Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുതിയ ഡിപ്പോയില്‍ നിന്ന് ബസ്സ് ഓടാന്‍ തൊടുപുഴക്കാര്‍ ഇനിയുമേറേ കാത്തിരിക്കണോ?

നിലവില്‍ പരിമിതമായ സൗകര്യത്തില്‍ 18000 രൂപ വാടക നല്‍കിയാണ് ഇപ്പോഴത്തെ താത്ക്കാലിക ഡിപ്പോയ്‌ക്ക് സമീപം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 04:00 pm IST
in Idukki

തൊടുപുഴ: കെഎസ്ആര്‍ടിസി ഡിപ്പോ ഈ വര്‍ഷം തുറക്കുമെന്ന പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു. പുതിയ ഡിപ്പോയില്‍ നിന്ന് ബസ്സ് ഓടാന്‍ തൊടുപുഴക്കാര്‍ ഇനിയുമേറേ കാത്തിരിക്കേണ്ടി വരും. അവസാന വട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് ഡിപ്പോ തുറക്കല്‍ വൈകിപ്പിക്കുന്നത്. ഡിസംബര്‍ ആദ്യ വാരം തന്നെ ഡിപ്പോ തുറക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് ബസുകള്‍ ഓടിത്തുടങ്ങുന്നത് 2022 ഓടെ മാത്രമേ നടക്കൂ എന്നാണ് സൂചന. ജനുവരിയോടെ ഡിപ്പോ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങളായ കെട്ടിടത്തിന് ഉണ്ടായ ചോര്‍ച്ച അടയ്‌ക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡിപ്പോ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

2013 ജനുവരി പത്തിനാണ് മൂപ്പില്‍കടവ് പാലത്തിന് സമീപം കോടികള്‍ മുടക്കി ആധുനിക രീതിയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം ആരംഭിച്ചത്. പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 16 കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ രണ്ടു കോടി കൂടി അനുവദിച്ചാണ് അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. ഡീസല്‍ പമ്പ് നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. നഗരസഭയുടെ ലോറി സ്റ്റാന്റിലാണ് ഇപ്പോള്‍ താത്ക്കാലികമായി ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്ക് നഗരസഭ പല പ്രാവശ്യം  കത്തു നല്‍കിയിരുന്നു.

ഡിടിഒയുടെയും സ്റ്റേഷന്‍ മാസ്റ്ററുടെയും ഓഫീസുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായെങ്കിലും ചോര്‍ച്ച മൂലം ഇവിടേക്ക് വെള്ളം വീഴുന്ന നിലയിലാണ്. ഈ ചോര്‍ച്ച അടയ്‌ക്കുന്ന ജോലികള്‍ നിലവില്‍ നടന്നു വരികയാണ്. വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെ മറ്റ് സിവില്‍ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഗാരേജിനുള്ള ക്രമീകരണങ്ങളും സജ്ജമായി. പെയിന്റിംഗ് ജോലികളും യാത്രക്കാര്‍ക്കായുള്ള സൗകര്യം ഒരുക്കലും അന്തിമഘട്ടത്തിലാണ്.

നിലവില്‍ പരിമിതമായ സൗകര്യത്തില്‍ 18000 രൂപ വാടക നല്‍കിയാണ് ഇപ്പോഴത്തെ താത്ക്കാലിക ഡിപ്പോയ്‌ക്ക് സമീപം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓഫീസും ഗാരേജും ഇവിടേയ്‌ക്ക് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ ജോലികളും  പൂര്‍ത്തിയാക്കി ഡിപ്പോ തുറക്കാനാണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്. ഇതിനിടെ ഷോപ്പിംഗ് കോപ്ലക്സിലെ ഇനിയും ആരും ഏറ്റെടുക്കാത്ത മുറികള്‍ വാടകയ്‌ക്ക് നല്‍കാനും അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ഏതാനും മുറികള്‍ക്ക് പുറമെ രണ്ടാം നിലയില്‍ വസ്ത്രശാലകള്‍ക്കും ഹോട്ടലുകള്‍ക്കും അനുയോജ്യമായ 25000 ചതുരശ്രയടി വിസ്തീര്‍ണമുള്ള മുറികളും ലേലത്തില്‍ പോയിട്ടില്ല.  

Tags: കെഎസ്ആര്‍ടിസിThodupuzhaപി ജെ ജോസഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Local News

പതിനഞ്ചുകാരിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്ത മുടി ചുരുൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും ; താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.