Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മിന്നലാക്രമണങ്ങളുടെ നായകന്‍

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പോലെ തന്നെ കിഴക്കന്‍ ഇന്ത്യ സ്പെഷ്യലിസ്റ്റ്, കൂടാതെ ആന്റി ഇന്‍സര്‍ജന്‍സി സ്പെഷ്യലിസ്റ്റുമാണ് ജനറല്‍ റാവത്ത്. അതിനാല്‍ തന്നെ തിരിച്ചടിയുടെ ചുമതല ആരെ ഏല്‍പ്പിക്കണം എന്നതില്‍ ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിന് സംശയമില്ലായിരുന്നു.

വിശ്വരാജ് വിശ്വ by വിശ്വരാജ് വിശ്വ
Dec 10, 2021, 05:20 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ രണ്ട് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍, ഒരു എയര്‍ സ്ട്രൈക്ക് എന്നിവയില്‍ ജനറല്‍ റാവത്തിന്റെ പങ്ക് ഏറെ വലുതായിരുന്നു. 40 വര്‍ഷത്തെ സുദീര്‍ഘ സൈനിക സേവനം അദ്ദേഹത്തെ എണ്ണം പറഞ്ഞ മിലിറ്ററി സ്ട്രാറ്റജിസ്റ്റ് ആക്കി മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വണ്‍ പോയിന്റ് ട്രബിള്‍ ഷൂട്ടര്‍ ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്തിനെ കുറിച്ച്.

മ്യാന്‍മര്‍ സര്‍ജിക്കല്‍  സ്ട്രൈക്ക്

2015 ജൂണില്‍ ഇന്ത്യന്‍ ആര്‍മിയുടെ ദോഗ്ര രജിമെന്റ് സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം, മണിപ്പൂരിലെ ചാന്‍ഡല്‍ ജില്ലയില്‍ വച്ചു നാഗാ വിഘടനവാദികള്‍  ആക്രമിച്ചു.  അപ്രതീക്ഷിതമായി നടന്ന ആക്രമണത്തില്‍ 18 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചു. അന്ന് ദിമപൂര്‍ ആസ്ഥാനം ആയ ഇന്ത്യന്‍ സൈന്യത്തിന്റെ കിഴക്കന്‍ കമാണ്ടിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്  ഇന്‍ ചീഫ് ആയിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടി കൊടുക്കുമ്പോള്‍ ഇനി അത്തരം ആക്രമണങ്ങള്‍ക്ക് ശത്രുക്കള്‍ ആലോചിക്കും മുമ്പേ അവര്‍ക്ക് തിരിച്ചടി ഓര്‍മ്മയില്‍ വരണം എന്നതായിരുന്നു ജനറലിന്റെ പക്ഷം.  

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പോലെ തന്നെ കിഴക്കന്‍ ഇന്ത്യ സ്പെഷ്യലിസ്റ്റ്, കൂടാതെ ആന്റി ഇന്‍സര്‍ജന്‍സി സ്പെഷ്യലിസ്റ്റുമാണ് ജനറല്‍ റാവത്ത്. അതിനാല്‍ തന്നെ തിരിച്ചടിയുടെ ചുമതല ആരെ ഏല്‍പ്പിക്കണം എന്നതില്‍ ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിന് സംശയമില്ലായിരുന്നു.  

ഇന്ത്യയുടെ 21 പാരാ സ്പെഷ്യല്‍ ഫോഴ്സസിന്റെ കമാന്‍ഡോ യൂണിറ്റ് മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷനില്‍ നൂറിലധികം നാഗാ തീവ്രവാദികള്‍  കൊല്ലപ്പെട്ടു. അപ്രതീക്ഷിത ആക്രമണം നേരിട്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ കാത്ത് ഔട്ടര്‍ സര്‍ക്കിളില്‍ സ്‌നൈപ്പര്‍ യൂണിറ്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എഴുപതോളം കമാന്‍ഡോകളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യന്‍ സൈന്യം തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ വൈസ് ചീഫ് ആയി പ്രമോട്ട് ചെയ്തു. 

