Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂത്താന്‍ സമുദായവും കാവടിപൂജയും

ഗ്രഹസ്ഥിതിയില്‍ കാവടിപൂജ വരുന്നത് മകരമാസമാണ്. മകരമാസത്തില്‍ സൂര്യന്‍ മകരരാശിയിലും ചന്ദ്രന്‍ കര്‍ക്കടകരാശിയിലും ആകുന്നു. സൂര്യചന്ദ്രന്മാരുടെ പരസ്പര ദൃഷ്ടിയില്‍ നവചൈതന്യം രൂപപ്പെടുന്നു. മകരരാശിയിലേക്ക് ചൊവ്വയുടെ സഞ്ചാരം എത്തുമ്പോള്‍ മുരുകബിംബത്തില്‍ ബഹുലമായ ശക്തി രൂപപ്പെടുന്നുവെന്നാണ് വിശ്വാസം.

Janmabhumi Online by Janmabhumi Online
Jan 12, 2022, 03:35 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആര്യ ദ്രാവിഡ സംസ്‌കാരത്തില്‍ ശിവ.മതവും വൈഷ്ണവമതവും ഒരുപോലെ തെന്നിന്ത്യയില്‍ പ്രകാശിതമായി നില്‍ക്കുന്ന കാലഘട്ടത്തില്‍ ക്ഷേത്രനിര്‍മാണവും വിഗ്രഹാരാധനയും സര്‍വണ സമുദായക്കാരുടേതുമാത്രമായി നില്‍ക്കുന്ന വേളയിലാണ് വൈശ്യന്മാരുടെയും ശുദ്രന്മാരുടെയും വിശ്വാസരൂപമായി മുരുകാരാധന കടുന്നുവരുന്നത്. കാരണം സവര്‍ണ മേധാവിത്വം അത്രകണ്ട് ദൈവവിശ്വാസങ്ങളില്‍ മേല്‍ക്കൈ നേടിയിരുന്നു. അതിനാല്‍ ധാരാളം മഹാക്ഷേത്രങ്ങള്‍ വിഷ്ണുവിന്റെയും ശിവന്റെയും ദേവിയുടെയും സവര്‍ണരൂപം തന്നെയാണ്. എന്നാല്‍ തികച്ചും വൈശ്യ-ശൂദ്രന്മാരുടെ അല്ലെങ്കില്‍ സാധാരണക്കാരുടെ വിശ്വാസരൂപമാണ് ശ്രീ മുരുകാരാധന.  

ധാരാളം മുരുക ക്ഷേത്രങ്ങള്‍ തെന്നിന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാടിലും രൂപപ്പെട്ടു. ഗ്രാമങ്ങളിലും മലകളിലും മുരുകക്ഷേത്രങ്ങളും ഉത്സവങ്ങളും ധാരാളമായി. വൈശ്യന്മാരുടെ പല ഭാഗങ്ങളിലേക്കമുള്ള കുടിയേറ്റം മുരുകക്ഷേത്രങ്ങളുടെ വര്‍ധനവിന് കാരണമായി. അങ്ങനെ പാലക്കാട്ടും ധാരാളം മുരുക ക്ഷേത്രങ്ങള്‍ ഉയര്‍ന്നു.  

ഉത്സവങ്ങള്‍ക്ക് അതിന്റേതായി പ്രത്യേകതകള്‍ ഉണ്ട്. കാവടിപൂജക്കും ഒരു ചരിത്രമുണ്ട്. പ്രത്യേകിച്ച് ഗ്രഹങ്ങളുടെ സഞ്ചാരം. ഗ്രഹസ്ഥിതിയില്‍ കാവടിപൂജ വരുന്നത് മകരമാസമാണ്. മകരമാസത്തില്‍ സൂര്യന്‍ മകരരാശിയിലും ചന്ദ്രന്‍ കര്‍ക്കടകരാശിയിലും ആകുന്നു. സൂര്യചന്ദ്രന്മാരുടെ പരസ്പര ദൃഷ്ടിയില്‍ നവചൈതന്യം രൂപപ്പെടുന്നു. മകരരാശിയിലേക്ക് ചൊവ്വയുടെ സഞ്ചാരം എത്തുമ്പോള്‍ മുരുകബിംബത്തില്‍ ബഹുലമായ ശക്തി രൂപപ്പെടുന്നുവെന്നാണ് വിശ്വാസം. ഈസമയം അഭിഷേക പൂജകള്‍ നടത്തുന്നത് സായൂജ്യമായി ഭക്തര്‍ കരുതുന്നു. അതിനാലാണ് കാവടിപൂജ പോലുള്ള ഉത്സവങ്ങള്‍ ധാരാളമായത്.

