Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷത്തിലും ആശങ്കയായി മഴയുടെ പ്രകൃതത്തില്‍ മാറ്റം, ആഗോള താപനം വര്‍ദ്ധിക്കുന്നത് മഴയുടെ രൂപത്തില്‍ നാശം വിതയ്‌ക്കുന്നു

തുലാമഴക്ക് പ്രധാന കാരണം സൈബീരിയുടെ ഉയര്‍ന്ന മര്‍ദ്ദ മേഖലയില്‍ നിന്നെത്തുന്ന തണുത്തുറഞ്ഞ കിഴക്കന്‍ കാറ്റാണ്. ഇവ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിച്ച് മഴയായി പെയ്തിറങ്ങും.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 15, 2021, 11:47 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനങ്ങള്‍ ആവര്‍ത്തിച്ച് നല്‍കി തുലാവര്‍ഷത്തിലും മഴയില്‍ പ്രകടമായ മാറ്റം. ആഗോള താപനം വര്‍ദ്ധിക്കുന്നത് മൂലം കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് കനത്ത മഴയുടെ രൂപത്തില്‍ നാശം വിതച്ച് പെയ്തിറങ്ങുന്നത്. മുമ്പൊക്കെ ഉച്ചയ്‌ക്ക് ശേഷം ഇടിയോട് കൂടിയ ശക്തമായ മഴയായിരുന്നു കാലവര്‍ഷ സമയത്ത് ലഭിച്ചിരുന്നത്. ശക്തിയേറിയ കാറ്റിനൊപ്പം  2-3 മണിക്കൂര്‍ വരെ പ്രാദേശികമായി മാത്രമായിരുന്നു ഈ മഴയെത്തിയിരുന്നത്. 2018ലെ അധിമഴക്ക് ശേഷം ഇതിന് വ്യാപകമായ മാറ്റം പ്രകടമാണ്.

തുലാമഴക്ക് പ്രധാന കാരണം സൈബീരിയുടെ ഉയര്‍ന്ന മര്‍ദ്ദ മേഖലയില്‍ നിന്നെത്തുന്ന തണുത്തുറഞ്ഞ കിഴക്കന്‍ കാറ്റാണ്. ഇവ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിച്ച് മഴയായി പെയ്തിറങ്ങും. കൂടുതലും മഴ കിട്ടുക ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്തായിരുക്കും. പടിഞ്ഞാറന്‍ കാറ്റ് ചൂടേറിയതും കിഴക്കന്‍ കാറ്റ്(ശക്തി കൂടിയത്) തണുപ്പേറിയതുമായിരിക്കും.ഇവ തമ്മില്‍ ചേര്‍ത്ത് ഇടിമിന്നല്‍ മേഘങ്ങള്‍ രൂപ്പെട്ടാണ് മഴയായി പെയ്തിറങ്ങിയിരുന്നത്.  

ആര്യങ്കാവ്, വാളയാര്‍ ചുരങ്ങള്‍ വഴിയാണ് കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് കേരളത്തില്‍ മഴയ്‌ക്ക് കാരണമാകുന്നതും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് അറബിക്കടല്‍ വഴിയെത്തുന്ന പടിഞ്ഞാറന്‍ കാറ്റ് മൂലമാണ് മഴ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ തെക്കന്‍ കേരളത്തില്‍ ലഭിക്കുന്ന കനത്ത മഴക്ക് കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതാണ്. മുമ്പ് കാലവര്‍ഷത്തില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതിനും മാറ്റം വന്നു.

തുലാമഴയുടെ സ്വാഭാവം മാറുന്നത് സൂചനയായി കണക്കാക്കാമെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ എന്നന്നേക്കുമായി നഷ്ടമായി എന്ന് പറയാനാകില്ല. ന്യൂനമര്‍ദം ശക്തി കൂടിയ സിസ്റ്റമാണ് ഇതിന്റെ ഭാഗമായി മുമ്പുണ്ടായിരുന്ന സാധാരണയായുള്ള തുലാവര്‍ഷം ഇല്ലാതാകുകയാണ്. തുടര്‍ച്ചയായി മൂടിക്കെട്ടിയ ആകാശത്തോട് കൂടി ശക്തമായ മഴയാണ് നിലവില്‍ ലഭിക്കുന്നത്. ഈ സാഹചര്യം വരും കാലങ്ങളിലും പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ തുലാമഴ തീരെ കുറഞ്ഞിരുന്നു. എന്നാല്‍ 2010ല്‍ തുലാമഴ ഡിസംബര്‍, ജനുവരി മാസങ്ങള്‍ വരെ നീണ്ട് നില്‍ക്കുന്ന സാഹചര്യമുണ്ടായി. നിലവിലെ സാഹചര്യത്തിലും മഴ ചിലപ്പോള്‍ നീണ്ടുനിന്നേക്കാമെന്നും ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കി.

Tags: keralaപരിസ്ഥിതിRainMonsoonതുലാവര്‍ഷം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്രം തിരുത്തി പ്രീമണ്‍സൂണ്‍ സീസണ്‍; മൂന്നു മാസത്തിനിടെ 77.64 സെ.മീ. മഴ, മേയില്‍ മാത്രം 59 സെ.മീ.

Article

പരാജയത്തിന്റെ ചേരുവകള്‍

Kerala

കാലവര്‍ഷക്കെടുതി രൂക്ഷം, ശനിയാഴ്ച വിവിധ ജില്ലകളിലായി 7 മരണം

Kerala

കാലവര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ്, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Kerala

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ അപമാനിച്ചെന്ന് പറഞ്ഞ് ശർമിഷ്ഠയെ ഉടൻ അറസ്റ്റ് ചെയ്തു : സനാതന ധർമ്മത്തെ പരിഹസിക്കുന്ന ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് ?

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

ജാഗ്രത വേണം: അഞ്ചുവര്‍ഷത്തിനിടെ 1034 തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

പാകിസ്ഥാന്‍ ഗാസയുടെ അവസ്ഥയിലെന്ന് പാക് പ്രധാനമന്ത്രി

രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

അർധരാത്രിയിലെ കൂടിക്കാഴ്ച; രാഹുൽ മാങ്കൂട്ടത്തിലിനെ ശാസിക്കുമെന്ന് വി.ഡി സതീശൻ, അൻവറിന്റെ പോരാട്ടത്തിനൊപ്പമെന്ന് രാഹുൽ

നിലമ്പൂരിൽ കേരള കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി

കൊച്ചിയില്‍ നടന്ന കോന്‍ക്വര്‍ എച്ച്പിവി ആന്‍ഡ് കാന്‍സര്‍ കോണ്‍ക്ലേവില്‍ മോഡറേറ്റര്‍ ഡോ. അനൂപ് കൃഷ്ണന്‍ 
സംസാരിക്കുന്നു. ഡോ. ജീന ബാബുരാജ്, ഡോ. രമ പി., ഡോ. കെ. ചിത്രതാര, ഡോ. ആഗ്‌നസ് മാത്യു, ഡോ. ലിസമ്മ 
ജോസഫ്, ഡോ. എം. നാരായണന്‍, ഡോ. സി. ജയകുമാര്‍ എന്നിവര്‍ സമീപം

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies