Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഷ്യയെ അടുപ്പിച്ച്, അമേരിക്കയെ പിണക്കാതെ മോദിസര്‍ക്കാരിന്റെ നയതന്ത്രം; സുദൃഢ പ്രതിരോധബന്ധം ; വ്യാപാരബന്ധം 3000 കോടി ഡോളറിലേക്കുയര്‍ത്തും

ഇന്ത്യ-റഷ്യ വ്യാപാരബന്ധം 2025ല്‍ 3000 കോടി ഡോളര്‍ ആക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനം. റഷ്യയുടെ നിക്ഷേപം 5000 കോടി ഡോളറാക്കി ഉയര്‍ത്തുമെന്നും മോദി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 07:41 pm IST
in India

ന്യൂദല്‍ഹി: ചൈനയ്‌ക്കും പാകിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ വെല്ലുവിളിയുയര്‍ത്തിയാണ് ഇന്ത്യയും റഷ്യയും തമ്മില്‍ പ്രതിരോധമേഖലയിലെ സഹകരണം ദല്‍ഹി ഉച്ചകോടിയില്‍ ദൃഢമാക്കിയത്. യുഎസും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന്റെ നാളുകളില്‍  ഇന്ത്യ- റഷ്യ ബന്ധം എത്രത്തോളം ഊഷ്മളമായിരുന്നോ അതേ നിലവാരത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞത്.  

ന്യൂദല്‍ഹി ഉച്ചകോടിയില്‍ മോദിയും  പുടിനും തമ്മില്‍ സൗഹൃദത്തിന്റെ, വ്യാപാരത്തിന്റെ പ്രതിരോധസഹകരണത്തിന്റെ  പുതിയ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതോടെ ദുര്‍ബലമായിപ്പോയെന്ന് കരുതുന്ന ഇന്ത്യ-റഷ്യ ബന്ധം വീണ്ടും സുദൃഢമായി.

ഇന്ത്യ-റഷ്യ വ്യാപാരബന്ധം 2025ല്‍ 3000 കോടി ഡോളര്‍ ആക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനം. റഷ്യയുടെ നിക്ഷേപം 5000 കോടി ഡോളറാക്കി ഉയര്‍ത്തുമെന്നും മോദി പറയുന്നു.

അമേരിക്കയുടെ താക്കീത് മറികടന്ന് എസ്-400 എന്ന വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങിയെന്നത് ഇന്ത്യയോടുള്ള റഷ്യയുടെ വിരോധം മുഴുവന്‍ ഒലിച്ചുപോകാന്‍ കാരണമായി. അഞ്ച് എസ്-400 വാങ്ങാന്‍ ഇന്ത്യ ഏകദേശം 41,000 കോടി രൂപയാണ് ചെലവാക്കുന്നത്. ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളിലെ വര്‍ത്തമാന സാഹചര്യത്തില്‍ എസ് 400 ന്റെ വരവ് ഇന്ത്യയുടെ പ്രതിരോധത്തിന് കരുത്തേകുമെന്നതില്‍ സംശയമേതുമില്ല. റഷ്യയില്‍ നിന്നും എസ്- 400 വാങ്ങിയതിന് തുര്‍ക്കിക്ക് വരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട് അമേരിക്ക. കാസ്റ്റ (അതായത് അമേരിക്കയുടെ ശത്രുക്കളുമായി പ്രതിരോധ സഹകരണത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷയായി നടപ്പാക്കുന്ന ഉപരോധം) ഉപരോധം പക്ഷെ അമേരിക്ക ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കില്ല. അമേരിക്കയുടെ വിദ്വേഷം അലിയിപ്പിച്ച് കളയാന്‍ മറ്റ് സഹകരണങ്ങള്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതായത് റഷ്യയെ കൂടുതല്‍ അടുപ്പിച്ചുവെന്ന് മാത്രമല്ല, അമേരിക്കയെ വെറുപ്പിക്കാതെ കാര്യം സാധിച്ചു എന്നതാണ് മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയം.

ഇന്ത്യയിലേക്കുള്ള  പുടിന്റെ  വരവ് ഏറ്റവുമധികം വിറളിപിടിപ്പിച്ചത് ചൈനയെയാണ്. അവരുടെ നിതാന്തമിത്രം എന്നാണ് റഷ്യയെ ചൈന കരുതിവെച്ചിരുന്നത്. എന്നാല്‍ റഷ്യയുമായി ഇന്ത്യയ്‌ക്കുമുണ്ട് സുദൃഢബന്ധമെന്ന് ചൈനയെ ബോധ്യപ്പെടുത്താന്‍ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചില്ലറക്കാര്യമല്ല. ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊഗോയും തമ്മില്‍ വരും വര്‍ഷങ്ങളില്‍ സൈനിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതും ചൈനയ്‌ക്ക് ഭീഷണിയാണ്.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ആറ് ലക്ഷം എകെ 203 റൈഫിളുകള്‍ റഷ്യന്‍ സഹകരണത്തോടെ നിര്‍മ്മിക്കാന്‍ ഒപ്പുവെച്ച കരാറും നിര്‍ണ്ണായകമാണ്. പത്ത് വര്‍ഷത്തേക്കുള്ള സൈനിക സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഉറപ്പിച്ചിരിക്കുന്നത്.

സാമ്പത്തിക കാര്യങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഒരു ദീര്‍ഘകാല കാഴ്ചപ്പാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ സുഗമമാക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്റെ മണ്ണ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനത്തിനോ അഭയത്തിനോ ആസൂത്രണത്തിനോ ധനസഹായത്തിനോ ഉപയോഗിക്കരുതെന്ന് ഇന്ത്യയും റഷ്യയും വ്യക്തമാക്കിയതായി ഇന്ത്യയുടെ വിദേശ സെക്രട്ടറി ശ്രിംഗ്ല പറഞ്ഞു.

പൊതുതാല്‍പര്യങ്ങളുള്ള പ്രാദേശിക, അന്താരാഷ്‌ട്ര പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിശദസംഭാഷണങ്ങള്‍ ഇരു നേതാക്കളും നടത്തി. ആദ്യമായി ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശ മന്ത്രിമാര്‍ തമ്മില്‍ 2+2 സംഭാഷണം തുടങ്ങിവെച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള സംവിധാനമായി മാറും.

അഫ്ഗാന്‍ സാഹചര്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും മയക്കമരുന്നിനെതിരായ സമരവും തീവ്രവാദം അടിച്ചമര്‍ത്താനുള്ള ആഗോളയുദ്ധവും പ്രധാനമാണെന്നും പുടിന്‍ പറഞ്ഞതും ശ്രദ്ധേയമാണ്. ഇന്ത്യ ആഗ്രഹിച്ച വാക്കുകളാണ് പുടിന്റെ നാവിലൂടെ പുറത്തുവന്നത്.

തീവ്രവാദവും മൗലികവാദവും മയക്കമരുന്ന് കടത്തും അതിര്‍ത്തിക്ക് കുറുകെയുള്ള ആസൂത്രിത കുറ്റകൃത്യങ്ങളും ഫലപ്രദമായി ചെറുക്കാന്‍ ഇരു രാഷ്‌ട്രങ്ങളും പുറത്തിറക്കിയ സംയുക്തപ്രസ്താവനയും ഇന്ത്യ-റഷ്യ ബന്ധത്തിലെ മുന്നേറ്റത്തിന് തെളിവാണ്.

Tags: DrawingVladimir Putinഎസ്-400ഐഎസ്പ്രതിരോധ സഹകരണംterrorismAK 203 rifledelhiഇന്ത്യ-റഷ്യ 2+2 സംഭാഷണംറഷ്യപുടിന്‍ മോദി ഉച്ചകോടിchinaനരേന്ദ്രമോദിJihadi Terrorismതാലിബാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.