പാലക്കാട്ടെ മൂത്താന്‍ സമൂഹം 

പാലക്കാട്ടെ മൂത്താന്‍ സമൂഹം വൈശ്യന്മാരും തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് കുടിയേറിയവരുമാണ്. അവര്‍ക്ക് അവരുടേതായ വിശ്വാസവും ദൈവവിശ്വാസവും മുരുകാരാധനയും ഓരോരുത്തരിലും അന്തര്‍ലീനമാണ്.  

ജ്ഞാന ശിവാചാര്യരും പേരൂര്‍ മഠവും

വൈശ്യകുല ജാതിക്കാരുടെ ആചാര്യ ഗുരുവാണ് ശ്രീ പേരൂര്‍ മഠാധിപതി ജ്ഞാന ശിവാചാര്യര്‍. ഇദ്ദേഹത്തില്‍നിന്ന് ദീക്ഷയും ഉപദേശവും സ്വീകരിക്കുന്ന മൂത്താന്‍ സമുദായക്കാര്‍ ശക്തമായ മുരുകവിശ്വാസികളാണ്. അതിന് പേരൂര്‍ മഠാധിപതിയും കാരണമാകുന്നു.  

പണ്ട് പഴനി മുരുകന്‍ ക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകത്തിന് ആചാര്യനെ ക്ഷണിക്കുവാനായി ഉത്സവ കമ്മിറ്റി ശങ്കരാചാര്യരെ കണ്ടിരുന്നു. അദ്ദേഹത്തിന് അന്ന് അതിപ്രധാനമായി മറ്റൊരു കര്‍ത്തവ്യം ഉണ്ടായിരുന്നതിനാല്‍ കുംഭാഭിഷേകത്തിന് പോകുവാന്‍ പറ്റിയില്ല. അതിനാല്‍ കുംഭാഭിഷേകത്തിന് ഉചിതമായ മറ്റൊരു വ്യക്തിയെ കണ്ടെത്തിത്തരുവാന്‍ അപേക്ഷിക്കും പേരൂര്‍ മഠാധിപതി ജ്ഞാന ശിവാചാര്യരുടെ പേര്‍ ശങ്കരാചാര്യര്‍ നിര്‍ദേശിക്കുകയും ചെയ്തു.  

ഉത്സവ കമ്മിറ്റിക്കാര്‍ക്ക് ജ്ഞാന ശിവാചാര്യര്‍ അസ്വീകാര്യനായി തോന്നിയെങ്കിലും ശങ്കരാചാര്യര്‍ നിര്‍ദേശിച്ചതിനാല്‍ ജ്ഞാന ശിവാചാര്യരെ കണ്ട് കുംഭാഭിഷേകത്തിന് ഉറപ്പിച്ചു. പഴനിയില്‍ മഹാകുംഭാഭിഷേം നടക്കുന്ന വേളയില്‍ പ്രത്യേകം പ്രത്യേകം കലശങ്ങള്‍ ഉണ്ടാകും. വേദമന്ത്ര ആചരണത്തോടുകൂടി ഓരോ കലശങ്ങളും ഭഗവാന്‍ മുരുകന് അഭിഷേകം നടത്തിക്കൊണ്ടിരിക്കുന്നു. ജ്ഞാന ശിവാചാര്യരുടെ കലശങ്ങള്‍ കൈസ്പര്‍ശം ഏല്‍ക്കാതെ വായുവില്‍ക്കൂടി ഉയര്‍ന്ന് മുരുക ഭഗവാന് അഭിഷേകം നടത്തിയത് കമ്മിറ്റിക്കാര്‍ക്കും ഭക്തജനങ്ങള്‍ക്കും അത്ഭുതമായി. അന്നുമുതല്‍ അദ്ദേഹം ഭക്തര്‍ക്ക് സ്വീകാര്യനായി. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളാണ് പാലക്കാട്ടെ മൂത്താന്‍ സമൂഹം.  

