Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി ആദിത്യനാഥ് സന്യാസിയാകുന്നുവെന്നറിഞ്ഞിട്ടും തകരാതെ പിന്തുണച്ച സാവിത്രി ദേവി; മകന്‍ മുഖ്യമന്ത്രിയായിട്ടും മാറാതെ ഈ അമ്മ

യോഗി ആദിത്യനാഥ് കൗമാരക്കാരനായിരിക്കുമ്പോള്‍ ഗോരഖ്പൂരിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോള്‍ അമ്മ കരുതിയത് മകന്‍ ഏതെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും എന്നാണ്. എന്നാല്‍ അവന്‍ സന്യാസിയായി എന്നറിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 10:16 pm IST
in India
യോഗി ആദിത്യനാഥിന്‍റെ അമ്മ സാവിത്രി ദേവി (ഇടത്ത്) യോഗി ആദിത്യനാഥിന്‍റെ കൗമാര ചിത്രം (വലത്ത്)

യോഗി ആദിത്യനാഥിന്‍റെ അമ്മ സാവിത്രി ദേവി (ഇടത്ത്) യോഗി ആദിത്യനാഥിന്‍റെ കൗമാര ചിത്രം (വലത്ത്)

ലഖ്‌നോ: യോഗി ആദിത്യനാഥ് കൗമാരക്കാരനായിരിക്കുമ്പോള്‍ ഗോരഖ്പൂരിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോള്‍ അമ്മ കരുതിയത് മകന്‍ ഏതെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും എന്നാണ്. എന്നാല്‍ അവന്‍ സന്യാസിയായി എന്നറിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞു.

കുട്ടിക്കാലത്തെ നല്ല ബുദ്ധിയുള്ള തന്റെ ഈ മകന്‍ സന്യാസിയാവുന്നത് ചിന്തിക്കാന്‍ കൂടി സാവിത്രി ദേവിക്ക് കഴിയില്ലായിരുന്നു. ഇപ്പോള്‍ യോഗി മുഖ്യമന്ത്ര്ിയായി ഉയര്‍ന്നുവന്നപ്പോഴും സാവിത്രിദേവിയുടെ കണ്ണില്‍ അതേ കണ്ണീര്‍ പൊടിയുന്നു. പക്ഷെ ഇപ്പോള്‍ അവന്റെ കഥയോര്‍ത്ത് അഭിമാനപൂര്‍വ്വമാണ് കണ്ണീര്‍ വാര്‍ക്കുന്നതെന്ന് മാത്രം.

കുറച്ചുമാത്രം സംസാരിക്കുന്ന സ്ത്രീയാണ് സാവിത്രിയമ്മ. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ ഒരു സാധാരണ ഗ്രാമമായ പാഞ്ചൂരിലാണ് മുഖ്യമന്ത്രിയുടെ അമ്മയായ ഇവര്‍ ഇപ്പോഴും താമസിക്കുന്നത്. ഈ 85ാം വയസ്സിലും അവര്‍ അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് ദിനചര്യകളില്‍ മുഴുകന്നു. അതിന് ശേഷം തന്റെ കുടുംബത്തിലെ കൃഷിക്കളത്തില്‍ കൃഷിപ്പണികളില്‍ മുഴുകും. എക്കാലത്തും വീട്ടമ്മയായിക്കഴിഞ്ഞ സാവിത്രി ദേവിക്ക് ഏഴ് മക്കളുണ്ട്. മൂന്ന് പെണ്‍മക്കളും നാല് ആണ്‍കുട്ടികളും. 2021ല്‍ ഭര്‍ത്താവ് ആനന്ദ് സിങ്ങ് ബിഷ്ട് മരിച്ച ശേഷം ഇവര്‍ വിധവയായി ജീവിക്കുന്നു.

നാല് പതിറ്റാണ്ടോളം ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്ത വ്യക്തിയാണ് യോഗിയുടെ അച്ഛന്‍ ബിഷ്ട്. ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒട്ടേറെ സ്വപ്‌നങ്ങളുണ്ടായിരുന്നു. പുഷ്പ, കൗസല്യ, ശശി എന്നിവര്‍ പെണ്‍കുട്ടികള്‍. മനേന്ദ്ര, അജയ് (യോഗി ആദിത്യനാഥ്), ശൈലേന്ദ്ര, മഹേന്ദ്ര എന്നിവര്‍ ആണ്‍മക്കള്‍. ബിഷ്ട് കുടുംബത്തിലെ അംഗങ്ങള്‍ വിനയത്തോടെ ജീവിക്കുന്നവരാണ്. ഇപ്പോള്‍ രണ്ട് ആണ്‍ മക്കളോടൊപ്പമാണ് സാവത്രി ദേവി കഴിയുന്നത്. മനേന്ദ്ര ഗോരക്‌നാഥ് കോളേജില്‍ ജോലി ചെയ്യുന്നു. മഹേന്ദ്ര പത്രപ്രവര്‍ത്തകനായി അമര്‍ ഉജാലയില്‍ ജോലി ചെയ്യുന്നു.

ഇപ്പോഴും അജയിന്റെ എല്ലാം ത്യജിച്ച് ‘നാഥ് യോഗി’ ആകാനുള്ള തീരുമാനം സാവിത്രി ദേവിയ്‌ക്ക് ദഹിക്കുന്നില്ല. 21ാം വയസ്സിലാണ് യോഗി വീട് വിട്ടത്. പിന്നീട് ഗോരഖ്പൂര്‍ മഠത്തില്‍ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. എംഎസ് സി മാതമാറ്റിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു യോഗി. പക്ഷെ പലപ്പോഴും ഗോരഖ്പൂര്‍ ആശ്രമം സന്ദര്‍ശിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. കുടുംബത്തോട് ഒന്നും അധികം വെളിപ്പെടുത്താതെ 1993 നവമ്പറില്‍ അദ്ദേഹം ആശ്രമത്തില്‍ പോയി നാഥ് യോഗിയായി. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അജയ് സന്യാസിയായി എന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. വിവരമറിഞ്ഞ സാവിത്രി ദേവിയുടെ ഹൃദയം തകര്‍ന്നു. ഭര്‍ത്താവ് ആനന്ദ് സിങ്ങിനോട് അടുത്ത തീവണ്ടി പിടിച്ച് ഗോരഖ്പൂരില്‍ പോയി ആദിത്യനാഥിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അവര്‍ ആശ്രമത്തിലെത്തിയപ്പോള്‍ കാവിയുടുത്ത യോഗി ആദിത്യനാഥിനെ കണ്ടു. മാത്രമല്ല, ആശ്രമത്തിലെ മഹന്ത് അവൈദ്യനാഥിന്റെ പിന്‍ഗാമിയാണ് യോഗിയെന്നും അറിഞ്ഞു. ഭൗതിക മോഹങ്ങള്‍ ത്യജിച്ച് സന്യാസിയായ മകന്റെ ജീവിതം അവര്‍ക്ക് പെട്ടെന്ന് ദഹിച്ചില്ല. യോഗി മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് ഗുരുവിനെ വിളിച്ചു. അദ്ദേഹം അപ്പോള്‍ പുറത്തായിരുന്നു. പിന്നീട് തിരിച്ചുവന്ന് അച്ഛനമ്മമാരെ കാര്യങ്ങള്‍ ബാധ്യപ്പെടുത്തി. സേവ ചെയ്യാനുള്ള മകന്റെ വാസനയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് സമാധാനമായി. ‘നിങ്ങളുടെ നാല് മക്കളില്‍ ഒരാള്‍ എന്നോടൊപ്പം വന്ന രാഷ്‌ട്രനിര്‍മ്മാണത്തിലും ഹി്ന്ദുമതം ശക്തിപ്പെടുത്താനും വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ സേവിക്കാന്‍ അവനെ അനുവദിക്കൂ,’- ഇതായിരുന്നു മഹന്ത് അവൈദ്യനാഥിന്റെ വാക്കുകള്‍. അത് അമ്മയ്‌ക്ക് ബോധിച്ചു.

പിന്നീട് കാവിയുടുത്ത സന്യാസിയായി അമ്മയില്‍ നിന്നും ഭിക്ഷയെടുക്കാന്‍ യോഗി ആദിത്യനാഥ് വീട്ടിലെത്തി. അപ്പോള്‍ യോഗി അവരുടെ മകനായിരുന്നില്ല. എല്ലാം വെടിഞ്ഞ മഹാരാജ് ജി ആയിരുന്നു. അവര്‍ അങ്ങിനെ കണ്ട് മകന് ഭിക്ഷ നല്‍കി. അവരുടെ മകന്‍ യോഗിയായി നാടാകെ അലഞ്ഞതും പിന്നീട് മഹന്തായി ഉയര്‍ന്നും ഒടുവില്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്തതും സാവിത്രി ദേവി പ്രാര്‍ത്ഥനയോടെ നോക്കിക്കാണുന്നു.

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022സാവിത്രി ദേവിyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്motherupസന്യാസിഗോരഖ്പൂര്‍യുപി നിയമസഭാ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

India

പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി ലക്ഷങ്ങൾ ചിലവഴിച്ച് ബുർജ് ഖലീഫയിലെത്തി : വധുവും, വരനുമടക്കം ദുബായിൽ കുടുങ്ങി ; മോദി രക്ഷിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.