Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ സുരക്ഷാവീഴ്ച: കേസ് വാദിക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് ഭീഷണി; യുകെയില്‍ നിന്നും ഭീഷണിപ്പെടുത്തിയത് മോദിയെ തടഞ്ഞ സംഘമെന്ന്

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകരെ ഭീഷണിപ്പെടുത്തി അഞ്ജാത സംഘം. പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയവരെന്ന് അവകാശപ്പെട്ടാണ് സംഘം ഏതാനും സുപ്രീംകോടതി അഭിഭാഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 04:05 pm IST
in India

ന്യൂദല്‍ഹി:  പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകരെ ഭീഷണിപ്പെടുത്തി അഞ്ജാത സംഘം. പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയവരെന്ന് അവകാശപ്പെട്ടാണ് സംഘം ഏതാനും സുപ്രീംകോടതി അഭിഭാഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ബ്രിട്ടനില്‍ നിന്നാണ് ഈ സംഘം ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത്. മുന്‍കൂടി റെക്കോഡ് ചെയ്ത ഒരു ഭീഷണി സന്ദേശമാണ് എല്ലാവര്‍ക്കും ഫോണ്‍വഴി കേള്‍പ്പിച്ചിരിക്കുന്നത്.  

ഈ കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതിയ്‌ക്കും താക്കീത് നല്‍കി.1984ലെ സിഖ് വിരുദ്ധകലാപത്തില്‍ ഇരകളായ സിഖുകാര്‍ക്ക് നീതി നല്‍കിയില്ലെന്ന് ഇവര്‍ സുപ്രീകോടതിയെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ സംഭവത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍  തിങ്കാളാഴ്ച സുപ്രീംകോടതി  വാദം കേള്‍ക്കുന്നതിനിടെയാണ് ഈ ഭീഷണിയുണ്ടായത്.  

ഈ തീവ്രവാദിസംഘങ്ങളുടെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍വിളിയെ നിസ്സാരമായി കാണാനാവില്ലെന്ന് സംഭവം സ്ഥിരീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനി പറഞ്ഞു. ‘സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന നല്ലൊരു വിഭാഗം അഭിഭാഷകര്‍ക്കും ഭീഷണിപ്പെടുത്തുന്ന ഫോണ്‍ വിളി വന്നിട്ടുണ്ട്. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ സംഘടന ഈ പ്രശ്‌നം ഗൗരവമായെടുക്കണം. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒന്നിലധികം അഭിഭാഷകര്‍ക്ക് ഭീഷണിപ്പെടുത്തുന്ന വിളികള്‍ വന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദിക്കരുതെന്നാണ് ഇവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഈ കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതിയോടുള്ള പൊതു ഭീഷണിയും മുഴക്കിയിട്ടുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ മരിച്ച സിഖുകാര്‍ക്ക് നീതി ലഭിക്കാന്‍ പശ്ചാത്തലത്തില്‍ ഈ കേസ് വാദം കേള്‍ക്കരുതെന്നാണ് പരോക്ഷമായി സുപ്രീംകോടതി ജസ്റ്റിസുമാര്‍ക്കുള്ള ഭീഷണി.’- മഹേഷ് ജെത് മലാനി പറഞ്ഞു.

‘ഈ ഫോണ്‍വിളി എത്രമാത്രം സത്യമാണെന്നറിയില്ല. ഒരു പക്ഷേ പേര് കിട്ടാനുള്ള ഏതെങ്കിലുമൊരു സംഘടനയുടെ തന്ത്രമായിരിക്കാം. എന്തായാലും ഭീഷണി നിലനില്‍ക്കുന്നുണ്ട്, അതിനെ നിസ്സാരമായി കാണാനാവില്ല,’- മഹേഷ് ജെത് മലാനി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്തുന്നതിന് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അവകാശപ്പെടുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ എന്ന തീവ്രവാദി സംഘടനയുടെ സ്ഥാപകന്‍ ഗുര്‍പത് വന്ത് സിങ് പന്നുവിന്റെ ഒരു വീഡിയോ റിപ്പബ്ലിക് ടിവി ചാനല്‍ പുറത്തുവിട്ടിരുന്നു. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദികള്‍ പഞ്ചാബില്‍ തീവ്രവാദം വളര്‍ത്തുന്നതിന്റെ ഭാഗമായി വി ഐപികളെ ലക്ഷ്യമിടുന്നു എന്ന രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് കന്ദ്രം പഞ്ചാബ് സര്‍ക്കാരിനയച്ചിരുന്നു.

തിങ്കളാഴ്ച സുപ്രീംകോടതി ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അജ്ഞാത സംഘടനയുടെ ഭീഷണികാള്‍ ചില സുപ്രീംകോടതി അഭിഭാഷകര്‍ക്ക് ലഭിച്ചത്. ജനവരി അഞ്ചിനാണ് പ്രധാനമന്ത്രി മോദി സുരക്ഷാ വീഴ്ച മൂലം പഞ്ചാബിലെ ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാനുള്ള തീരുമാനം റദ്ദാക്കിയത്. മോശം കാലാവസ്ഥ കാരണം വിമാനത്തിന് പകരം റോഡ് വഴി ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് യാത്രചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം ഒരു ഫ്‌ളൈ ഓവറില്‍ 15 മുതല്‍ 20 മിനിറ്റോളം കുടുങ്ങിയത്. ചില കര്‍ഷക പ്രക്ഷോഭകര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ജീവന് തന്നെ ഏറെ ഭീഷണി ഉയര്‍ത്തുന്നതായിരുന്നു ഈ സംഭവം.

ഇത്തരം അടിയന്തരഘട്ടത്തില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് പഞ്ചാബ് പൊലീസിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ വേറെ വേറെ സമിതികളെ നിയോഗിച്ചിരിക്കുകയാണ്.

Tags: പഞ്ചാബ് പൊലീസ്പ്രധാനമന്ത്രിയുടെ സുരക്ഷസുപ്രീംകോടതിപട്ടിക ജാതിterroristsനരേന്ദ്രമോദിpunjabഖാലിസ്ഥാന്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്ഗുര്‍പത് വന്ത് സിങ് പന്നു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

India

പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്: 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 32 കാരിയായ അഭിഭാഷക ഇമാൻ മസാരിയുടെ പ്രതിഷേധം ഷഹബാസിനെ ഞെട്ടിച്ചു

World

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തെ ‘അല്ലാഹുവിന്റെ സൈന്യം’ ആക്കി മാറ്റുകയാണ് ; രാജ്യം ഇസ്ലാമിന്റെ പേരിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും സർവ്വസൈന്യാധിപൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.