Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധത്തില്‍ അവസാനിച്ച ന്യായവാദങ്ങള്‍

ഇതിഹാസ ഭാരതം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jan 20, 2022, 06:00 am IST
in Samskriti

അംബ, തന്റെ ദുര്‍ഗതിക്ക് കാരണക്കാരനായ ഭീഷ്മനെ നിഗ്രഹിക്കാന്‍ ഭാര്‍ഗവരാമനോട് ആവശ്യപ്പെട്ടു. ഭീഷ്മനെ വിളിച്ചുവരുത്താമെന്നു ഭാര്‍ഗവരാമന്‍ പറഞ്ഞു. ആ കൂടിക്കാഴ്ച ഒരു യുദ്ധത്തിന്റെ വഴിക്കു നീങ്ങി. ഭാര്‍ഗവരാമന്‍ ഭീഷ്മനോടു പറഞ്ഞു, ”നീ ചെയ്ത പ്രവൃത്തിയുടെ ഫലമായിട്ട് ഈ കന്യക ദുഃഖമനുഭവിച്ചുകൂടാ. അതുകൊണ്ട് നീ ഇവളെ വേള്‍ക്കണം.” പരസ്പരം ഓരോ ന്യായങ്ങള്‍ ചൊല്ലി കലഹിച്ച ഭാര്‍ഗവരാമനോട് ഭീഷ്മന്‍ ബഹുമാനപുരസ്സരം പറഞ്ഞു, ”ഞാനും ക്ഷത്രിയനാണു മഹര്‍ഷേ! എന്നാല്‍ ഗുരുവൃത്തി അറിയാത്ത ഗുരുവിനെയും വധിക്കാമെന്ന് പുരാണങ്ങളും പറയുന്നുണ്ട്. അങ്ങ് ക്ഷത്രിയരെ കൊന്നിട്ട് കുളിച്ച കടവില്‍ അങ്ങയെ കൊന്നിട്ട് ഞാനും കുളിക്കും.  എന്റെ യുദ്ധപരാക്രമം അവിടുന്നു കണ്ടിട്ടില്ലല്ലൊ. അങ്ങയുടെ അഹങ്കാരം ഞാന്‍ തീര്‍ത്തുതരുന്നുണ്ട്.”

ഭാര്‍ഗവരാമന്‍ വീണ്ടും ഭീഷ്മനോട് ന്യായവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഭീഷ്മന്‍ തുടര്‍ന്നു,”എന്റെ അനുജനു ഞാനിവളെ കൊടുക്കില്ല. ഭയം, ക്രോധം, ദ്രവ്യലോഭം, കാമം എന്നിവയ്‌ക്കുവേണ്ടി ഞാന്‍ ക്ഷത്രധര്‍മ്മം വിടില്ലെന്ന ദൃഢവ്രതമെനിക്കുണ്ട്.” ഉടനെ കോപത്തോടും വ്യാകുലദൃഷ്ടിയോടും കൂടി രാമന്‍ പറഞ്ഞു,”നീ ഞാന്‍ പറയും വാക്കു ചെയ്തില്ലെങ്കില്‍ ഹേ! രാജാവേ! മന്ത്രിമാരോടൊത്തു നിന്നെ ഞാന്‍ കൊല്ലും.”  ആ ഭാര്‍ഗവരാമനോട് ഭീഷ്മന്‍ ബഹുമാനം കൈവിടാതെ യാചിച്ചു. എങ്കിലും പരസ്പരം നടന്ന വാക്ശരങ്ങളാല്‍ യുദ്ധത്തിനു ശമനമുണ്ടായില്ല.  കുരുക്ഷേത്രത്തില്‍വെച്ച് നമുക്കു കാണാമെന്നു ഭീഷ്മന്‍ പറഞ്ഞു. ”നിന്റെ ജഡം കണ്ട് അമ്മ ഗംഗ കേഴട്ടെ,”എന്നു രാമന്‍ ശപിച്ചു.  ഭീഷ്മന്‍ വീണ്ടും ശിരസ്സു നമിച്ചുകൊണ്ട്  ഭാര്‍ഗവരാമനോട് യാചനയോടെ പലതും പറഞ്ഞുനോക്കി.

മനസ്സില്ലാമനസ്സോടെ ഭീഷ്മന്‍ ഭാര്‍ഗവരാമനോട് ഏറ്റുമുട്ടാന്‍ ഒരുങ്ങി.  എല്ലാവിധ യുദ്ധസന്നാഹങ്ങളും വെള്ളക്കുതിരകളും വെള്ള  വസ്ത്രങ്ങളും വെള്ളക്കൊടിയും ഒരുക്കിക്കൊണ്ട് ഭീഷ്മന്‍ ഹസ്തിനാപുരിവിട്ടു കുരുക്ഷേത്രത്തിലേക്ക് തേരോടിച്ചു. ഭീഷ്മന്‍ തന്റെ തേര് രാമന്റെ മുന്നിലായി അടുപ്പിച്ചു നിറുത്തി. ദേവന്മാരും ഋഷിഗണങ്ങളും ബ്രാഹ്മണരും മനുജാദികളും ചുറ്റുംകൂടിനിന്നു. ഭീഷ്മന്‍ തന്റെ മഹാശംഖം മുഴക്കി.  അപ്പോള്‍ ഗംഗാദേവി രൂപംപൂണ്ടുവന്ന് തന്റെ പുത്രനായ ഭീഷ്മനോടു പറഞ്ഞു, ”രാജാവേ! നീ എന്താണു ചെയ്യുന്നത്? മഹാഗുരുവായ രാമനോട് ഏറ്റുമുട്ടുകയോ? നീ നില്‍ക്കൂ, ശിഷ്യനായ ഭീഷ്മനോട് അരുതാത്തതു ചെയ്യരുതെന്നു ഞാന്‍ രാമനോട് അപേക്ഷിക്കാം. രുദ്രതുല്യപരാക്രമിയായ ജാമദഗ്ന്യനെ എതിര്‍ക്കാന്‍ നീ തുനിയുന്നോ ഉണ്ണീ!” ഭീഷ്മന്‍ നടന്ന കഥകളെല്ലാം അമ്മയെ ധരിപ്പിച്ചു. മഹാനദിയായ ആ അമ്മ രാമന്റെ അടുക്കല്‍ച്ചെന്ന് ഭീഷ്മനുവേണ്ടി സംസാരിച്ചു ഭാര്‍ഗവരാമനെ അടക്കി, ക്ഷമിപ്പിച്ചു. ”ശിഷ്യനായ ഭീഷ്മനോട് അങ്ങ് പൊരുതൊല്ലേ.” എന്നിട്ടും ഭീഷ്മനെ ഭാര്‍ഗവരാമന്‍ പോരിനു വിളിച്ചു.  

പോരിനായി നില്‍ക്കുന്ന ഭാര്‍ഗവരാമനോട് ഭീഷ്മന്‍ പറഞ്ഞു, ”നിലത്തുനില്‍ക്കുന്ന ഭവാനോട് തേരില്‍ നില്‍ക്കുന്ന ഞാന്‍ പോരാടുകയില്ല. അങ്ങേയ്‌ക്ക് എന്നോട് എതിരിടാന്‍ മോഹമാണെങ്കില്‍ ഒരു പടച്ചട്ടകെട്ടി, ഒരു തേരിലേറുക.”ഭാര്‍ഗവരാമന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, ”എനിക്ക് തേരു ഭൂമിയാണ്. വേദങ്ങളാണു കുതിരകള്‍. ഞാന്‍ വായുപുത്രനുമാണല്ലൊ. വേദമാതാക്കളാണു എന്റെ ചട്ടകള്‍. ഹേ കുരുനന്ദന! അവരുടെ രക്ഷ എനിക്കുണ്ട്.”എന്നു പറഞ്ഞുകൊണ്ട് ആ സത്യവിക്രമനായ രാമന്‍ അസ്ത്രങ്ങളെയ്തു വലിയ രോധം തീര്‍ത്തു. പിന്നെ ഭീഷ്മന്‍ ഭാര്‍ഗവരാമനെ സര്‍വ്വായുധങ്ങളുമണിഞ്ഞ് തേര്‍ത്തട്ടില്‍ നില്‍ക്കുന്ന കാഴ്ച കണ്ടു അത്ഭുതപ്പെട്ടു. മനോനിര്‍മ്മിതമായ ആ പുണ്യ നഗരാകാരത്തില്‍ അത്ഭുതകരമായ ദിവ്യാശ്വങ്ങളെ  

പൂട്ടി പൊന്നണിഞ്ഞ തേരില്‍ സോമസൂര്യചിഹ്നമായ ചട്ടയണിഞ്ഞുകൊണ്ട് വില്ലേന്തിയും തൂണിയിട്ടും അകൃതപ്രാണനെ സാരഥിയാക്കിയും ഭാര്‍ഗവരാമന്‍ ഭീഷ്മനെ പോരില്‍ വിളിച്ച് ഉന്മത്തനാകുന്നു. ഉദിച്ചുയരുന്ന സൂര്യനെപ്പോലെ എതിരിടാനാവാത്ത ആ മഹാബലനായ ക്ഷത്രിയവൈരി ഭാര്‍ഗവരാമനെ ഒറ്റയ്‌ക്കും, ഭീഷ്മനെ ഒറ്റയ്‌ക്കും, അസ്ത്രമെയ്തുതുടങ്ങി.  ഭീഷ്മന്‍ മൂന്ന് അമ്പുപാടകലത്തില്‍  തേരു നിറുത്തിയിട്ട് കാല്‍നടയായി ആ മുനിമുഖ്യനായ ഭാര്‍ഗവരാമനെ പൂജചെയ്യുവാന്‍ അഭിവാദ്യം ചെയ്തിട്ടു പറഞ്ഞു, ”ഭാര്‍ഗവരാമാ! ഞാന്‍ പോരില്‍ സമനല്ലെങ്കിലും ഉത്തമനും ഗുരുധാര്‍മ്മികനുമായ അങ്ങയോട് ജയം യാചിക്കുന്നു.”  

”ഹേ കുരുശ്രേഷ്ഠ! ഐശ്വര്യം കാക്കുന്നവന്‍ ഇങ്ങനെയാണു ചെയ്യേണ്ടത്. വിശിഷ്ടരോടെതിര്‍ക്കുന്നവര്‍ കാട്ടുന്ന മര്യാദയും ധര്‍മ്മവുമാണിത്. നീ ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ നിന്നെ ഞാന്‍ ശപിച്ചേനെ. കൗരവ! നീ ധൈര്യമുള്‍ക്കൊണ്ട് കരുതിപ്പൊരുതുക. നിനക്ക് ഇപ്പോല്‍ ഞാന്‍ ജയാശിസ്സ് നേരുന്നില്ല.  നീ ചെന്നെതിര്‍ക്കുക. നിന്റെ നടപടിയില്‍ ഞാന്‍ സന്തുഷ്ടനാണ്.”

പിന്നെ ഭീഷ്മന്‍ അവനെ കൂപ്പിക്കൊണ്ട് തേരിലേറി പൊന്നണിഞ്ഞ തന്റെ ശംഖു വിളിച്ചു. തമ്മില്‍ യുദ്ധമാരംഭിച്ചു. ദേവന്മാരെയും ബ്രാഹ്മണരെയും വണങ്ങിക്കൊണ്ട് ഭീഷ്മന്‍ രാമനോടു പറഞ്ഞു, ”മര്യാദയില്ലാത്ത അങ്ങയിലും ഞാന്‍ ഗുരുത്വത്തെ മാനിക്കുന്നു. നിന്റെ ശരീരത്തുള്ള വേദങ്ങള്‍ പരംബ്രഹ്മമെന്നതും, വന്‍തപസ്സും മാനിച്ച് അവറ്റിന്മേല്‍ ഞാന്‍ ബാണം പ്രഹരിക്കുന്നില്ല. നീ ക്ഷത്രധര്‍മ്മം മാനിച്ച് പ്രഹരിക്കുന്നവനാണല്ലൊ. ബ്രാഹ്മണന്‍ ശസ്ത്രമേന്തുമ്പോള്‍ ക്ഷത്രിയത്വമുണ്ടാകും. എന്റെ വില്ലിന്റെ വീര്യവും എന്റെ കയ്യൂക്കും കാണുക. ഇതാ നിന്റെ വില്ല് ഒരു മഹാസ്ത്രത്താല്‍ ഞാന്‍ മുറിക്കുന്നു.” ഭീഷ്മന്‍ ഒരു തീക്ഷ്ണാസ്ത്രം പ്രയോഗിച്ച് ഭാര്‍ഗവരാമന്റെ വില്ലിന്റെ തലമുറിച്ചു നിലത്തിട്ടു. അസ്ത്രങ്ങളേറ്റ് ദേഹമാകെമാനം മുറിഞ്ഞു ചോരയൊലിച്ചുനിന്ന ഭാര്‍ഗവരാമന്‍ ആകെ തളര്‍ന്നുപോയി. പിന്നെ ഭീഷ്മന്‍ കൃപകലര്‍ന്ന,് നികൃഷ്ടമായ ക്ഷത്രധര്‍മ്മമാണു യുദ്ധമെന്നു പറഞ്ഞുപോയി!  ക്ഷത്രധര്‍മ്മത്തില്‍നിന്നുകൊണ്ട് താന്‍ വലിയ പാപം ചെയ്തിരിക്കുന്നുവെന്നു ഭീഷ്മനു തോന്നി. പിന്നെ ഭീഷ്മന്‍ ജാമദഗ്ന്യന്റെ നേര്‍ക്ക് അമ്പെയ്തില്ല. അപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു.

(തുടരും)

Tags: മഹാഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

Samskriti

മാനസം വാസനാമുക്തമാക്കുക

India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

Samskriti

അധര്‍മത്തിന് കടിഞ്ഞാണിടണം

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.