Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലിന് മന്ത്രിസഭ അനുമതി; ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും

നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതെങ്കിലും സ്ഥാപനമോ സംഘടനയോ ശിക്ഷയ്‌ക്ക് വിധേയമാകുമെന്നും ജില്ലാ മജിസ്‌ട്രേറ്റിന്റെ റഫറന്‍സ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ബില്ലില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 04:24 pm IST
in India

ബെംഗളൂരു: കര്‍ണാടകത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലിന് മന്ത്രിസഭ അനുമതി ലഭിച്ചു. മതസ്വാതന്ത്ര്യ സംരക്ഷണ ബില്ല് (2021) ചൊവ്വാഴ്ച സുവര്‍ണ വിധാന്‍ സൗധയില്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്ലിന്റെ കരട് രൂപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.

നിര്‍ബന്ധ പൂര്‍വമല്ലാത്ത മതപരിവര്‍ത്തനത്തിനായുള്ള അപേക്ഷകള്‍ ജില്ലാ മജിസ്‌ട്രേറ്റിനോ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ റാങ്കില്‍ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സമര്‍പ്പിക്കേണ്ടതാണെന്നും ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ പരിവര്‍ത്തനം സാധ്യമാകൂവെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിലൂടെയുള്ള വിവാഹങ്ങള്‍ അസാധുവായി പ്രഖ്യാപിക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ അനാവശ്യ സ്വാധീനം ചെലുത്തിയുള്ളതും, പ്രലോഭനങ്ങളിലൂടെയുള്ളതും, ഏതെങ്കിലും വഞ്ചനാപരമായ മാര്‍ഗത്തിലൂടെയോ വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതും ഗൂഢാലോചന നടത്തുന്നതും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്.  

മതം മാറിയ ഒരു വ്യക്തി വീണ്ടും തന്റെ പഴയ മതം സ്വീകരിക്കുകയാണെങ്കില്‍ നിയമപ്രകാരം ഇത് മതപരിവര്‍ത്തനമായി കണക്കാക്കില്ല. നിര്‍ദിഷ്ട നിയമപ്രകാരം മറ്റൊരു മതം സ്വീകരിച്ച വ്യക്തിയുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ ഇവരുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും വ്യക്തി എന്നിവര്‍ക്ക് ഇത്തരം മതപരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറാം. വ്യക്തിയുടെ മതപരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വിലയിരുത്തിയ ശേഷം മാത്രമേ ഈ പരിവര്‍ത്തനം സാധുവായി കണക്കാക്കുയുള്ളൂ. ഡ്രാഫ്റ്റ് റെഗുലേഷന്‍ അനുസരിച്ച്, വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ അഞ്ച് വര്‍ഷം വരെ നീട്ടാവുന്നതുമായ തടവുശിക്ഷയും 25,000 രൂപയില്‍ കുറയാത്ത പിഴയും ചുമത്തും.

എസ്‌സി/ എസ്ടി, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരെ നിര്‍ബന്ധിച്ച് മതം മാറ്റിയാല്‍ അതിന്റെ അനന്തരഫലങ്ങള്‍ കഠിനമായിരിക്കുമെന്ന് ബില്ലില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി അല്ലെങ്കില്‍ താഴ്ന്ന ജാതിയില്‍ പെട്ട ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന തടവുശിക്ഷയും 50,000 രൂപ വരെ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്തും. ഇത്തരം കേസുകളില്‍ ഇരയാകുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.  

നിയമവിരുദ്ധമായ മതപരിവര്‍ത്തനം എന്ന ലക്ഷ്യത്തോടെ മാത്രം വിവാഹം നടത്തിയാല്‍, കുടുംബ കോടതി വിവാഹം അസാധുവായി പ്രഖ്യാപിക്കും. നിര്‍ദിഷ്ട നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കുറ്റകൃത്യങ്ങള്‍ ജാമ്യം ലഭിക്കാത്തവയാണ്. സ്വയം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍  കൂടാതെ, മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍, ജില്ലാ മജിസ്‌ട്രേറ്റിനോ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനോ മുന്‍പാകെ 60 ദിവസം മുമ്പെങ്കിലും അപേക്ഷകള്‍ നല്‍കണം. 

തന്റെ സ്വതന്ത്ര സമ്മതത്തോടെയും ബലപ്രയോഗമോ നിര്‍ബന്ധമോ അനാവശ്യ സ്വാധീനമോ വശീകരണമോ ഇല്ലാതെ മതം മാറാന്‍ ആഗ്രഹിക്കുന്നുവെന്നും അപേക്ഷയില്‍ സാക്ഷ്യപ്പെടുത്തണം. വിവരം ലഭിച്ച ശേഷം, ജില്ലാ മജിസ്‌ട്രേറ്റ് പോലീസ് മുഖേന നിര്‍ദിഷ്ട മതപരിവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം, കാരണം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതെങ്കിലും സ്ഥാപനമോ സംഘടനയോ ശിക്ഷയ്‌ക്ക് വിധേയമാകുമെന്നും ജില്ലാ മജിസ്‌ട്രേറ്റിന്റെ റഫറന്‍സ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ബില്ലില്‍ പറയുന്നു.

Tags: കര്‍ണ്ണാടകമതപരിവര്‍ത്തനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

World

പാകിസ്ഥാനില്‍ ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റുന്നു; ഈ റാക്കറ്റിന് പിന്നിലെ പ്രധാനി പീര്‍ ഹാഫീസ് ഗുലാം മുഹമ്മദ് സോഹോ എന്ന ബാബ സായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.