Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബത്‌ല ഹൗസിലെ മുജാഹിദീന്‍ തീവ്രവാദികളെ രക്തസാക്ഷികളാക്കിയ തൗഖീര്‍ റാസ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി

2008ല്‍ ദല്‍ഹിയിലെ ബത്‌ല ഹൗസില്‍ ഒളിച്ചിരുന്ന മുജാഹിദീന്‍ തീവ്രവാദികള്‍ രക്തസാക്ഷികളാണെന്ന് പ്രഖ്യാപിച്ച തൗഖീര്‍ റാസ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 08:22 pm IST
in India
ബത് ല ഹൗസിലെ തീവ്രവാദികള്‍ (ഇടത്ത്) ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റും കൂടിയാണ് തൗഖീര്‍ റാസ ഖാന്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം (വലത്ത്)

ബത് ല ഹൗസിലെ തീവ്രവാദികള്‍ (ഇടത്ത്) ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റും കൂടിയാണ് തൗഖീര്‍ റാസ ഖാന്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം (വലത്ത്)

ന്യൂദല്‍ഹി: 2008ല്‍ ദല്‍ഹിയിലെ ബത്‌ല ഹൗസില്‍ ഒളിച്ചിരുന്ന മുജാഹിദീന്‍ തീവ്രവാദികള്‍ രക്തസാക്ഷികളാണെന്ന് പ്രഖ്യാപിച്ച തൗഖീര്‍ റാസ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി.  

ഇസ്ലാമിക പണ്ഡിതനും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റും കൂടിയാണ് തൗഖീര്‍ റാസ ഖാന്‍. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലുവിന്റെ സാന്നിധ്യത്തിലാണ് തൗഖീര്‍ റാസ ഖാന്‍ കോണ്‍ഗ്രസിനെ തന്റെ പാര്‍ട്ടി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചത്.

2008ല്‍ ദല്‍ഹിയില്‍ നടന്ന 30 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പര നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ദല്‍ഹിയിലെ ബത്‌ല ഹൗസില്‍  തീവ്രവാദികളും പൊലീസുകാരും ഏറ്റുമുട്ടിയത്. കരോള്‍ ബാഗ്, കൊണോട്ട് പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ്, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളില്‍ ആണ് അന്ന് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്.  

എല്‍-18 ബത്‌ല ഹൗസില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി ദല്‍ഹി പൊലീസിന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടി. ഇതിനെ തുടര്‍ന്നാണ് പൊലീസ് സംഘം അവരെ പിടികൂടാന്‍ പോയത്. ഏറ്റുമുട്ടലില്‍ തീവ്രവാദികളായ അതിഫ് അമിനും മൊഹമ്മദ് സാജിദും കൊല്ലപ്പെട്ടു. ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് തീവ്രവാദികളായ ആരിസ് ഖാനും ഷഹ്‌സാദും ജുനൈദും രക്ഷപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്റെ മറ്റൊരു പോരാളി മുഹമ്മദ് സൈഫ് പൊലീസിന് കീഴടങ്ങി. പിന്നീട് 2010 ജനവരിയില്‍ ഷഹ്‌സാദിനെ ഉത്തര്‍പ്രദേശിലെ അസംഗറില്‍ നിന്നും പിടിച്ചു. 2018ല്‍ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയായ ബന്‍ബാസയില്‍ നിന്നാണ് ആരിസ് ഖാനെ പിടികൂടിയത്. മൂന്നാമന്‍ ജുനൈദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.  

ബത്‌ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്ന് ലോക്‌സഭ പ്രക്ഷുബ്ധമായി. അന്ന് കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. പ്രതികളെ കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വ്വം പിടിക്കുന്നില്ലെന്ന് അന്നത്തെ പ്രതിപക്ഷമായ ബിജെപി ആരോപിച്ചിരുന്നു. അന്നത്തെ ബത് ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയ്‌ക്ക് പിന്നീട് ദല്‍ഹി കോടതിയില്‍ നിന്നും നീതി കിട്ടി. പ്രതിയായ ആരിസ് ഖാന് കേസില്‍ വധശിക്ഷ നല്‍കാന്‍ ദല്‍ഹി കോടതി തീരുമാനിച്ചു. 11 ലക്ഷം പിഴയും കോടതി ചുമത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ ആരിസ് ഖാന് കോടതി വധശിക്ഷയോ ജീവപരന്ത്യം തടവോ വിധിക്കുമെന്ന് ഭാരതം മുഴുവന്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ആരിസ് ഖാന്‍.

ആരിസ് ഖാന്റെ കൂടെ കേസില്‍ കൂട്ടുപ്രതിയായ ഷഹദിനെ 2013ല്‍ ജീവപരന്ത്യം തടവിന് വിധിച്ചിരുന്നു.ദല്‍ഹി ജാമിയ നഗറില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ബത്‌ല ഹൗസ്. ഇവിടെയാണ് തീവ്രവാദികളും ദല്‍ഹി പൊലീസും 2008 സപ്തംബര്‍ 19ന് ഏറ്റുമുട്ടിയത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദി സംഘടനയിലെ അംഗങ്ങളായിരുന്നു പൊലീസിനെതിരെ ആയുധപ്രയോഗം നടത്തിയത്.  

അന്നേ ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ ഈ കേസില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. തീവ്രവാദികളെ സംരക്ഷിക്കാന്‍ സോണിയാഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ എന്ന സംഘടനയുമായി സഖ്യം ചേര്‍ന്ന നടപടി ഈ ആരോപണം ശരിവെയ്‌ക്കുന്നു. ബത് ല ഹൗസില്‍ അന്ന് ഒളിച്ചിരുന്ന മുജാഹിദ്ദീന്‍ തീവ്രവാദികളെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ നേതാവ് തൗഖീര്‍ റാസ ഖാന്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Tags: ഇസ്ലാമിക തീവ്രവാദംSonia Gandhiപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രഇന്ത്യന്‍ മുജാഹിദീന്‍ബത്‌ല ഹൗസ്യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022തൗഖീര്‍ റാസbjpഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.