Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശാസ്ത്രം ജയിക്കുന്നു; മനുഷ്യനും

അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന്‍ സ്വീകരിക്കുന്നത

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 13, 2022, 06:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു എന്നായിരുന്നു ന്യൂട്ടോണിയന്‍ സയന്‍സിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കാലത്ത് ആപ്തവാക്യം പോലെ ആവര്‍ത്തിക്കപ്പെട്ടത്. എന്നാല്‍ ഒരു കാര്യം ശരിയാണെന്ന് സ്ഥലകാലബദ്ധമല്ലാതെ ആവര്‍ത്തിച്ച് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് ശാസ്ത്രമാണെന്ന ധാരണയല്ല ഇന്നുള്ളത്. തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ് കണികാ ഭൗതികത്തിന്റെ കാലത്ത് ശാസ്ത്രം. പക്ഷേ ശാസ്ത്രത്തിന്റെ നേട്ടങ്ങളില്‍ അമിതമായി വിശ്വസിക്കുന്നവര്‍ അതൊരു അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്തിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് ആധുനിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ള അത്യത്ഭുതകരമായ കണ്ടുപിടുത്തങ്ങളോട് യോജിപ്പില്ല. ഈ കണ്ടുപിടുത്തങ്ങളുടെ പേരില്‍ അത് നടത്തിയ പ്രതിഭാശാലികളായ ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍ പുരസ്‌കാരങ്ങള്‍ പോലും ലഭിച്ചിട്ടും മേല്‍പ്പറഞ്ഞ ശാസ്ത്ര മൗലികവാദികള്‍ മുഖംതിരിഞ്ഞു നില്‍പ്പാണ്. അവര്‍ക്ക് എപ്പോഴും ശാസ്ത്രത്തിനു മുന്നില്‍ മനുഷ്യന്‍ തോല്‍ക്കുന്നതാണ് ഇഷ്ടം. ഈ സാഹചര്യത്തിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത മാനവരാശിക്ക് പ്രത്യാശ പകര്‍ന്നു നല്‍കുന്നത്. അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിസിന്‍ സെന്ററിലാണ് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ വലിയൊരു നാഴികക്കല്ലെന്ന് പറയാവുന്ന ഈ ശസ്ത്രക്രിയ നടന്നത്. ഇതിന് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്തിലൂടെ ലോകം ഒരു രക്ഷകനെ കാണുകയാണ്.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കുന്നതിന്റെ കഥകള്‍ ഭാരതീയ പുരാണങ്ങളിലും ഇതിഹാസ ഗ്രന്ഥങ്ങളിലുമൊക്കെ സമൃദ്ധമാണ്. അശ്വിനീ ദേവന്മാര്‍ ഇതില്‍ വിദഗ്ധരായിരുന്നുവത്രേ. മറ്റൊരു മൃഗത്തില്‍ നിന്ന് കോശമോ അവയവമോ മനുഷ്യന്‍ സ്വീകരിക്കുന്ന രീതിയെ സിനോ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. മനുഷ്യരുടെ അവയവങ്ങളോടുള്ള ജൈവസമാനതകളും ഏറെക്കുറെ തുല്യമായ വലുപ്പവുമുള്ളതുകൊണ്ടാണ് പന്നിയുടെ അവയവങ്ങള്‍ കൂടുതലായി സ്വീകരിക്കുന്നത്. അമ്പത്തിയേഴുകാരനായ ഡേവിഡ് ബെന്നറ്റ് എന്ന ഹൃദ്രോഗിയാണ് ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്ക് അമേരിക്കയില്‍ വിധേയനായത്. പന്നിയുടെ ഹൃദയം ബെന്നറ്റിന്റെ ശരീരം നാല് ദിവസമായിട്ടും തിരസ്‌കരിക്കാത്തതും, ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണപോലെ തുടരുന്നതും വൈദ്യശാസ്ത്രത്തിന് വലിയ പ്രതീക്ഷനല്‍കുന്നു. മനുഷ്യര്‍ക്കു വേണ്ടിവരുന്ന അവയവങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതുമൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്. അവയവ കൈമാറ്റത്തിന് വലിയ തോതിലുള്ള പണം ആവശ്യമായതിനാല്‍ ഈ രംഗത്ത് ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന്‍ സ്വീകരിക്കുന്നത്. അതിമഹത്തായ ഈ പരീക്ഷണം വിജയിച്ചാല്‍ അത് വൈദ്യശാസ്ത്രത്തില്‍ ഒരു വിപ്ലവം തന്നെ  സൃഷ്ടിക്കും. അഥവാ ഈ പരീക്ഷണം പരാജയപ്പെടുകയാണെങ്കില്‍ തന്നെയും കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനുള്ള വഴി തെളിഞ്ഞുകിട്ടും. പലപ്പോഴും പരാജയങ്ങളുടെ ആകെത്തുകയായാണല്ലോ വിജയം വന്നുചേരുക. ഇക്കാര്യത്തിലും അതിന് മാറ്റമുണ്ടാവില്ല.  

അമേരിക്കയിലെ പുതിയ പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ എല്ലാവിധ ബഹുമതികള്‍ക്കും അര്‍ഹരാവുമ്പോള്‍ തന്നെ കാല്‍ നൂറ്റാണ്ടു മുന്‍പ് ഭാരതത്തില്‍ അസം സ്വദേശിയായ ഒരു ഡോക്ടര്‍ ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു എന്നത് വളരെ കൗതുകകരമായ അറിവായിരിക്കും. ഡോ. ധനിറാം ബറുവ എന്ന ഭിഷഗ്വരന് അതിന് ജയില്‍ ശിക്ഷ പോലും അനുഭവിക്കേണ്ടി വന്നു. പന്നിയുടെ ഹൃദയവും ശ്വാസകോശവും വച്ചുപിടിപ്പിച്ച ഒരു ഹൃദ്രോഗി ഒരാഴ്ചയ്‌ക്കുശേഷം മരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ അവയവംകൊണ്ടാണ് അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ശസ്ത്രക്രിയ നടത്തിയതെന്ന പ്രത്യേകതയുണ്ട്. അതിനാല്‍ വിജയസാധ്യത ഏറുകയും ചെയ്യും.  

ജനിതക ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമൊക്കെ സമകാലീന ലോകത്ത് ഉണ്ടായിട്ടുള്ള കണ്ടുപിടുത്തങ്ങള്‍ ഇതുവരെ മനുഷ്യന്‍ ആര്‍ജിച്ചിട്ടുള്ള പല അറിവുകളെയും മറികടക്കുന്നതാണ്. അപ്പോഴും ശാസ്ത്രത്തിന്റെ ഈ വിജയത്തില്‍ മനുഷ്യന്‍ തോല്‍ക്കുന്നില്ല. കാരണം ഇത്തരം കണ്ടുപിടുത്തങ്ങള്‍ വെറുതെ സംഭവിക്കുകയല്ലല്ലോ. പരീക്ഷണശാലകള്‍ക്കപ്പുറം മനുഷ്യ മനസ്സും മസ്തിഷ്‌കവും തന്നെയാണ് ഇതിലേക്ക് വഴിതെളിക്കുന്നത്. 

Tags: developmentശാസ്ത്രംHuman
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ വികസനത്തിന് 1,444 കോടിയുടെ പദ്ധതി

Vicharam

റോഡുകള്‍ വികസനഗതി നിര്‍ണയിക്കുമ്പോള്‍

Kerala

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

World

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

പുതിയ വാര്‍ത്തകള്‍

വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ അപമാനിച്ച് വാട്ട്‌സ്ആപ് സ്റ്റാറ്റസ് ഇട്ട മറ്റൊരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പന്‍ഷന്‍

ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)

ഇറാന് മേല്‍ ഇസ്രയേല്‍ വ്യോമാധിപത്യം നേടിയത് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍

ടിഎച്ച്ഇ ഇംപാക്റ്റ് റാങ്കിംഗില്‍ ആഗോളതലത്തില്‍ മികവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല

ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആപ്ദ മിത്ര സിവില്‍ ഡിഫന്‍സ് ടീമിനെ സജ്ജരാക്കുന്നു

12 വയസുകാരിയെ പീഡിപ്പിച്ച 60കാരന് 145 വര്‍ഷം കഠിന തടവ്

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി: പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

കുട്ടനാട് പ്രൊഫഷണല്‍ കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

മിഠായി നല്‍കി 12 കാരിയായ പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരന് 145 വര്‍ഷം കഠിനതടവ്

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies