Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഔഷധ സസ്യങ്ങൾക്കൊരു കൂടാരം: കരാട്ടേ ബേബി നട്ടുപിടിപ്പിച്ചത് അപൂർവങ്ങളായ ആയിരത്തിലധികം ഇനം ഔഷധ സസ്യങ്ങൾ

മണികണ്ഠൻ കുറുപ്പത്ത്

Janmabhumi Online by Janmabhumi Online
Jan 23, 2022, 03:56 pm IST
in Health
കരാട്ടേ ബേബി തന്റെ ഔഷധ തോട്ടത്തിൽ

കരാട്ടേ ബേബി തന്റെ ഔഷധ തോട്ടത്തിൽ

FacebookTwitterWhatsAppTelegramLinkedinEmail

മണ്ണുത്തി (തൃശൂർ) : അപൂർവ്വമായ ഔഷധ സസ്യങ്ങളെ കണ്ടെത്തി പരിപാലിച്ച് വ്യതസ്തമായ തോട്ടമൊരുക്കി ശ്രദ്ധേയനാകുകയാണ് ബേബി എന്ന കരാട്ടേ ബേബി. ആയിരത്തിലധികം ഇനം ഔഷധ സസ്യങ്ങൾ മണ്ണുത്തി സ്വദേശിയായ എരിഞ്ഞേരി വീട്ടിൽ ബേബിയുടെ തോട്ടത്തിലുണ്ട്. 

നൂറിൽപ്പരം അപൂർവ്വയിനം ഔഷധ സസ്യങ്ങളുടെ ശേഖരവും ഇവിടെ കാണാം. അപൂർവ്വമായ ഔഷധ സസ്യങ്ങളെ തേടിപ്പിടിച്ച് ഒറ്റക്കുടക്കീഴിൽ വരുതലമുറക്കായി സജ്ജമാക്കി വക്കാനാണ് ബേബിയുടെ പ്രയത്നം. മണ്ണുത്തി, മുളയം, പുത്തൂർ എന്നിവിടങ്ങളിലായി രണ്ടേക്കറോളം സ്ഥലത്താണ് ബേബി ഔഷധ സസ്യങ്ങളെ പരിപാലിക്കുന്നത്. 

ബേബിയുടെ അമ്മയും ഭാര്യയും എട്ട് തൊഴിലാളികളുമാണ് ഔഷധ തോട്ടത്തിൽ സഹായത്തിനുള്ളത്. കേരളത്തിനകത്തും പുറത്തും സഞ്ചരിച്ചാണ് മിക്ക ഔഷധ സസ്യങ്ങളും ബേബി സുഹൃത്ത് അരവിന്ദാക്ഷന്റെ സഹായത്തോടെ ശേഖരിക്കുന്നത്. പാതയോരങ്ങളും, കുറ്റിക്കാടുകളും, പറമ്പുകളും ഇവർ ചെടികൾ സശ്രദ്ധം വീക്ഷിക്കും. ഇവയുടെ വിത്തുകൾ ശേഖരിച്ചും, തണ്ടുകൾ കുത്തി മുളപ്പിച്ചുമാണ് ഇവയുടെ വംശവർദ്ധനവ് നടത്തുന്നത്. 1992 ലാണ് ഈ നഴ്സറി സ്ഥാപിക്കുന്നത്.

അപൂർവ്വ സസ്യങ്ങൾ തേടി നടക്കുന്നതിനിടയിൽ കേരളത്തിലെയും തമിഴ് നാട്ടിലെയും ആദിവാസി വിഭാഗങ്ങളുമായി സൗഹൃദ ബന്ധം പുലർത്തുന്ന ബേബിക്ക് ഡെറാഡൂണിലെ ആദിവാസികളുമായും അടുപ്പമുണ്ട്. അഗസ്ത്യാർ കൂടത്തിൽ മാത്രം കണ്ടു വരുന്ന അപൂർവ്വ ഔഷധ സസ്യങ്ങൾ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്.

അപൂർവ്വയിനം വൃക്ഷമായ വയ്യങ്കദ ഇവിടെയുണ്ട്. ഇതിന്റെ കൂർത്ത മുള്ള് കാതുകുത്താൻ പണ്ട് കാലത്ത് ഉപയോച്ചിരുന്നതായി പറയുന്നു. യാഗശാലയിൽ ഹവിസ് അർപ്പിക്കാനുള്ള മരത്തവി ഉണ്ടാക്കുന്നതും ഈ മരത്തിൽ നിന്നാണ്. ലിംഗ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്ന മയിലോശിഖ, പച്ചക്കർപ്പൂരം, അഗസ്ത്യാർ കൂടത്തിൽ മാത്രം കണ്ടുവരുന്ന ഐസ് പ്ലാന്റ്, ആരോഗ്യപച്ച , പൂജകൾക്കും യാഗങ്ങൾക്കും ഉപയോഗിക്കുന്ന സോമലത എന്നിവയും ബേബിയുടെ തോട്ടത്തിലുണ്ട്.

ക്യാൻസറിന് ഔഷധമായ ജടായു അഥവാ അർബുദ നാശിനി, ചെങ്കുമാരി അഥവാ ചുവന്ന കറ്റാർവാഴ, തണ്ടിൽ ജലം ശേഖരിച്ചു വെക്കുന്ന ശംഖ് നാരായണി, പ്രമേഹ രോഗത്തിനുള്ള കയ്പാമൃത് തുടങ്ങി നിരവധി ഔഷധ സസ്യങ്ങളും വിദേശയിനത്തിൽ പെട്ട സിട്രിക് ട്രീ, റോസ്മേരി എന്നിവയും കൂട്ടത്തിലുണ്ട്. റോസ്മേരിയുടെ ഇല കട്ടൻ ചായയിലിട്ട് കഴിച്ചാൽ സ്ത്രീകളിലെ സ്തനാർബുദത്തെ പ്രതിരോധിക്കുമെന്ന് ബേബി പറയുന്നു. തളർവാതത്തിനും മുടി കൊഴിച്ചിലിനുമുള്ള അഴുകണ്ണി, ലക്ഷ്മി പൂജക്കും വേര് ഔഷധക്കൂട്ടിനായും ഉപയോഗിക്കുന്ന മുപ്പരണ്ട എന്നീ അപൂർവ ഔഷധ സസ്യങ്ങളും ബേബിയുടെ ശേഖരത്തിലുണ്ട്. അപൂർവ്വമായ ഔഷധ സസ്യങ്ങൾക്ക് 3000 രൂപ മുതൽ 30,000 രൂപ വരെ വിലയുണ്ട്. സാധാരണ ഔഷധ സസ്യങ്ങൾ 10 രൂപ മുതലും ഇവിടെ വിൽപ്പന ചെയ്യുന്നു. 

ഔഷധ ഗുണത്തിനു പുറമെ പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി കണ്ട് വൈബ്രേഷനിലൂടെ മുന്നറിയിപ്പ് നൽകുമെന്ന് പറയുന്ന തൊഴുകണ്ണിയും പൂച്ച മീശയും ഇവിടെ കാണാം. 1983 – ൽ നടന്ന കരാത്തെ മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയിയായതോടെയാണ് ഇദ്ദേഹത്തിന് കരാട്ടെ ബേബി എന്ന വിളിപ്പേര് വന്നത്. ഭാര്യ: ഷീബ. മക്കൾ: ബെൻഹർ ബേബി, ബെറിൻ ബേബി.

Tags: Plantsmedicinal forestKaratte Baby
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ പുഴയോരത്തെ കഞ്ചാവ് ചെടികള്‍ എക്‌സൈസ് നശിപ്പിച്ചു

World

വേനല്‍ക്കാലത്ത് 65 ലക്ഷം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

World

ശരിയാണ്, സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ചെടികള്‍ കരയാറുണ്ട് ! ഇസ്രായേലി ഗവേഷകരുടെ പഠനം പുതിയ മേഖലയിലേക്ക്

Gulf

ലോകത്തിലെ ഏറ്റവും വലിയ സസ്യലോകം സൃഷ്ടിക്കാനൊരുങ്ങി കുവൈറ്റ്; ലക്ഷ്യമിടുന്നത് പ്രകൃതി സംരക്ഷണം, 42 ചതുരശ്ര കിലോമീറ്ററിൽ മരങ്ങൾ നടും

Kerala

നാട്ടിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ കാരണം; അധിനിവേശ സസ്യങ്ങളും ജലലഭ്യതക്കുറവും പ്രശ്‌നങ്ങള്‍

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

പഹൽഗാമിനു തിരിച്ചടി വൈകിയപ്പോൾ നിരാശയായി ; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷവതിയായി

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies