Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിടപറഞ്ഞത് ഒരു വടവൃക്ഷം

മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ ആധാരമാക്കി നിര്‍മിച്ച ആദ്യ സിനിമയായ ജ്ഞാനസുന്ദരി തന്നെ ഇക്കാര്യത്തില്‍ മഹത്തായ തുടക്കമായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓടയില്‍നിന്ന്, ഓപ്പോള്‍, ചട്ടക്കാരി, അരനാഴികനേരം, പണിതീരാത്ത വീട്, കന്യാകുമാരി, സ്ഥാനാര്‍ത്ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന, വേനല്‍ക്കിനാവുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന് തോപ്പില്‍ ഭാസിയെക്കൊണ്ട് തിരക്കഥയെഴുതിച്ച് അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ സേതുമാധവന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് തെളിഞ്ഞുകണ്ടു. ഓരോ ഫ്രെയിമിലും സംവിധാന കലയുടെ മായാജാലമാണ് ഈ ചിത്രത്തിലൂടെ കണ്ടത്. വന്‍ സാമ്പത്തികവിജയം നേടിയ യക്ഷി സിനിമയെ ഗൗരവമായെടുക്കുന്നവര്‍ക്ക് ഇന്നും ഒരു പാഠപുസ്തകമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 25, 2021, 05:00 am IST
in Editorial

മലയാള സിനിമാരംഗത്തെ വടവൃക്ഷമാണ് കെ.എസ്. സേതുമാധവന്റെ വേര്‍പാടോടെ ഓര്‍മയായിരിക്കുന്നത്. ബാലാരിഷ്ടതകള്‍ പിന്നിട്ട് യൗവ്വനത്തിലേക്ക് കടന്ന മലയാള സിനിമയ്‌ക്ക് വസന്തകാലം സമ്മാനിച്ചത് ഈ സംവിധായകനായിരുന്നു. ആറ് പതിറ്റാണ്ടു കാലത്തിനിടെ അറുപതോളം സിനിമകള്‍. സവിശേഷതകള്‍ ഏറെയാണ് ആ പ്രതിഭാശാലിക്ക്. മലയാള സിനിമയില്‍ പലതിന്റെയും തുടക്കക്കാരനായിരുന്നു സേതുമാധവന്‍. മികച്ച സാഹിത്യകൃതികളില്‍നിന്ന് കാമ്പുളള തിരക്കഥകള്‍ സൃഷ്ടിച്ച് സിനിമകളൊരുക്കിയതാണ് ഇതിലൊന്ന്. മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ ആധാരമാക്കി നിര്‍മിച്ച ആദ്യ സിനിമയായ ജ്ഞാനസുന്ദരി തന്നെ ഇക്കാര്യത്തില്‍ മഹത്തായ തുടക്കമായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓടയില്‍നിന്ന്, ഓപ്പോള്‍, ചട്ടക്കാരി, അരനാഴികനേരം, പണിതീരാത്ത വീട്, കന്യാകുമാരി, സ്ഥാനാര്‍ത്ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന, വേനല്‍ക്കിനാവുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന് തോപ്പില്‍ ഭാസിയെക്കൊണ്ട് തിരക്കഥയെഴുതിച്ച് അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ സേതുമാധവന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് തെളിഞ്ഞുകണ്ടു. ഓരോ ഫ്രെയിമിലും സംവിധാന കലയുടെ മായാജാലമാണ് ഈ ചിത്രത്തിലൂടെ കണ്ടത്. വന്‍ സാമ്പത്തികവിജയം നേടിയ യക്ഷി സിനിമയെ ഗൗരവമായെടുക്കുന്നവര്‍ക്ക് ഇന്നും ഒരു പാഠപുസ്തകമാണ്.

എണ്ണംപറഞ്ഞ സിനിമകളിലൂടെ മലയാളിയുടെ ചലച്ചിത്രാനുഭവങ്ങളെ സമ്പന്നമാക്കിയ സേതുമാധവന്‍ ഈ രംഗത്ത് നേടിയത് മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത സ്ഥാനമാണ്. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന് അതിനെ കരുപ്പിടിപ്പിച്ചയാള്‍ എന്നുപോലും പറയാം. ഈടുറ്റ കഥാപാത്രങ്ങള്‍ നല്‍കി സത്യന്‍ എന്ന നടനെ പ്രേക്ഷകമനസ്സില്‍ കുടിയിരുത്തിയയാള്‍, സുന്ദരകളേബരനായ പ്രേംനസീറിനെക്കൊണ്ട് വില്ലന്‍ വേഷങ്ങള്‍ ചെയ്യിച്ചയാള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ മമ്മൂട്ടി എന്ന നടന്റെ മുഖത്ത് ആദ്യമായി ക്യാമറ വച്ചയാള്‍, പില്‍ക്കാലത്ത് സകലകലാവല്ലഭനായി വളര്‍ന്ന കമല്‍ഹാസനെ ‘കണ്ണും കരളി’ലൂടെ ബാലതാരമായും കന്യാകുമാരി എന്ന ചിത്രത്തിലൂടെ നായകനായും അവതരിപ്പിച്ചയാള്‍, ഓടയില്‍നിന്ന് എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയെ ബാലതാരമായി പരിചയപ്പെടുത്തിയയാള്‍. ഇതൊക്കെ സേതുമാധവന്‍ എന്ന ചലച്ചിത്രകാരനിലൂടെ സംഭവിച്ചതാണ്. സംഗീതവുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ല എന്നു പറയുമായിരുന്ന സേതുമാധവന്റെ സിനിമകളാണ് മലയാളി മരിച്ചാലും മറക്കാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചത്. വയലാര്‍-ദേവരാജന്‍ ടീമിലൂടെ പല സുവര്‍ണഗീതങ്ങളും പിറന്നത് സേതുമാധവന്റെ സിനിമകളിലാണ്. സിനിമയില്‍ ആെരക്കൊണ്ട് എന്തു ചെയ്യിക്കണമെന്ന് കൃത്യമായി അറിയാവുന്ന ഈ സംവിധായകന്‍ മുടിചൂടാമന്നനായിരുന്ന സാക്ഷാല്‍ എംജിആറിനെപ്പോലും വരച്ച വരയില്‍ നിര്‍ത്തുമായിരുന്നു. അത്രയ്‌ക്കായിരുന്നു ആത്മാര്‍ത്ഥതയും ആത്മവിശ്വാസവും.

സകല തിന്മകളുടെയും വിളനിലമായി കരുതപ്പെടുന്ന സിനിമയുടെ മേഖലയില്‍ വിശുദ്ധമായിരുന്നു സേതുമാധവന്റെ വ്യക്തിത്വം. കലാകാരന്മാര്‍ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതെന്നു പലരും ധരിച്ചുവച്ചിട്ടുള്ള ലഹരികളില്‍നിന്ന് എക്കാലത്തും അകന്നുനിന്നു. സിനിമാരംഗത്ത് സഹജമായ ഗോസിപ്പുകള്‍ക്ക് നിന്നുകൊടുത്തില്ല. ഒരിക്കലും വിവാദങ്ങള്‍ക്ക് പിന്നാലെ പോയില്ല. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സേതുമാധവനെ തേടി സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നിരവധിയെത്തി. തനിക്ക് കിട്ടാത്ത പുരസ്‌കാരങ്ങളുടെ പേരില്‍ ആരോടും പരിഭവിച്ചില്ല. ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍ പുറത്തുവന്ന് സിനിമാരംഗത്ത് സജീവമായിരുന്നപ്പോഴും, പ്രായാധിക്യം മൂലം വിട്ടുനിന്നപ്പോഴും ഈ സംവിധായകന്റെ മനസ്സു നിറയെ സിനിമയായിരുന്നു. മലയാള സിനിമയ്‌ക്ക് നവോന്മേഷം പകരുക മാത്രമല്ല സേതുമാധവന്‍ ചെയ്തത്. സിനിമയുടെ ചരിത്രത്തില്‍ ഒരു നവോത്ഥാനം സൃഷ്ടിക്കുകയുമായിരുന്നു. വിവിധ മേഖലകളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ജന്മഭൂമി നല്‍കുന്ന ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരം 2019ല്‍ സമര്‍പ്പിച്ചത് സേതുമാധവനാണ്. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഈ കുലപതിയെ ആദരിക്കുകയുണ്ടായി. ഏതു മേഖലയിലും മഹത്തായ സംഭാവനകള്‍ നല്‍കുന്നവര്‍ ഇതിഹാസനായകന്മാരായി വാഴ്‌ത്തപ്പെടുന്നു. സിനിമയുടെ മേഖലയില്‍ സേതുമാധവന്‍ ഒരു ഇതിഹാസമായിരുന്നു. ഞങ്ങളുടെ ആദരാഞ്ജലികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.