ജ്ഞാന ശിവാചാര്യരുടെ ശിഷ്യഗണങ്ങള്‍ക്ക് പഴനിയില്‍ വിശ്വാസാധികാരമുണ്ട്. പാലക്കാട്ട് മൂത്താന്‍ സമൂഹത്തിനുണ്ടായിട്ടുള്ള മുരുകാരാധനയുടെ പ്രമാണവും ഇതുതന്നെയാണ്. പാലക്കാട്ടെ മൂത്താന്‍ സമുദായം ഏറെ ഭക്തിപ്രധാനമായാണ് കാവടിപൂ

ജ നടത്തിവരുന്നത്. മകരമാസത്തിലെ കാര്‍ത്തികനാളില്‍ കൊടിയേറ്റവും രോഹിണി നാളില്‍ കാവടിപൂജയും നടത്തി, കാവടികള്‍ പഴനിയില്‍ കൊണ്ടുപോയി അഭിഷേകാരാധന നടത്തും.  

കാവടിപൂജയും പദയാത്രയും

മൂത്താന്‍ സമുദായത്തിന്റെ മുരുകാരാധനക്ക് തലമുറകളുടെ ദൈര്‍ഘ്യമുണ്ട്. ഏതാണ്ട് നൂറോളം കുടുംബക്കാര്‍ കാവടിപൂജ ഗൃഹങ്ങളില്‍ നടത്തിവരുന്നു. മുഴുവന്‍ സമുദായക്കാരുടെയും ആബാലവൃദ്ധം ജനങ്ങളും ഇതില്‍ പങ്കാളികളാവുന്നു. കാവടിപൂജക്കായി നിര്‍മിച്ച പ്രത്യേക ചിത്രകാവടികളാണ് ഇതിന് ഉപയോഗിക്കുക.  ചിത്രകാവടിയോടൊപ്പം പുള്ളകാവടിയുമുണ്ടാകും. കുടുംബത്തിന്റെ ഐശ്വര്യത്തിനും സന്താനവര്‍ധനവിനും കാവടിപൂജ ആചാര്യ വിശ്വാസത്തോടെ വീടുകളില്‍ നടത്തിവരുന്നു.  

ഗൃഹങ്ങളില്‍ ആണ്ടിയൂട്ടും അന്നദാനവും നടത്തി വ്യക്തികളില്‍ സമഭാവനയും സഹവര്‍ത്തിത്വവും വളര്‍ത്തുന്നു. പൂജകഴിഞ്ഞ കാവടികള്‍ പ്രത്യേകമായി നിയോഗിക്കപ്പെട്ട പണ്ടാരന്മാര്‍ വശമാണ് പഴിനിയില്‍ എത്തിക്കുന്നത്. കാവടികള്‍ പദയാത്രയായിട്ടാണ് ആദ്യകാലങ്ങളില്‍ പഴനിയില്‍ എത്തിച്ചിരുന്നത്. പിന്നീടത് മോട്ടോര്‍വാഹനങ്ങളിലും മറ്റും പഴനിയിലെത്തി വഴിപാട് നടത്തിവരുന്നു.  

കാവടിയാട്ടവും കാവടിപാട്ടും

മൂത്താന്‍ സമുദായക്കാരുടെ കാവടികളിയും കാവടിപ്പാട്ട് (കാവടി വിരുത്തം) ഭക്തജനങ്ങള്‍ക്ക് ആവേശവും ഭക്തിയുമുണ്ടാക്കുന്ന ഒന്നാണ്. വിരുത്തങ്ങള്‍ പാടി ആയിരങ്ങള്‍ ഒത്തുകൂടും. ഇത് കേള്‍ക്കുവാന്‍ ഒത്തുചേരുന്നവരുടെ എണ്ണം ഏറെയാണ്. നാദസ്വരത്തിന്റെ ഈണത്തിലാണ് പാടുക. അങ്ങനെ സമുദായ തെരുവുകളിലൂടെ കാവടിപൂജ അണിനിരക്കുമ്പോഴുണ്ടാകുന്ന അനുഭൂതി ഒന്നുവേറെത്തന്നെയാണ്. അത് വാക്കുകളില്‍ ഒതുങ്ങില്ല.  

വീടുകളില്‍ കാവടിപൂജ കഴിഞ്ഞ് പട്ടുനിറച്ച കാവടികളുമായി കളിച്ചുവരുന്ന മുരുകമുദ്രകളായ കാവടികള്‍ ക്ഷേത്രത്തിലെത്തിച്ചേരും സമുദായത്തിലെ കളരികുടംബാംഗമായ ഒരു വ്യക്തി പിന്തുടര്‍ച്ചയായി ‘പണിക്കര്‍’ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നു. അടുത്തകാലങ്ങളില്‍ ചൊക്കലിംഗപ്പണിക്കര്‍, കേശവ പണിക്കര്‍, ബാലസുബ്രഹ്ണ്യ പണിക്കര്‍ എന്നിവര്‍ കാവടികള്‍ ഏറ്റുവാങ്ങി പഴിനിയില്‍ അഭിഷേകം കഴിച്ച് ഭക്തരെ തിരിച്ചേല്‍പ്പിക്കും. ഇപ്പോള്‍ ബാലസുബ്രഹ്മണ്യ പണിക്കരാണ് ഈ ചുമതല നിര്‍വഹിച്ചുവരുന്നത്.

പഴനി പദയാത്രയില്‍ കൊഴിഞ്ഞാമ്പാറ, കോലാര്‍പ്പെട്ടി, മഠത്തുകുളം മൂന്ന് കേന്ദ്രങ്ങളില്‍ കാവടികള്‍ക്ക് പടപ്പ് പൂജയും ഭക്തര്‍ക്ക് അന്നദാനവുമുണ്ടായിരിക്കും. സ്വന്താഭിഷേക തിരുക്കൂട്ട കമ്മിറ്റി, മുരുക ഭക്തസംഘം, കണ്ണകിയമ്മന്‍ സമാരാധന കമ്മിറ്റി എന്നീ ഗ്രൂപ്പുകാരാണ് ഇപ്പോള്‍ അന്നദാനം നടത്തിവരുന്നത്.  

കാവടി ഭക്തരുടെ സംഭാവനയാണ്. മൂത്താന്തറയില്‍നിന്നുമാത്രം ഏകദേശം 2000ഓളം പേര്‍ പദയാത്രയില്‍ പങ്കെടുക്കും. ഇതരസമുദായങ്ങളും ഇതില്‍ പങ്കാളികളാവും. ഈ യാത്രക്ക് ഏകദേശം രണ്ട് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. സമുദായ ഐക്യത്തിനുവേണ്ടി നടക്കുന്ന ഈ പൂജ ഇന്നും അഭംഗുരം നടന്നുവരുന്നു.

Tags: പാലക്കാട്Lord MurukaMoothan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

ONAM BUMPER
Palakkad

തിരുവോണം ബംബര്‍: രണ്ട് ലക്ഷം ടിക്കറ്റ് വിറ്റ് പാലക്കാട് ഒന്നാമത്

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പാലക്കാട് ഡിവിഷനില്‍

പുതിയ വാര്‍ത്തകള്‍

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; ഇളിഭ്യനായി പാക് നേതാവ്

ഗുരുദ്വാര നിന്നിടത്ത് മസ്ജിദായിരുന്നു ; വിട്ടു നൽകണമെന്ന് ഡൽഹി വഖഫ് ബോർഡ് ; പറ്റില്ല , ആ അവകാശവാദം ഉപേക്ഷിച്ചേക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ഐ പി എല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ തിക്കും തിരക്കും: 11 മരണം

കമല്‍ ഹാസനെതിരെ കന്നട പ്രവര്‍ത്തകര്‍ (വലത്ത്)

‘കന്നടയും തമിഴും സഹോദരിമാര്‍,ഒന്ന് മറ്റൊന്നില്‍ നിന്നും ജനിച്ചു എന്ന് പറയാന്‍ കഴിയില്ല’: കമല്‍ഹാസനെ പ്രതിരോധത്തിലാക്കി ഭാഷാ വിദഗ്ധര്‍

ഹിന്ദുവിശ്വാസങ്ങളെ നെഞ്ചിലേറ്റിയ യൂറോപ്പിലെ സമ്പൂർണ്ണ ഹൈന്ദവ ​ഗ്രാമം : കുട്ടികളടക്കം പഠിക്കുന്നത് സംസ്കൃതവും വേദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies