Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീഷ്മരുടെ പതനം

ഇതിഹാസ ഭാരതം

Janmabhumi Editorial Desk by Janmabhumi Editorial Desk
Dec 17, 2021, 06:11 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭീഷ്മര്‍ രണ്ടുകാരണങ്ങളാല്‍ പാണ്ഡവരെ കൊന്നില്ല.  ഒന്ന്- പാണ്ഡവര്‍ക്ക് അവധ്യത്വമുണ്ട് (പാണ്ഡവരെ ആര്‍ക്കും വധിക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയുണ്ട്).  രണ്ട്- മുന്നില്‍ വന്നുനിന്ന ശിഖണ്ഡിക്ക് സ്ത്രീത്വത്തമുണ്ട്. ഭീഷ്മര്‍ക്ക് അച്ഛന്റെ അനുഗ്രഹംകൊണ്ട് സ്വച്ഛന്ദമൃത്യുത്വവുമുണ്ട്. പോരില്‍ അവധ്യത്വവുമുണ്ട്.  

എങ്കിലും ശിഖണ്ഡിയുമായി മുഖാമുഖം കണ്ട 10-ാം ദിവസത്തെ യുദ്ധത്തില്‍ ഭീഷ്മര്‍ക്ക് മൃത്യുകാലമടുത്തിരുന്നു.  ആ നിമിഷം അഷ്ടവസുക്കളില്‍ ബാക്കി ഏഴുപേര്‍ ആകാശത്തുവന്നുനിന്ന്-‘ഉണ്ണീ നീയീ നിശ്ചയിച്ചത് ഞങ്ങള്‍ക്കും ഇഷ്ടമാണ്. മഹാരാജാ, അതുചെയ്യൂ, രണോദ്ധ്യമം പിന്‍വലിക്കൂ’ എന്നു പറഞ്ഞുകൊണ്ട് ദേവലോകത്തുനിന്നു പുഷ്പവൃഷ്ടിചെയ്തു.

വസുക്കള്‍ പറഞ്ഞ വാക്യങ്ങള്‍ ഭീഷ്മരും, ദിവ്യാനുഗ്രഹമുണ്ടായിരുന്നതുകൊണ്ടു സഞ്ജയനും മാത്രമേ കേട്ടുള്ളൂ. ദേവന്മാര്‍പോലും സംഭ്രമിച്ചു നില്‍ക്കെ ഭീഷ്മര്‍ ശരമേറ്റു തേരില്‍നിന്നു താഴെ വീണു.  

ശരശയ്യയില്‍ കിടന്നു വിഷമിച്ച ഭീഷ്മരുടെ തലയുയര്‍ത്താന്‍ അര്‍ജ്ജുനന്‍ ശരങ്ങളെക്കൊണ്ടുതന്നെ തലയണതീര്‍ത്തു. പിന്നീട് ദാഹത്തിനു കുടിനീര്‍ ചോദിച്ച ഭീഷ്മര്‍ക്ക് ദുര്യോധനാദികള്‍ പലപല പേയങ്ങളും ഭോജ്യങ്ങളുമെത്തിച്ചു. അതെല്ലാം നിരസിച്ചശേഷം അദ്ദേഹം അര്‍ജ്ജുനനോട് ദാഹജലം ആവശ്യപ്പെട്ടു.    

അര്‍ജ്ജുനന്‍ ഗാണ്ഡീവത്തോടുകൂടി വലംവെച്ച് നമസ്‌കരിച്ചശേഷം പര്‍ജ്ജന്യാസ്ത്രമെടുത്ത് ഭീഷ്മന്റെ വലതുഭാഗത്തുള്ള ഭൂമിപിളര്‍ന്ന് അതില്‍നിന്നു വിനിര്‍ഗ്ഗളിച്ച പനിനീര്‍പോലുള്ള ജലം കുടിക്കാന്‍ അവസരമുണ്ടാക്കി.  മറ്റുള്ളവരെല്ലാം അത്ഭുതത്തോടെ നോക്കിനില്‍ക്കെ ദുര്യോധനന്റെ മുഖം മഞ്ഞളിച്ചു. ഭീഷ്മര്‍ സന്തുഷ്ടനായി അര്‍ജ്ജുനനെ അനുഗ്രഹിച്ചു.  

അനന്തരം യുദ്ധം അവസാനിപ്പിച്ചു സഖ്യത്തിലെത്താന്‍ ദുര്യോധനനെ ഉപദേശിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ അര്‍ജ്ജുനന്റെ പര്‍ജ്ജന്യാസ്ത്ര പ്രയോഗത്തെക്കുറിച്ച് ദുര്യോധനനോട് പറഞ്ഞു- ‘ധീരശാലിയായ അര്‍ജ്ജുനന്‍ കുളിര്‍ത്തതും അമൃതംപോലുള്ളതും ഗന്ധാഢ്യയുമായ ജലധാരയുണ്ടാക്കിയതു നീ കണ്ടോ ദുര്യോധനാ! ഇതുചെയ്യാന്‍ ഇന്നാട്ടില്‍ മറ്റാരുമില്ല. ആഗ്നേയം, വാരുണം, സൗമ്യം, വായവ്യം, വൈഷ്ണവം, ഐന്ദ്രം, പാശുപതം, ബ്രാഹ്മം, പാരമൈഷ്ടികം, ദൈവതം ഇതെല്ലാം ഈ മര്‍ത്ത്യലോകത്തില്‍ ഒരാളറിയും; അര്‍ജ്ജുനന്‍, ദേവകീസൂനുവായ ഗോവിന്ദനും. മറ്റാര്‍ക്കും അറിയില്ല ദുര്യോധനാ! ‘  (ഭീഷ്മപര്‍വ്വം).

Tags: മഹാഭാരതം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

Samskriti

മാനസം വാസനാമുക്തമാക്കുക

India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

Samskriti

അധര്‍മത്തിന് കടിഞ്ഞാണിടണം

പുതിയ വാര്‍ത്തകള്‍

‘നരേന്ദ്രന്‍ സറണ്ടര്‍’ ചെയ്തിട്ടില്ല….പാകിസ്ഥാന് കീഴടങ്ങിയത് രാഹുല്‍ ഗാന്ധി

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ടെലികോം പച്ചക്കൊടി; ഇന്ത്യയ്‌ക്ക് അതിവേഗ ഉപഗ്രഹഇന്‍റര്‍നെറ്റ്, സിനിമ ഡൗണ്‍ലോഡ് ഒരു മിനിറ്റില്‍

എം.ഡി.എം.എയുമായി രണ്ട് പേർ പോലീസ് പിടിയിൽ : പിടിച്ചെടുത്തത് 52 ഗ്രാം എം.ഡി.എം.എ

മറുകു വളരുന്നതും മുറിവുണങ്ങാത്തതും കണ്ടില്ലെന്ന് നടിക്കരുത് ; സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

ഒരു പ്രയോജനവുമില്ലാത്ത നേതാവാണ് രാഹുൽ ; സൈന്യത്തെയും, രാജ്യത്തെയും ബഹുമാനിക്കാത്ത രാഹുലിന് എന്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത് ; ഗിരിരാജ് സിംഗ്

പ്രണബ് മുഖർജിയെ കണ്ടിരുന്നു ; ബാങ്കുകൾ സഹായിക്കുമെന്ന് ഉറപ്പുനൽകിയത് അദ്ദേഹമാണ് : വിജയ് മല്യ

മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച സംഭവം : യുവാവ്‌ പിടിയിൽ

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട് : സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള കാത്തിരിപ്പ് ഇനി അവസാനിക്കും

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

അന്ന് ഭീകരരെ വെല്ലുവിളിച്ച് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി ; ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലത്തിൽ തിരംഗയാത്ര നടത്തി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies