ചെന്നൈ: മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ലാവണ്യ എന്ന പെണ്‍കുട്ടിയുടെ മരണം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിയമയുദ്ധത്തില്‍ വിജയം വരിച്ചതോടെ തമിഴ്‌നാട്ടിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയ്‌ക്ക് താരപരിവേഷം.
ഇടത്-ലിബറല്‍-ഡിഎംകെ സംയുക്തമായി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണങ്ങളെ അതിജീവിച്ചാണ് അണ്ണാമലൈ ഈ കേസില്‍ വിജയം നേടിയത്. ഇതോടെ അണ്ണാമലൈ കൂടുതല്‍ യുവാക്കള്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ്. ഈയിടെ നാമക്കൽ ജില്ലയിലെ പാളയം ജല്ലിക്കെട്ട് കാണാനായി വേദിയിലെത്തിയ അണ്ണാമലൈയ്‌ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം ഇതിന്റെ ഉദാഹരണമാണ്. അണ്ണാമലൈയെ ക്കാണാനും കൈകൊടുക്കാനും ജല്ലിക്കട്ടില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളും കാണികളും തിക്കിത്തിരക്കുന്ന ഈ വീഡിയോ ബി.ജെ.പി തമിഴ്‌നാട് ഘടകം അതിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ചു.
വീഡിയോ കാണാം:
ഇവിടെ മാത്രമല്ല, ഏത് പൊതുവേദികളിലും സന്ദർശനത്തിനെത്തുന്ന അണ്ണാമലൈയ്‌ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക പരിപാടികളിലും അതിന് പുറത്തുള്ള ചടങ്ങുകളിലും അണ്ണാമലൈ തരംഗം സൃഷടിക്കുകയാണ്. യുവാവായ മുൻ പോലീസ് ഐപിഎസ് ഉദ്യോഗസ്ഥന്റെ രാഷ്‌ട്രീയ പ്രവേശനവും ബി.ജെ.പിയിലേക്കുള്ള വരവും തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ ഇളക്കം സൃഷ്ടിച്ചിരുന്നു. ബെംഗളൂരില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ആയിരുന്നപ്പോഴാണ് അണ്ണാമലൈ ആ പദവി രാജിവെച്ച് ബിജെപിയില്‍ എത്തുന്നത്. അന്ന് ദേശീയ തലത്തിൽ തന്നെ ഇത് ചര്‍ച്ചാവിഷയമായി. അകമഴിഞ്ഞ ആത്മാര്‍ത്ഥയും പൊള്ളയല്ലാത്ത വാക്കുകളുമാണ് അണ്ണാമലൈയെ ജനങ്ങളോടടുപ്പിക്കുന്നത്. യുവാക്കള്‍ക്കാണെങ്കില്‍ ഈ ബെംഗളൂരിലെ ഡിസിപി സിങ്കമായിരുന്ന ഈ യുവാവിനോട് ആരാധനയുമുണ്ട്.
വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി നഗരമേഖലയിലെ സീറ്റുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന അണ്ണമാലൈയുടെ പ്രഖ്യാപനവും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അതിവേഗത്തില്‍ അധികാരക്കസേര സ്വന്തമാക്കാനല്ല, താഴെത്തട്ടില്‍ നിന്നും പാര്‍ട്ടിയെ കെട്ടിപ്പൊക്കുക എന്ന ദൗത്യത്തിലാണ് അണ്ണാമലൈ. കരൂര്‍ സ്വദേശിയായ അണ്ണാമലൈ 2011ലെ കര്‍ണ്ണാടക ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ഐപിഎസ് രാജിവെച്ചുകൊണ്ടുള്ള അണ്ണാമലൈയുടെ കത്തും ഏറെ ശ്രദ്ധ നേടിയിരുന്നു: ‘എനിക്ക് ജീവിതത്തില്‍ നഷ്ടമായ ചില ചെറിയ കാര്യങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ അല്‍പം സമയം വേണം- എന്റെ മകന് നല്ലൊരു അച്ഛനാകണം, വീണ്ടും വീട്ടിലെ കൃഷിയിലേക്ക് മടങ്ങിപ്പോകണം, പിന്നീലെ ഇപ്പോള്‍ പൊലീസല്ലാത്തതിനാല്‍ വീട്ടിലെ ആട് നേരത്തേതുപോലെ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ എന്നും നോക്കണം’,
പ്രതികരിക്കാൻ ഇവിടെ എഴുതുക: