാപു നഗര്‍, തക്കര്‍ബാപ നഗര്‍, ജവഹര്‍ ചൗക്ക്, ഗോവിന്ദ് വാഡി, ഇസന്‍പൂര്‍, നരോള്‍, സര്‍ഖേജ് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നു. ആകെ 56 പേര്‍ കൊല്ലപ്പെട്ടു. 243 പേര്‍ക്ക് പരിക്കേറ്റു.

ആളുകള്‍ ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്‌ഫോടനം നടന്നത്. പിന്നീട് ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകളുടെ പ്രവാഹമായിരുന്നു. ഒപ്പം പൊലീസ് വാഹനങ്ങളുടെ സൈറണുകള്‍. ആളുകളുടെ പ്രാണരക്ഷാര്‍ത്ഥമുള്ള മരണപ്പാച്ചില്‍. ഒരു സ്‌ഫോടനം അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലും നടന്നു. ഈ സ്‌ഫോടനം ഉഗ്രസ്‌ഫോടനമായിരുന്നു. ഇവിടെ മാത്രം 37 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിയിലെ സ്‌ഫോടനത്തിന് പിന്നില്‍ പരിക്കേറ്റ് വരുന്നവര്‍ക്ക് ചികിത്സ ലഭിക്കരുതെന്ന ഉദ്ദേശമുണ്ടായിരുന്നു.

അന്ന് നരേന്ദ്രമോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ മോദി നിര്‍ദേശിച്ചു. മരിച്ചവരുടെ ഉറ്റവര്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കി. അന്ന് ആഭ്യന്തരമന്ത്രി അമിത്ഷായാണ്. ഇരുവരും ഉടനെ പൊലീസ് കമ്മീഷണറെ കണ്ടു. ഡിജിപി പി.സി. പാണ്ഡേയ്‌ക്കും കമ്മീഷണര്‍ ഒ.പി. മാഥൂറിനും നിര്‍ദേശങ്ങള്‍ നല്‍കി. ഇതിന് പിന്നിലുള്ള മുഴുവന്‍ പേരെയും കണ്ടെത്താനായിരുന്നു അന്ത്യാശാസനം.

വൈകാതെ സ്‌ഫോടനത്തിന് പിന്നിലെ സിമിയുടെ കൈകള്‍ വെളിച്ചത്ത് വന്നു. അഹമ്മദാബാദ് പൊലീസ് ക്രൈംബ്രാഞ്ചിലെ ഡിസിപി അഭയ് ചുഡാസമയായിരുന്നു സമര്‍ത്ഥമായി കരുക്കള്‍ നീക്കിയത്. വൈകാതെ ജിഎല്‍ സിംഗാല്‍, ഹിമാംശു ശുക്ല, രാജേന്ദ്ര ആശാരി, മയൂര്‍ ചാവ്ഡ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അഭയ് ചുഡാസമ വൈകാതെ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് താക്കീത് നല്‍കുന്ന ഇ-മെയില്‍ സന്ദേശത്തിന് പിന്നിലെ കമ്പ്യൂട്ടറുകള്‍ കണ്ടെത്തി. ഇതോടെ കാര്യങ്ങല്‍ എളുപ്പമായി. യുഎസ് സ്വദേശി കെന്‍ ഹെയ് വുഡിന്റെ കമ്പ്യൂട്ടറില്‍ നിന്നായിരുന്നു സന്ദേശം അയച്ചത്. ന്യൂ മുംബൈയിലെ സന്‍പാദയിലാണ് കെന്‍ ഹെയ് വുഡ് ജീവിച്ചിരുന്നത്. അവിടെ റെയ്ഡ് നടത്തി.

അധികം വൈകാതെ ഒരു രഹസ്യകാള്‍ ചുഡാസമയ്‌ക്ക് കിട്ടി. സ്‌ഫോടനത്തിന് ഉപയോഗിച്ചത് ചുകപ്പും വെളുപ്പും നിറത്തിലുള്ള കാര്‍ ആണെന്ന്ായിരുന്നു ഇയാള്‍ നല്‍കിയ സന്ദേശം. ഈ കാര്‍ ബറൂച്ച് നഗരത്തില്‍ കണ്ടതായും പറയുന്നു. ഉടനെ ഡിസിപി ചുഡാസമ ബറൂച്ചില്‍ എത്തി. ഐപിഎസ് ഓഫീസര്‍ ജിഎല്‍ സിഗാളും ഡിഎസ്പി മയൂര്‍ ചാവ്ഡയും അദ്ദേഹത്തെ അനുഗമിച്ചു.

ആ കാറുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആദ്യത്തെ സൂചന ലഭിച്ചത്. ആ വീട്ടില്‍വെച്ചാണ് സ്‌ഫോടനത്തിനുള്ള ബോംബുകള്‍ നിര്‍മ്മിച്ചത്. ഇതോടെ അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ ചുരുളഴിയാന്‍ തുടങ്ങി. ഹൈദരാബാദ്, ബെംഗളൂരു, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ രഹസ്യങ്ങളും ലഭിച്ചു. പിന്നീട് മൂന്ന് ഓഫീസര്‍മാരും ഇതിന് പിന്നിലെ തീവ്രവാദശൃംഖല തകര്‍ക്കേണ്ടതെങ്ങിനെ എന്നാലോചിച്ചു. റെയ്ഡ്, അറസ്റ്റ്, ചോദ്യം ചെയ്യല്‍, തെളിവു ശേഖരണം, കുറ്റം ചുമത്തല്‍ എന്നിങ്ങനെ വലിയൊരു കര്‍മ്മ പരമ്പര അന്വേഷണ സംഘം താണ്ടി.

ഇന്ത്യയാകെ പരന്നുകിടക്കുന്ന ഗൂഡാലോചനയുടെ ഭാഗമായിരുന്നു അഹമ്മദാബാദ് സ്‌ഫോടനം. ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ നിന്നാണ് പ്രധാന പ്രതികളിലൊരാളായ മുഫ്തി അബു ബഷീറിനെ പിടിച്ചത്. അതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി മോദി പ്രത്യേക വിമാനം വരെ ഒരുക്കിയിരുന്നു. പ്രതി ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പ് വരുത്താന്‍. പിന്നീട് അറസ്റ്റിന്റെ പരമ്പരയായിരുന്നു. 78 പരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുറത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, കേരള, ആന്ധ്ര, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, അഹമ്മദാബാദ്, വഡോദര, ബറൂച്ച്, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഈ 78 പേരെ പൊക്കിയത്. ഇതോടെ സിമി എന്ന തീവ്രവാദസംഘടനയുടെയും ഇന്ത്യന്‍ മുജാഹിദ്ദീന്റെയും കഥ കഴിഞ്ഞു. പക്ഷെ ഇപ്പോഴും പുതിയ രൂപത്തില്‍ ഇസ്ലാമിക തീവ്രവാദം തലപൊക്കുകയാണ്.

Tags: ഗോധ്രഅമിത് ഷാനരേന്ദ്രമോദിഅഹമ്മദാബാദ്സീരിയല്‍പൈപ്പ‌് ബോംബ‌്സിമിഗോധ്ര കൂട്ടക്കൊലഇന്ത്യന്‍ മുജാഹിദീന്‍അഹമ്മദാബാദ് സ്‌ഫോടനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

India

അമിത് ഷാ കൊണ്ടുവന്ന ബില്‍ ദാവൂദിനെ പൂട്ടും; പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ഇന്ത്യയില്‍ വിചാരണ; പ്രതി എവിടെയാണെങ്കിലും ശിക്ഷിക്കും;

India

അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമത്തില്‍ 12 വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies