Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാനാത്വത്തിലെ ഏകത്വദര്‍ശനം

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

Janmabhumi Online by Janmabhumi Online
Feb 4, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പി.പി. സൗഹൃദന്‍

ഏതു ദേവനെ/ദേവതയെ ഭജിച്ചാലും അതെല്ലാം ശ്രീകൃഷ്ണഭഗവാനില്‍ എത്തിച്ചേരുന്നു. (‘സര്‍വദേവനമസ്‌കാരം ഗോവിന്ദം പ്രതി ഗച്ഛതി’) ഓരോരുത്തരും അവരവരുടെ വാസനയ്‌ക്കനുസരിച്ച് ഓരോ ദേവതയെ ഭജിക്കുന്നു. അതില്‍ തെറ്റില്ല. എങ്കിലും ദിനംപ്രതി,  ജന്മം പ്രതി പുരോഗമിച്ച് ‘വിരജാനദി’യും കടന്ന് നാം ഗോലോകധാമത്തില്‍ എത്തട്ടെ. അവിടെ എല്ലാം സുവര്‍ണമയമാണ്. ‘ഹിരണ്യ ഗര്‍ഭന്‍’ എന്ന് പരമപുരുഷനെ പറയുന്നത് അതുകൊണ്ടുകൂടിയാകാം.

ശ്രീകൃഷ്ണഭഗവാന്റെ തന്നെ മറ്റൊരു വിസ്തരണമാണ് ലളിതാദേവി, ശക്തിസ്വരൂപിണി, രാധാറാണി എല്ലാവരും. അവര്‍ ഭഗവാന്റെ വ്യത്യസ്ത രൂപഭാവങ്ങള്‍ മാത്രം.

‘ഏകം സത് വിപ്രാ ബഹുധാ വദന്തി’എന്ന ഉപനിഷദ് വാക്യം ഇവിടെ ശ്രദ്ധേയം. ജ്ഞാനികള്‍ ഒരേ ഒരു പരമാത്മസത്തയെ (സത്യത്തെ) പലതായി കാണുന്നു . അതിനാല്‍ നാം നാനാത്വത്തിലെ ഏകത്വദര്‍ശനം ആര്‍ജിച്ചാല്‍ രക്ഷപ്പെട്ടു.

ഒരു നാടക ട്രൂപ്പ് ഒരു ഉത്സവപ്പറമ്പില്‍ നിന്ന് മറ്റൊരു നാട്ടിലെ ഉത്സവപറമ്പിലെ വേദിയിലേക്ക് പോകുന്നതുപോലെയാണ് 125 വര്‍ഷം വൃന്ദാവനം, ദ്വാരക എന്നിവിടങ്ങളിലും കുരുക്ഷേത്ര യുദ്ധഭൂമിയിലുമെല്ലാം കാലിമേയ്‌ക്കുന്ന പയ്യനായും, കാമുകനായും, കാളിന്ദിയുടെയും രാധാറാണിയുടെയും, രുഗ്മിണിയുടെയും പാഞ്ചാലിയുടെയും കുന്തിയുടെയും ഒക്കെ യഥാക്രമം പത്‌നിയായും ഭഗവാനായും   ലീലയാടിയിട്ട്, 100 വര്‍ഷം വൃന്ദാവനത്തില്‍ വിരഹാതുര കാമുകിയായി കാത്തിരുന്ന രാധാറാണിയേയും മറ്റനേകം ഗോപികമാരെയും ഗോപാലന്മാരെയും ഒരു നാള്‍ സുവര്‍ണത്തേരില്‍ ഏറ്റി ആ മഹാമായാവിയായ ഗോവിന്ദപരമാത്മാവ് ഗോലോകവൃന്ദാവനത്തിലേയ്‌ക്ക് യാത്രയായത്.

അതേ ശ്രീകൃഷ്ണഭഗവാന്റെയും രാധാറാണിയുടെയും വിവിധ ഭാവരൂപങ്ങളാണ്  ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരും ലളിതാ-കാളി-ലക്ഷ്മി-സരസ്വതി തുടങ്ങിയ ദേവിമാരും എന്നറിയുമ്പോള്‍ നമ്മുടെ വിസ്മയത്തിനതിരുണ്ടോ?

ഏതാണ്ട് 500 വര്‍ഷം മുമ്പ് ശ്രീചൈതന്യമഹാപ്രഭു (1486-1534) കലിയുഗത്തിലെ നാമസങ്കീര്‍ത്തനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കാനായി വംഗ ദേശത്ത് ജനിച്ച് നാമപ്രചരണാര്‍ഥം ഭാരതം ഒട്ടാകെ സഞ്ചരിച്ചു. അദ്ദേഹം തിരുവനന്തപുരത്ത് പത്മനാഭക്ഷേത്രത്തിനു മുന്നില്‍ പത്മതീര്‍ഥക്കരയിലെ ആലിന്‍ ചുവട്ടിലും കുറച്ചു നേരം ധ്യാനനിമഗ്നനായി ഇരുന്നുവത്രേ. അദ്ദേഹത്തെ രാധാകൃഷ്ണന്മാരുടെ സംയുക്താവതാരമായി കരുതപ്പെടുന്നു.

‘വിധിച്ചതേ വരൂ, കൊതിച്ചതു വരാ’ എന്നു സാധാരണ പറയുന്നത് ഒരു പരിധിവരെ മാത്രമേ ശരിയാവൂ എന്ന് മനുഷ്യജീവിതകഥ നമ്മെ പഠിപ്പിക്കുന്നു.

എന്റെ നിഘണ്ടുവില്‍ ‘അസാധ്യം’ എന്ന വാക്കില്ല. എന്നു ചിലര്‍ പറയാറുണ്ട്. അത്തരത്തില്‍ ദൃഢവിശ്വാസം ഉണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രാര്‍ഥനാനിര്‍ഭരവും പ്രവര്‍ത്തനനിരതവുമായ ജീവിതം അത്ഭുതങ്ങള്‍ സൃഷ്ടിക്കും, തീര്‍ച്ച.

(തുടരും)

Tags: Lord Krishna
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

Kerala

വീണ്ടും ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചുംബിച്ചും മാലയിട്ടും ജസ്നയുടെ ഫോട്ടോ ഷൂട്ട് ; വിമർശിച്ച് കമന്റുകൾ

Samskriti

കൃഷ്ണന്റെയും രാധയുടെയും പ്രണയം പഠിപ്പിക്കുന്ന ജീവിത പാഠങ്ങള്‍

India

സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന കൃഷ്ണ നഗരമായ ദ്വാരകയുടെ തെളിവുകൾ ശേഖരിക്കാനൊരുങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ : കടലിലെ പര്യവേക്ഷണം തുടങ്ങി

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies