Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

തരുമോ ഇനിയൊരു ജന്മംകൂടി

കഥ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 28, 2021, 06:00 am IST
in Literature

ഒരു വൃദ്ധ പെന്‍ഷന്‍കാരന്റെ മരണം നാട്ടിന്‍പുറത്തെ സാധാരണ സംഭവം മാത്രം. ഒരു കാര്യത്തിലും ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ബന്ധമുള്ള വൃദ്ധന്റെ മരണവും പെട്ടെന്നായിരുന്നു. ഇന്നലെയും കൂടി അമ്പലമുറ്റത്ത് മറ്റു ചില പെന്‍ഷന്‍കാരോടൊപ്പം ഇരിക്കുന്നതു കണ്ടതാണ്. മരണമായാല്‍ ഇങ്ങനെ വേണമെന്ന് മരണം അന്വേഷിക്കാന്‍ വന്ന ചില പെന്‍ഷന്‍കാര്‍ പറയുന്നതും കേട്ടു.

നാലു പെണ്‍മക്കളാണ് വൃദ്ധനുള്ളത്. നാലുപേരും വിവാഹിതര്‍. എല്ലാവരും വളരെ നല്ല നിലയില്‍ കഴിയുന്നു. ഏറ്റവും ഇളയമകള്‍ അമേരിക്കയില്‍ നഴ്‌സ്. അമേരിക്കയിലെ മകളുടെ മക്കളെയാണ് വൃദ്ധന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്നത്. അവസാന നിമിഷത്തിലും ആ പേരക്കുട്ടികളെ കാണാനുള്ള ആഗ്രഹം വൃദ്ധന്‍ കുഴഞ്ഞ നാവുകൊണ്ടാണെങ്കിലും പറഞ്ഞിരുന്നു.

നാട്ടിലുള്ള മൂന്നു മക്കളും മരുമക്കളും പേരക്കുട്ടികളും എത്തിയിട്ടുണ്ട്. മക്കള്‍ കുറെ നേരം അതുമിതും പറഞ്ഞ് കരഞ്ഞു. അനന്തരം ശവസംസ്‌കാരാദി കാര്യങ്ങളെപ്പറ്റി ഭര്‍ത്താക്കന്മാരോട് ആലോചിക്കാന്‍ പുറത്തേക്കു പോയി. മരവിച്ചു തുടങ്ങിയ ആ ജഡത്തിന്റെ കാല്‍ക്കലായി ഒരു വൃദ്ധ കുനിഞ്ഞിരിക്കുന്നുണ്ടായിരുന്നു. നിശ്ചലമായി കിടക്കുന്ന ആ വ്യക്തിയുടെ ഭാര്യയാണ് ആ വൃദ്ധ. അവരുടെ ഇരുപതാം വയസ്സില്‍ ആരംഭിച്ചതാണ് ആ ബന്ധം. അതവസാനിച്ചിരിക്കുന്നു. ഇനിയൊരിക്കലും വൃദ്ധന്‍ അവരെ സ്‌നേഹപൂര്‍വം നോക്കുകയില്ല. അമ്പതുവര്‍ഷം ആ വൃദ്ധയ്‌ക്ക് തുണയും തണലുമായിരുന്നു വൃദ്ധന്‍. അത് എന്നേക്കുമായി അവസാനിച്ചിരിക്കുന്നു.  

അഞ്ചു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നിറപറയേയും നിലവിളക്കിനേയും സാക്ഷി നിര്‍ത്തി അദ്ദേഹത്തിന്റെ കൈയില്‍ നിന്നും പുടവ വാങ്ങിയത് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. എത്ര സന്തോഷപ്രദമായിരുന്നു ദിനരാത്രങ്ങള്‍. അദ്ദേഹത്തിന്റെ ശാഠ്യങ്ങളും  സ്വഭാവ വിശേഷങ്ങളും എത്ര പെട്ടെന്നാണ് താന്‍ മനസ്സിലാക്കിയത്. തന്റെയും മക്കളുടേയും സന്തോഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സര്‍ക്കാര്‍ സര്‍വീസില്‍ തനിക്കും കൂടി ജോലി കിട്ടിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവില്ല. മക്കളെ യഥാസമയം വിവാഹിതരാക്കാന്‍ തന്നെക്കാള്‍ ഉത്സാഹം അദ്ദേഹത്തിനായിരുന്നു. ഏതു നിസ്സാര കാര്യങ്ങളില്‍പ്പോലും തന്റെ അഭിപ്രായത്തിന് അദ്ദേഹം വില കല്‍പ്പിച്ചിരുന്നു. പെന്‍ഷനായതിനുശേഷം ക്ഷേത്രത്തില്‍ മാത്രമല്ല ട്രഷറിയിലും ബാങ്കിലുമൊക്കെ തങ്ങള്‍ ഒന്നിച്ചേ പോയിരുന്നുള്ളൂ. എന്തിനധികം, അഞ്ചാറുകൊല്ലം അമേരിക്കയില്‍ കഴിഞ്ഞുകൂടേണ്ടി വന്നപ്പോഴും തങ്ങള്‍ ഒന്നിച്ചു തന്നെയായിരുന്നു. കഴിഞ്ഞതെല്ലാം ഓര്‍ത്തുകൊണ്ട് വൃദ്ധ കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു.

മൃതശരീരം കുളിപ്പിക്കുവാനായി നാലഞ്ചു പേര്‍ ചേര്‍ന്ന് വെളിയിലേക്ക് കൊണ്ടുപോയി. ശരീരമാസകലം വെടിപ്പാക്കി ഒരു കോടിമുണ്ടും നേര്യതും അണിയിച്ച് മുന്‍വശത്തേക്ക് കൊണ്ടുവന്നു. ശവദാഹത്തിനു മുന്‍പുള്ള ചടങ്ങുകള്‍ കാര്‍മികന്‍ നടത്തി. വൃദ്ധന്റെ മൃതദേഹത്തില്‍ ബന്ധുക്കളില്‍ ചിലര്‍ പട്ടുപുതപ്പിച്ചു. വൃദ്ധന്റെ പെന്‍ഷന്‍ സുഹൃത്തുക്കള്‍ ഒരു റീത്ത് വച്ച് അവരുടെ കടമ നിര്‍വഹിച്ചു. നല്ല കാലത്ത് പ്രസംഗംകൊണ്ടും പ്രവൃത്തികൊണ്ടും വൃദ്ധന്റെ സജീവ സാന്നിദ്ധ്യം പെന്‍ഷന്‍ സമൂഹത്തിന് ഉണ്ടായിരുന്നുവെന്ന് യൂണിറ്റ് പ്രസിഡന്റ് അനുസ്മരിച്ചു. സമീപമുള്ള ക്ഷേത്രങ്ങളില്‍ മതപ്രഭാഷണം നടത്തിയിരുന്ന വൃദ്ധന്റെ മൃതദേഹത്തില്‍ ചിലര്‍ കാവിവസ്ത്രമാണ് പുതപ്പിച്ചത്.

ഭര്‍ത്താവിന്റെ മൃതശരീരം അവസാനമായി ഒന്നു കാണുന്നതിനുവേണ്ടി വൃദ്ധയെ ആരോ മുറ്റത്തേക്കുകൊണ്ടുവന്നു. വൃദ്ധ ഭര്‍ത്താവിന്റെ മൃതദേഹത്തിനു പ്രദക്ഷിണം വച്ച് കാല്‍തൊട്ടുതൊഴുതു. അന്നേരം മാത്രം വൃദ്ധയ്‌ക്ക് പിടിച്ചുനില്‍ക്കാനായില്ല; പൊട്ടിക്കരഞ്ഞു. കുഴഞ്ഞുവീഴാന്‍ തുടങ്ങിയ വൃദ്ധയെ ആരോ താങ്ങിപ്പിടിച്ചു. മുറ്റത്തുനിന്നും ജഡം ചിതയിലേക്ക് കൊണ്ടുപോകുന്നത് വൃദ്ധ നോക്കിനിന്നു.

അമ്പതുകൊല്ലക്കാലം തീറ്റിപ്പോറ്റി ശുശ്രൂഷിച്ച ഭര്‍ത്താവിന്റെ ശരീരം പട്ടടയില്‍ വയ്‌ക്കുന്നതും അവര്‍ നോക്കിനിന്നു. വീട്ടുവളപ്പിന്റെ തെക്കെ മൂലയില്‍ കത്തുന്ന ചിതയിലേക്കു നോക്കി വൃദ്ധ മൗനമായി പറഞ്ഞു.

”എന്നെ തനിച്ചാക്കി പോകാന്‍ എങ്ങനെ മനസു വന്നു. അമേരിക്കയില്‍ നിന്നും നമ്മുടെ പൊന്നുംകുടങ്ങളെ കൊണ്ടുവരട്ടെ. നിങ്ങള്‍ക്കൊന്നു കാണാന്‍ പറ്റിയില്ല. ഞാനെങ്കിലും ഒരു നോക്കു കാണട്ടെ. എന്നിട്ട് ഞാനും കൂടിയങ്ങു വരാം.”

ആത്മാവിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്ന ആ വാഗ്ദാനം കേട്ട് പ്രകൃതി പോലും നിമിഷനേരം നിശ്ചലമായി നിന്നുപോയി.

വി.എസ്. ബാലകൃഷ്ണപിള്ള

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.