 നിയന്ത്രണ രേഖയിലെ  സര്‍ജിക്കല്‍ സ്ട്രൈക്ക്  

2016 സെപ്തംബറില്‍ പാകിസ്ഥാന്‍ പോറ്റി വളര്‍ത്തുന്ന ജെയ്‌ഷെ മുഹമ്മദ്-ലഷ്‌കര്‍ തീവ്രവാദികള്‍ ഇന്ത്യന്‍ ആര്‍മിയുടെ ഉറി സൈനിക ക്യാമ്പ് ആക്രമിച്ചു. പതിനേഴ് സൈനികരെയാണ് അന്ന് ഭാരതത്തിന് നഷ്ടമായത്. ആര്‍മി ടെന്റുകള്‍ക്കുള്ളിലേക്ക് ഗ്രനേഡുകളും ബോംബുകളും വര്‍ഷിച്ച ശേഷമായിരുന്നു ആക്രമണം.

സൈനികരുടെ ആത്മവിശ്വാസം തിരിച്ചു പിടിക്കുക എന്നതായിരുന്നു അന്നത്തെ  വൈസ് ചീഫ് ഓഫ് ഇന്ത്യന്‍ ആര്‍മി ആയിരുന്ന ജനറല്‍ റാവത്തിന്റെ ആദ്യ ദൗത്യം. നമ്മുടെ അതിര്‍ത്തി കടന്ന് ഒളിച്ചു വന്നവരെ തകര്‍ക്കാന്‍ അതിനു മുകളില്‍ പാകിസ്ഥാന്‍ പ്രതീക്ഷിക്കാത്ത ഒരു പ്രഹരം ഏല്‍പിച്ചാല്‍ അല്ലാതെ, സൈനികരുടെ വീര്യം നിലനിര്‍ത്താന്‍ വേറെ വഴിയില്ല എന്നു സൈന്യം അഭിപ്രായപ്പെട്ടു. തീരുമാനം എടുക്കേണ്ടത് നരേന്ദ്ര മോദിയും. ഇന്ത്യന്‍ സൈന്യത്തിന്റെ കൂടെ കുടുംബം എന്ന പോലെ ആഘോഷങ്ങള്‍ക്ക് എത്തുന്ന മോദിക്ക് തന്റെ വിശ്വസ്തരായ സൈനിക മേധാവികള്‍ക്ക് ‘ഗോ’ കൊടുക്കാന്‍ ഒരു മടിയും ഉണ്ടായില്ല. പാകിസ്ഥാന് മനസ്സിലാവുന്ന ഭാഷയില്‍ തിരിച്ചടി കൊടുക്കൂ, രാഷ്‌ട്രീയ, അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ഒക്കെ താന്‍ നേരിട്ട് കൊള്ളാം എന്ന് പ്രധാനമന്ത്രി ഉറപ്പ് കൊടുത്തു. സ്ഥിതിഗതികള്‍ പൂര്‍ണമായും വിലയിരുത്താന്‍ അജിത് ഡോവലിനെ ചുമതലപ്പെടുത്തി.

പിന്നീട് പിറന്നത് ചരിത്രം. ഇന്ത്യ നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ ആറിടത്ത് ഒരേ സമയം ആക്രമണം നടത്തുന്നു. ഏതാണ്ട് 150ലേറെ ജിഹാദി തീവ്രവാദികളെ വധിച്ചു. ഭാരതത്തിലെ ഒരു സൈനികന് പോലും ജീവന്‍ നഷ്ടപ്പെടാത നമ്മുടെ പുലിക്കുട്ടികള്‍ തിരികെയെത്തി. അന്ന് രാവിലെ ഡിജിഎംഒ ലഫ് ജനറല്‍ രണ്ബീര്‍ സിംഗ് പത്ര സമ്മേളനം വിളിച്ചു ഈ വിവരം ലോകത്തെ അറിയിച്ചു. ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ ഈ മറുപടിയില്‍ ഉപ സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെ പങ്ക് വളരെ വലുതാണ്.  

ബാലാക്കോട്ട്  വ്യോമാക്രമണം

കശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ സിആര്‍പിഎഫ് ഭടന്മാര്‍ യാത്ര ചെയ്തിരുന്ന വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ നടന്ന ഈ ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ-മുഹമ്മദ് ഭീകരരായിരുന്നു. 40 സൈനികരെ നഷ്ടമായി. സ്‌ഫോടക വസ്തു നിറച്ച വാഹനം സുരക്ഷാ സൈനികര്‍ സഞ്ചരിച്ച വാഹനങ്ങളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു ആദില്‍ അഹമ്മദ് ധാര്‍ എന്ന കശ്മീരി ജിഹാദി തീവ്രവാദി ചെയ്തത്. വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നേക്കും എന്നു ഉറപ്പിച്ചു അതിര്‍ത്തിയിലുള്ള തീവ്രവാദി ക്യാമ്പുകള്‍ കാലിയാക്കി ജിഹാദികള്‍ രക്ഷപെട്ടു. പാക് സൈന്യം അതിര്‍ത്തി ബലപ്പെടുത്തി കാത്തിരുന്നു.  

2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വേളയില്‍ ഉപ മേധാവി ആയിരുന്ന ജനറല്‍ റാവത്ത് ഇന്ത്യന്‍ സൈനിക മേധാവിയായിരുന്നു പുല്‍വാമ ആക്രമണം നടക്കുമ്പോള്‍. കര വഴിയുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്ത് ആള്‍നാശം ഉണ്ടാക്കാനുള്ള വലിയ സാദ്ധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. 40 പേര്‍ വീരമൃത്യു വരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും സൈനികരുടെ ജീവന്‍ നഷ്ടമായാല്‍ അത് സൈനികരുടെ മനോബലത്തെ ബാധിക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ സമയം വ്യോമാക്രമണമാണ് ഏറ്റവും അനുയോജ്യം എന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ പക്കല്‍ നിന്നും ഉറപ്പായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീവ്രവാദ പരിശീലനങ്ങള്‍ നടക്കുന്ന ക്യാമ്പുകള്‍ ലൊക്കേറ്റ് ചെയ്ത് വ്യോമാക്രമണം നടത്തി പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടി നല്‍കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

അജിത് ഡോവലും ആ തീരുമാനത്തെ പിന്തുണച്ചു. വ്യോമസേന ഈ അഭിമാന പോരാട്ടം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നു എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ 7, 9 സ്‌ക്വാഡ്രനിലെ മിറാജ് 2000 ഫൈറ്റര്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ അതിര്‍ത്തി ഭേദിച്ചു ഖൈബര്‍ പഖ്തൂണ് മേഖലയിലെ ബാലക്കോട്ടിലെ ജിഹാദി ക്യാമ്പുകളില്‍ തീമഴ വര്‍ഷിച്ചു. ഇസ്രായേല്‍ നിര്‍മിത സ്പൈസ് ഗൈഡഡ് മിസൈല്‍ ജിഹാദി ക്യാമ്പുകള്‍ ചാരക്കൂമ്പാരം ആക്കി. നാനൂറോളം തീവ്രവാദികള്‍ ചത്തൊടുങ്ങിയ ഈ വ്യോമാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയെ പോലെ തന്നെ സൗത്ത് ബ്ലോക്കിലെ ഓപ്പറേഷന്‍ കമാന്‍ഡ് റൂമില്‍ അക്ഷമനായി ജനറല്‍ റാവത്തും കാത്തിരുന്നു. വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റുകള്‍ മടങ്ങി എത്തിയപ്പോള്‍ ഇന്ത്യ മറ്റൊരു വിജയഗാഥ കൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. അതിന് തിലകക്കുറി ആയി വ്യോമസേനയും, ആ നിര്‍ണ്ണായക തീരുമാനത്തിന്റെ പിന്നിലുണ്ടായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് എന്ന ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനായ പോരാളിയും.  

2019ല്‍ ഇന്ത്യന്‍ സായുധ സേനകളുടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ദീര്‍ഘ നാളത്തെ ആവശ്യമായ സംയുക്ത സേനാ മേധാവി എന്ന സുപ്രധാന പദവിയിലേക്ക് ആര് എന്ന ചോദ്യത്തിന് രാജ്യത്തിനും അതിന്റെ നേതൃത്വത്തിനും രണ്ടാമതൊരു പേര് ആലോചിക്കേണ്ടി വന്നില്ല. സൈനിക സേവനം ഒരു ജോലി അല്ല, അത് ഒരു സമര്‍പ്പണം ആണ്, തനുവും മനവും സമര്‍പ്പിച്ച സമ്പൂര്‍ണ്ണ ത്യാഗം ആണ് സൈനിക സേവനം എന്നു അദ്ദേഹം യുവാക്കളോട് എന്നും പറയാറുണ്ടായിരുന്നു.

Tags: indiapakistanപ്രതിരോധംബിപിന്‍ റാവത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ കറാച്ചിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചു ; എട്ട് പേർക്ക് പരിക്ക്

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

പുതിയ വാര്‍ത്തകള്‍

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ പ്രേംനസീര്‍ വിഗ് വെച്ച് നടന്നിട്ടില്ല!

ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു

‘ഞങ്ങൾക്ക് ജനാധിപത്യം ഒരു ജീവിതരീതിയാണ് ‘ ; ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies