Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിഎജിയുടെ വിമര്‍ശനം സര്‍ക്കാരിന് തിരിച്ചടി

കടമെടുപ്പിലൂടെ മാത്രം സാമ്പത്തികമായി അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണിത്. മറ്റ് മാര്‍ഗങ്ങള്‍ ആരായാന്‍പോലും കൂട്ടാക്കുന്നില്ല. കിട്ടുന്നിടത്തുനിന്നൊക്കെ കടമെടുക്കുകവഴി സംസ്ഥാനം ഇപ്പോള്‍തന്നെ വലിയ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. കടം വീട്ടുന്നതിനെക്കുറിച്ചുള്ള ആലോചനപോലും സര്‍ക്കാരിനില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 13, 2021, 05:00 am IST
in Editorial

സാമ്പത്തിക രംഗത്ത് ഇടതുമുന്നണി സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ വീണ്ടും സിഎജി ആഞ്ഞടിച്ചിരിക്കുന്നു. കിഫ്ബി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കേരള അടിസ്ഥാന സൗകര്യവികസന നിധിയിലൂടെ പരിധിയില്ലാതെ കടമെടുക്കുന്ന സര്‍ക്കാരിന്റെ നയം അംഗീകരിക്കാനാവില്ലെന്നാണ് സിഎജി തയ്യാറാക്കിയ 2019-20 ലെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാനാവൂ. എന്നാല്‍ ഈ പരിധി മറികടക്കാന്‍ സര്‍ക്കാര്‍ കിഫ്ബിയെ മറയാക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെയും മറ്റും പേരില്‍ കിഫ്ബി വഴി എടുക്കുന്ന വായ്‌പകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നില്ല. നിയമസഭയുടെ പരിശോധനയ്‌ക്കും വിധേയമാക്കുന്നില്ല. മുന്‍ ധനമന്ത്രി തോമസ് ഐസക് കണ്ടുപിടിച്ച കുറുക്കുവഴിയാണിത്. 2018-19 ലെ റിപ്പോര്‍ട്ടില്‍ സിഎജി ഇതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരുമായുള്ള തുറന്ന ഏറ്റുമുട്ടലിലാണ് അത് കലാശിച്ചത്. ഈ വിമര്‍ശനമുള്‍ക്കൊള്ളുന്ന സിഎജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയശേഷം ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് തോമസ് ഐസക് ചെയ്തത്. സിഎജിയുടെ വിശ്വാസ്യത നശിപ്പിക്കാന്‍ സര്‍ക്കാരിന്റെ വരവുചെലവു കണക്കുകള്‍ പരിശോധിക്കുന്ന ഇത്തരമൊരു സംവിധാനം ആവശ്യമില്ലെന്നുവരെ അന്ന് തോമസ് ഐസക് വാദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ കടമെടുത്തിട്ടും റിസര്‍വ് ബാങ്കിന്റെ ഉള്‍പ്പെടെ അനുമതിയുണ്ടെന്ന് കളവു പറയുകയാണ് അന്ന് സര്‍ക്കാര്‍ ചെയ്തത്. വലിയ അധികാര ദുരുപയോഗവും നിയമലംഘനവുമാണ് അന്ന് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

സിഎജിയെ കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്തിയും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി തന്നെ പ്രമേയം അവതരിപ്പിച്ച് നീക്കം ചെയ്തും അധികാരധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെ ഫലപ്രദമായി ചോദ്യംചെയ്യാനോ നിയമപരമായി നേരിടാനോ അന്ന് പ്രതിപക്ഷം തയ്യാറായില്ല. കേന്ദ്രവിരോധത്തിന്റെ കാര്യത്തില്‍ സിപിഎമ്മുമായി കൈകോര്‍ക്കുന്ന കോണ്‍ഗ്രസ് ഇങ്ങനെയൊരു താല്‍പര്യം പ്രകടിപ്പിച്ചില്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ വാചാടോപത്തിന് കുറവൊന്നുമുണ്ടായില്ലെങ്കിലും പിണറായിയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടിലൂടെ സിഎജി വ്യക്തമാക്കിയിരിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്‌പകള്‍ ബജറ്റിനു പുറത്തെ കാര്യമാണെന്നും, ഇത് സംസ്ഥാനത്തിന്റെ കടമാണെന്നും പുതിയ റിപ്പോര്‍ട്ടിലും സിഎജി ആവര്‍ത്തിച്ചതിലൂടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുന്നു. കിഫ്ബിയുടെയും കേരളാ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെയും കടങ്ങള്‍ കൂടി ചേര്‍ത്താണ് സിഎജി കമ്മിയും പൊതുകടവും കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ന്യായവാദങ്ങള്‍ സ്വീകാര്യമല്ലെന്ന് ഇതിലൂടെ സിഎജി വ്യക്തമാക്കുന്നു. മുന്‍ഗാമിയായ ഐസക് കാണിച്ച ഗിമ്മിക്കുകള്‍ ആവര്‍ത്തിച്ച് രക്ഷപ്പെടാനാണ് ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ശ്രമിക്കുന്നത്. ഇതിനു പക്ഷേ ധനമന്ത്രിക്ക് മെയ്വഴക്കം പോരാ. സര്‍ക്കാരുമായി ബന്ധപ്പെട്ട് പദവികളൊന്നുമില്ലാത്ത ഐസക്കാണെങ്കില്‍ കാഴ്ചക്കാരനായി നോക്കിയിരുന്ന് രസിക്കുകയാണ്. കാണട്ടെ തന്റെ പകരക്കാരനായി കൊണ്ടുവന്നയാളുടെ പ്രാഗല്‍ഭ്യം എന്ന ഭാവമാണ് ഐസക്കിനുള്ളത്.

വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു നിലപാട് എടുക്കേണ്ടിവരും. സ്വാഭാവികമായും ഇത് ഒരു ഏറ്റുമുട്ടലുണ്ടാക്കും. സിഎജി നിലപാടുകള്‍ അംഗീകരിക്കാന്‍ ഇപ്പോഴത്തെ നിലയ്‌ക്ക് സര്‍ക്കാരിനാവില്ല. കിഫ്ബി എടുത്ത വായ്‌പകള്‍ ധന ഉത്തരവാദിത്തത്തിന്റെ പരിധിയില്‍ വരും. അങ്ങനെ വരുമ്പോള്‍ കടമെടുപ്പ് തന്നെ അവതാളത്തിലാവും. കടമെടുപ്പിലൂടെ മാത്രം സാമ്പത്തികമായി അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണിത്. മറ്റ് മാര്‍ഗങ്ങള്‍ ആരായാന്‍പോലും കൂട്ടാക്കുന്നില്ല. കിട്ടുന്നിടത്തുനിന്നൊക്കെ കടമെടുക്കുകവഴി സംസ്ഥാനം ഇപ്പോള്‍തന്നെ വലിയ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. കടം വീട്ടുന്നതിനെക്കുറിച്ചുള്ള ആലോചനപോലും സര്‍ക്കാരിനില്ല. തങ്ങള്‍ക്ക് ഒരുവട്ടംകൂടി അധികാരം ലഭിച്ചിരിക്കുകയാണ്. കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഭരിക്കും. അതിന് പണം വേണം. ഏതു മാര്‍ഗത്തിലൂടെയും  അത് കണ്ടെത്തുക എന്നതാണ് നയം. കേന്ദ്രം ഇന്ധനനികുതി കുറച്ചിട്ടും വാറ്റ് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കില്ലെന്നാണല്ലോ സര്‍ക്കാരിന്റെ ഉറച്ച നിലപാട്. പിണറായി സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് അമ്പേ പരാജയമാണെന്ന് ഈ സര്‍ക്കാരിനെ രാഷ്‌ട്രീയമായി പിന്തുണയ്‌ക്കുന്ന സാമ്പത്തിക വിദഗ്ധര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. സാമ്പത്തികരംഗത്തെ ഒരു മേഖലയിലും പുരോഗതി ദൃശ്യമല്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സിഎജിയുടെ വിമര്‍ശനം. പതിവുപോലെ ഉത്തരവാദിത്തം മറന്ന് സിഎജിയെ രാഷ്‌ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരും.

Tags: സി‌എ‌ജിkeralaPinarayi Vijayanകേരള സര്‍ക്കാര്‍വിമര്‍ശനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.