Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തരില്ലാത്ത ചുറ്റമ്പലവുമായി കോലത്തുകര മഹാദേവ ക്ഷേത്രം

പ്രതിഷ്ഠ മഹാദേവന്റെയാണെങ്കിലും ദേവീ ചൈതന്യവും ഒരുപോലെ വിളങ്ങുന്നതാണ് ക്ഷേത്ര പശ്ചാത്തലം. മഹാദേവനും ഭദ്രകാളിയും ചേര്‍ന്നു വാഴുന്ന ഈ തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Jan 17, 2022, 10:25 pm IST
inSamskriti

ചുറ്റമ്പലത്തിനുള്ളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലാത്ത ഏക ക്ഷേത്രമാണ് കോലത്തുകര മഹാദേവ ക്ഷേത്രം. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് കുളത്തൂരിലാണ് ഈ ക്ഷേത്രമുള്ളത്.

പ്രതിഷ്ഠ മഹാദേവന്റെയാണെങ്കിലും ദേവീ ചൈതന്യവും ഒരുപോലെ വിളങ്ങുന്നതാണ് ക്ഷേത്ര പശ്ചാത്തലം. മഹാദേവനും ഭദ്രകാളിയും ചേര്‍ന്നു വാഴുന്ന ഈ തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

മുമ്പ് ഇത് ഭദ്രകാളി ക്ഷേത്രം മാത്രമായിരുന്നുവെന്ന് ചരിത്രം പറയുന്നു. രൗദ്രഭാവത്തിലുള്ള ഭദ്രകാളീ പ്രതിഷ്ഠയായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് ഈ പ്രതിഷ്ഠ മാറ്റി മഹാദേവ വിഗ്രഹം പ്രതിഷ്ഠിച്ചു. 1893 ല്‍ ശ്രീനാരായണ ഗുരുവാണ് പ്രതിഷ്ഠ നടത്തിയത്. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ മൂന്നാമത്തേതാണ് കോലത്തുകര.  

അക്കാലത്ത് ഭദ്രകാളി ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ജന്തു ബലിക്കെതിരെയുള്ള ഗുരുദേവന്റെ നിലപാടുകളുടെ പ്രതിഫലനമായിരുന്നു കോലത്തുകരയിലെ മഹാദേവ പ്രതിഷ്ഠ. ആറ് നൂറ്റാണ്ടിലേറെ പഴമക്കമുണ്ട് ഇവിടുത്തെ ദേവീചൈതന്യത്തിനെന്നാണ് ഐതിഹ്യം. വനപ്രദേശമായിരുന്ന ഇവിടം ഇഴജന്തുക്കളുടെ ശല്യം കൊണ്ട് വിഷക്കാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കോലത്തുനാട്ടില്‍ (ഇന്നത്തെ മലബാര്‍) നിന്നും കുടിയേറിയവരാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. നെയ്‌ത്തു കേന്ദ്രങ്ങളായിരുന്ന ഈ പ്രദേശത്ത് നെയ്‌ത്ത് പഠിക്കാനായാണ് കോലത്തുനാട്ടില്‍ നിന്നും ആളുകളെത്തിയത്. കോലത്ത് നാട്ടിലുള്ളവര്‍ ക്ഷേത്രം നിര്‍മ്മിച്ചതോടെ വിഷക്കാട് പിന്നീട് കോലത്തുകര എന്നറിയപ്പെട്ടു. നെയ്‌ത്തു പഠിച്ച് കോലത്തുനാട്ടുകാര്‍ മടങ്ങിപ്പോയതോടെ ക്ഷേത്രം സമീപ വാസികളുടെ ആധിപത്യത്തിലായി.  

വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ക്ഷേത്രത്തിലെ ജന്തു ബലി തുടങ്ങിയ അനാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. കുളത്തൂര്‍ ദേശത്തെ ഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന മഠത്തില്‍ ആശാന്‍ വഴിയാണ് ശ്രീനാരായണ ഗുരു കോലത്തുകരയിലെ ഭദ്രകാളി ക്ഷേത്രം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഗുരുദേവന്‍ ഇവിടെ നിത്യ സന്ദര്‍ശകനായി മാറി. ആനന്ദവല്ലീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് ശേഷം ഗുരുവും ശിഷ്യനായ കുമാരനാശാനും ചേര്‍ന്ന് ക്ഷേത്രത്തില്‍ തുടര്‍ന്നു കൊണ്ടിരുന്ന അനാചാരങ്ങള്‍ നി

ര്‍ത്തലാക്കാന്‍ വഴി കണ്ടെത്തി. ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠ സ്ഥാനത്ത് നിന്നും മാറ്റി മഹാദേവനെ പ്രതിഷ്ഠിച്ചു. എന്നാല്‍ ദേവീ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. പകരം, വിഗ്രഹത്തിന്റെ മുഖം മൂടിക്കെട്ടി ചുറ്റമ്പലത്തിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി വയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കി. അന്ന് മുതലാണ് ഭക്തര്‍ക്ക് ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനം നിഷേധിച്ചതായി പറയുന്നത്. അശുദ്ധിയുണ്ടായാല്‍ ദോഷങ്ങളുണ്ടായേക്കാമെന്ന ഗുരുവിന്റെ നിര്‍ദ്ദേശത്താലായിരുന്നു വിലക്ക്.  

1960 കളില്‍ ഈ ദേവീ വിഗ്രഹം വെള്ളായണി മുടിപ്പുര ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്‌ക്കായി കൊണ്ടുപോയി. വെള്ളായണിയിലെ വിഗ്രഹം മോഷണം പോയതിനെതുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ അഷ്ടബന്ധത്തില്‍ വിഗ്രഹം ഉറപ്പിക്കാന്‍ കര്‍മ്മികള്‍ ശ്രമിച്ചെങ്കിലും വിഗ്രഹം ചരിഞ്ഞ് പോകുന്ന അവസ്ഥയാണുണ്ടായത്. തുടര്‍ന്ന് നടന്ന ദേവപ്രശ്‌നത്തില്‍ തമിഴ്‌നാട് ഇട്ടകവേലിക്കര ദേശത്തെ ചൈതന്യമാണ് വെള്ളായണി ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നും കോലത്തുകരയിലെ ഭദ്രകാളി വിഗ്രഹം പകരമാകില്ലെന്നും കണ്ടെത്തി. ഇതോടെ ഭദ്രകാളി വിഗ്രഹം തിരികെ കോലത്തുകരയില്‍ എത്തുകയായിരുന്നു.  

അന്നു മുതല്‍ മഹാദേവനൊപ്പം ഭദ്രകാളീ ചൈതന്യവും കോലത്തുകരയുടെ പ്രതീകമായി. ഇന്നും ദേവീ വിഗ്രഹം പ്രതിഷ്ഠിക്കാതെ ചുറ്റമ്പലത്തിനുള്ളിലെ വടക്ക് പടിഞ്ഞാറ് മൂലയില്‍, മാറ്റി വച്ചിരിക്കുകയാണ്.  

ദീപക്കാഴ്ചയോ പൂജയോ ചെയ്യാറില്ല. ഉത്സവത്തിന്റെ തുടക്കത്തില്‍ മാത്രമാണ് വിഗ്രഹത്തിന്റെ മുഖം മൂടി മാറ്റി വൃത്തിയാക്കുന്നത്. ക്ഷേത്ര പൂജാരിക്ക് പുറമെ ക്ഷേത്ര ഭരണസമിതിയുടെ തീരുമാനപ്രകാരമുള്ള ഭക്തരെ, നാല്‍പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ നിയോഗിച്ചാണ് ദേവീവിഗ്രഹം ശുചിയാക്കുന്നത്.  

മഹാദേവ പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു മൂന്ന് ആല്‍മരവും ഇവിടെ നട്ടു. ആല്‍മരങ്ങളുടെ ഇലകൊഴിയുന്ന വേളയില്‍ ഇവിടെ എല്ലാ മരങ്ങളും ഒരുമിച്ച് കൊഴിയാറില്ല. ഏതെങ്കിലും ഒന്നില്‍ നിറയെ തളിര്‍ത്ത ഇലകള്‍ ഉണ്ടായിരിക്കും. ഇത് ക്ഷേത്ര ചൈതന്യത്തിന്റെ വൈഭവമായാണ് ഭക്തര്‍ കരുതുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

Kerala

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

India

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

Kerala

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.