Categories: Parivar

ഇസ്ലാമില്‍ ഹലാല്‍ വെറും ആഹാര പ്രശ്‌നമല്ല; ഇതര മതങ്ങളെ മുച്ചൂടും മുടിക്കാനും ഇസ്ലാമാക്കി മാറ്റാനുള്ള ആഹ്വാനം കൂടിയാണ്; എണ്ണിപ്പറഞ്ഞ് കെഎസ് രാധാകൃഷ്ണന്‍

അശുദ്ധമാക്കപ്പെട്ട മത സമ്പ്രദായങ്ങളെ പരാമര്‍ശിച്ചു കൊണ്ടാണ് ഹലാലിനെ കുറിച്ച് പ്രവാചകന്‍ വെളിവാക്കുന്നത്. ജൂതമതം, ക്രിസ്തുമതം എന്നിവയെല്ലാം ദൈവനിഷേധത്തിലൂടെ മലിനമാക്കപ്പെട്ടിരിക്കുന്നു. ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമാകട്ടെ അരൂപിയായ ദൈവത്തെ സ്വരൂപനായി സങ്കല്‍പ്പിച്ച് ദൈവനിന്ദ ചെയ്തിരിക്കുന്നു. അതുകൊണ്ട് ലോകത്തുണ്ടായിട്ടുള്ളതും മലിനമാക്കപ്പെട്ടവയുമായ മുഴുവന്‍ മതത്തെയും നിരാകരിക്കുന്നതിനുവേണ്ടിയാണ് ഹലാല്‍ അവതരിപ്പിച്ചത്.

Published by

ആലപ്പുഴ: മനുഷ്യ വിസര്‍ജ്യം കലര്‍ന്ന ആഹാരം കഴിക്കുന്നതാണോ മതേതരത്വമെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണന്‍. ‘മനുഷ്യവിസര്‍ജ്യം കൊണ്ട് ആഹാരത്തെ വിശുദ്ധമാക്കാം’ എന്നു  പറയുന്ന വികല സങ്കല്പം മാത്രമല്ല ഖുര്‍ ആനില്‍ പറയുന്ന ഹലാല്‍ എന്ന പരികല്‍പ്പന. ഖുര്‍-ആന്‍ അഞ്ചാം അധ്യായത്തിലെ മൂന്നും നാലും സൂക്തങ്ങളിലാണ്  ഹലാലിനെ കുറിച്ച് പ്രധാനമായും പ്രതിപാദിക്കുന്നത്. കാലഗണന അനുസരിച്ച് പ്രവാചകന്‍ മെക്കയില്‍ വച്ച് അവസാനമായി വെളിവാക്കിയ സൂക്തങ്ങളാണിവ. ഹലാല്‍ എന്ത് എന്നു പറഞ്ഞതിനുശേഷം പിന്നെ പ്രവാചകന്‍ അധികകാലം ജീവിച്ചിരുന്നില്ല എന്നും കരുതപ്പെടുന്നു.

അശുദ്ധമാക്കപ്പെട്ട മത സമ്പ്രദായങ്ങളെ പരാമര്‍ശിച്ചു കൊണ്ടാണ് ഹലാലിനെ കുറിച്ച് പ്രവാചകന്‍ വെളിവാക്കുന്നത്. ജൂതമതം, ക്രിസ്തുമതം എന്നിവയെല്ലാം ദൈവനിഷേധത്തിലൂടെ മലിനമാക്കപ്പെട്ടിരിക്കുന്നു. ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമാകട്ടെ അരൂപിയായ ദൈവത്തെ സ്വരൂപനായി സങ്കല്‍പ്പിച്ച് ദൈവനിന്ദ ചെയ്തിരിക്കുന്നു. അതുകൊണ്ട് ലോകത്തുണ്ടായിട്ടുള്ളതും മലിനമാക്കപ്പെട്ടവയുമായ മുഴുവന്‍ മതത്തെയും നിരാകരിക്കുന്നതിനുവേണ്ടിയാണ് ഹലാല്‍ അവതരിപ്പിച്ചത്.

പ്രവാചകന്‍ വെളിവാക്കി: ‘ഈ ദിവസം നിങ്ങളുടെ എല്ലാവരുടേയും മതത്തെ നാം പൂര്‍ണ്ണമാക്കിയിരിക്കുന്നു . ഇനി നിങ്ങള്‍ എല്ലാവരും സത്യവേദമായ ഇസ്ലാം സ്വമതമായി സ്വീകരിക്കണം.”( ഖുര്‍ആന്‍  സൂറ 5 സൂക്തം 4 ) പ്രവാചകന്റെ അന്ത്യ കാലത്തിനു മുന്‍പ് ഇതര മതങ്ങളെ മുഴുവന്‍ യുദ്ധത്തിലൂടെ നിരാകരിച്ചുകൊണ്ട് ഇസ്ലാം മതത്തിന്റെ പരമ പ്രമാണ്യത്തെ ഉറപ്പിക്കുന്ന പരികല്‍പ്പനയായാണ് പ്രവാചകന്‍ ഹലാല്‍ അവതരിപ്പിക്കുന്നത്.

ഇസ്ലാം ഒഴികെയുള്ള മതങ്ങള്‍ എല്ലാം ഈശ്വര നിഷേധത്താല്‍ മലിനമാക്കപ്പെട്ടിരിക്കുന്നതില്‍ നിന്നും സ്വാഭാവികമായി സയുക്തികം ഉരുത്തിരിയുന്ന പരികല്പനയാണ് ഹലാലെന്ന് ഖുര്‍ ആന്‍ വ്യാഖ്യാതാവായ യൂസഫ് അലി അഭിപ്രായപ്പെടുന്നു. സ്വാഭാവികമായും ‘ ആഹാരം, ശുചിത്വം, നീതി, വിശ്വസ്തത’  എന്നിവയുടെ എല്ലാം പൂര്‍ണഭാവം ഇസ്ലാം കൈവരിച്ചു എന്നും ഈ സൂക്തത്തെ വ്യാഖ്യാനിച്ചു കൊണ്ട് യൂസഫ് അലി അവകാശപ്പെട്ടു. ( ഹോളി ഖുര്‍ആന്‍ പുറം, 237) മൂന്നാം സൂക്തത്തിലാണ് ആടുമാടുകളെ എങ്ങനെയാണ് കൊന്നു തിന്നേണ്ടത് എന്നു പറയുന്നത്. ആ ഭാഗം പ്രധാനമായും  ശ്രദ്ധിക്കേണ്ടത് അറവുകാരുമാണ്.

അതുകൊണ്ട്, ഇസ്ലാംമതത്തില്‍ ഹലാല്‍ വെറുമൊരു ആഹാര പ്രശ്‌നം മാത്രമല്ല. ഇതര മതങ്ങളെ മുച്ചൂടും മുടിക്കാനും ഇതര മതസ്ഥരെ ഇസ്ലാമാക്കി മാറ്റാനുമുള്ള ആഹ്വാനം കൂടിയാണ് ഹലാല്‍. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് പണ്ഡിതര്‍ ഹലാല്‍ ചര്‍ച്ച നടത്തുന്നത്. താന്‍ വെളിവാക്കിയ പൂര്‍ണ്ണ മതത്തെ സ്വീകരിച്ചു കൊണ്ട് അപൂര്‍ണ്ണമായ മറ്റു മതങ്ങള്‍ എല്ലാവരും ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രവാചകന്‍ ജനാധിപത്യത്തിന്റെ തായ്വേര് അറുത്തു മാറ്റുന്നു. ബഹുസ്വരതയില്‍ വിശ്വസിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്?

ഹലാല്‍ ആഹാര ശുചിത്വത്തെക്കുറിച്ചു പറയുന്നു എന്നാണ് അവകാശവാദം. അത് ശരിയാണെങ്കില്‍ എന്തിനാണ്  ആഹാരത്തില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തുന്നത്. മനുഷ്യ വിസര്‍ജ്യം  (തുപ്പല്‍ മനുഷ്യവിസര്‍ജ്യമാണ്) കലര്‍ന്ന ആഹാരം ആഹ്ലാദത്തോടെ ഭക്ഷിച്ചു സംരക്ഷിക്കേണ്ടതാണ് മതേതരത്വമെങ്കില്‍ അത് സംരക്ഷിക്കാന്‍ വിവേകശാലികള്‍ തയ്യാറാകുമോ? വികാരം മാറ്റിവെച്ച് വിവേകപൂര്‍വ്വം ചിന്തിച്ച് എല്ലാവരും തുപ്പല്‍ കലര്‍ന്ന ഹലാല്‍ ഭക്ഷണം കഴിക്കണമെന്ന ഉപദേശം വിവേക ശീലത്തെയല്ല  വിപണി ലാഭത്തെ ആണ് ഉദാഹരിക്കുന്നത്. ഹലാല്‍ ആഹാരത്തെ പ്രചരിപ്പിച്ചപ്പോഴും ഹലാല്‍ ഇതര ഭക്ഷണം ഹറാമാണെന്ന് പ്രഖ്യാപിച്ചപ്പോഴും ഈ വിവേകശാലികള്‍ എവിടെയായിരുന്നു?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts