തിരുവനന്തപുരം: സാമൂഹ്യ സേവനം രാജ്യത്തിന്റെ പാരമ്പര്യമാണെന്നും ചരിത്രം രേഖപ്പെടുത്താത്ത ധീരന്മാരെ ആദരിക്കാന്‍ മുന്‍കൈയ്യെടുക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജനം ടിവി സംഘടിപ്പിച്ച സാമുഹിക സേവന പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ മനസും വിചാരവും മനസിലാക്കാന്‍ കഴിയുന്നതാണ് വലിയ കാര്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സാമൂഹിക സേവന മേഘലയില്‍ ഉദാത്ത മാതൃക സൃഷ്ടിച്ച വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമാണ് പുരസ്ക്കാരം നല്‍കിയത്.നിപ്പ ബാധിതരായ രോഗികളെ പരിചരിക്കുന്നതിനിടെ ജീവന് തന്നെ ബലിയര്‍പ്പിക്കേണ്ടി വന്ന സിസ്റ്റര്‍ ലിനിയ്ക്ക് മരണാനന്തര ബഹുമതി ഉള്‍പ്പടെ സാമൂഹ്യ സേവന മേഖലയിലെ 5 പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും മൂന്ന് സന്നദ്ധ സംഘടനകള്‍ക്കും ആണ് പുരസ്ക്കാരം നല്‍കിയത്. ദേശീയ സേവാ ഭാരതി, വിശ്വശാന്തി ഫൗണ്ടേഷന്, അമൃത വിശ്വ വിദ്യാപീഠം എന്നീ സന്നദ്ധ സംഘടനകള്‍ക്കും.
സുല്‍ഫെക്സ് മാട്രസ് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി, പാലിയം ഇന്ത്യ യുടെ ഡോ. എം.ആര് രാജാഗോപാല്‍, അമര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി രാധാകൃഷ്ണന് നായര്‍, കൊച്ചി ഫോറസ്റ്റ് ഗോഡസ് എം ഡി യും ചെയര്‍മാനുമായ ശരത് മോഹന്‍, എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ കണ്ണീരൊപ്പിയവര്ക്ക് അംഗീകാരം തേടിയെത്തും എന്നതിന്റെ തെളിവാണ് ജനം ടി വി നല്കുന്ന ആദരവെന്ന് മിസോറാം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സരസ്വതി ദേവിയുടെ നഗ്ന ചിത്രം വരച്ച് അവഹേളിക്കുന്നവരെ വിളിച്ചു വരുത്തി പുരസ്കാരം നല്കുന്ന ഈ കാലത്ത് ജനം ടി വി യുടെ പുരസ്കാരങ്ങള്‍ അര്‍ഹമായ കൈകളിലേക്കാണ് എത്തുന്നതെന്നത് അഭിമാനമാണെന്ന് ആര്.എസ്.എസ്. മുന്‍ അഖില ഭാരതീയ കാര്യ കാര്യ സദസ്യന്‍ എന്‍.സേതുമാധവന് അഭിപ്രായപ്പെട്ടു. ജനം മാനേജിങ് ഡയറക്ടര്‍ ജി.കെ പിള്ള അധ്യക്ഷം വഹിച്ചു., ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: