Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘മരംമുറിച്ചത് സര്‍ക്കാര്‍ അറിവോടെ, മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി

മുല്ലപെരിയാറും ബേബി ഡാമും രാഷ്‌ട്രീയ വിഷയം കൂടിയായതിനാല്‍ തന്നെ അത്തരമൊരു കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ആലോചിച്ചാല്‍ പോരെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്‌. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്റ്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Janmabhumi Online by Janmabhumi Online
Nov 7, 2021, 11:42 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: മുല്ലപ്പെരിയാര്‍ മരം മുറി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി രംഗത്ത്. വനം മന്ത്രി അറിയാതെ മുല്ലപെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയെന്ന വാദം നിരുത്തരവാദപരമാണ്. മരം മുറി ഉത്തരവ് സര്‍ക്കാറിന്റെ അറിവോടെ തന്നെയാണ് നടന്നത്. ഇത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതാണന്നും എംപി ആരോപിച്ചു.

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി നല്‍കുക എന്നത് സങ്കീര്‍ണമായ ഒരു വിഷയമാണ്. ഇത്തരം ഒരു വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ സ്വയം എങ്ങനെ തീരുമാനം എടുക്കും എന്നും അദേഹം ചോദിച്ചു. ബേബി ഡാമിലെ മരം മുറി വിവാദം ഗുരുതര വീഴ്‌ച്ചയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രേമചന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.

മുല്ലപെരിയാറും ബേബി ഡാമും രാഷ്‌ട്രീയ വിഷയം കൂടിയായതിനാല്‍ തന്നെ അത്തരമൊരു കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ആലോചിച്ചാല്‍ പോരെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്‌. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്റ്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മരംമുറിക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അത് സര്‍ക്കാരിനെ ബോധിപ്പിക്കണം. എന്നാല്‍ മുഖ്യമന്ത്രിയോ, ഇറിഗേഷന്‍ വകുപ്പോ, വനം വകുപ്പോ ഇക്കാര്യം അറിഞ്ഞിട്ടില്ല. അത് ഗുരുതര വീഴ്‌ച്ച തന്നെയാണ്. കൂടുതല്‍ കാര്യങ്ങള്‍ സാഹചര്യം മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സാധാരണ രീതിയിലുള്ള ഒരു മരം മുറിയാണെങ്കില്‍ ഉദ്യോഗസ്ഥ തലത്തില്‍ അനുമതി നല്‍കാം. എന്നാല്‍ മുല്ലപ്പെരിയാറിന്റെയോ ബേബി ഡാമിന്റെയോ കാര്യം അങ്ങനെയല്ല. തമിഴ്‌നാടുമായി നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. അത് നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

ശനിയാഴ്‌ച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ചുകൊണ്ട് പത്രകുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെയാണ് മരം മുറിക്കാന്‍ കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് വനം വകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല.

ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ കീഴ്ഭാഗത്തെ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴനാട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിസര്‍വ് വനമായതിനാല്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാന്‍ പറ്റില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ബേബി ഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 142 അടിയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന അളവ്. മുല്ലപെരിയാര്‍ റിസര്‍വോയറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിനാണ് സ്റ്റാലിന്‍ കേരള സര്‍ക്കാരിന് നന്ദി അറിയിച്ചത്. ഇതോടെ ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്നും തമിഴ്‌നാട് അറിയിച്ചു.  

‘ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്തുന്നതിന് ഈ ദീര്‍ഘകാല അഭ്യര്‍ത്ഥന നിര്‍ണായകമായിരുന്നു. അനുമതി നല്‍കിയതോടെ ഇനി നടപടികള്‍ ആരംഭിക്കാം. ഈ അനുമതി നല്‍കിയതിന് എന്റെ സര്‍ക്കാരിന്റെയും തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ഇത് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഈ മനോഭാവം തുടരുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.’ എന്നാണ് തമിഴ്‌നാട് മുഖ്യ മന്ത്രി സ്റ്റാലിന്‍ പത്രക്കുറിപ്പില്‍ പറഞ്ഞത്.  

ബേബി ഡാം ബലപ്പെടുത്താന്‍ കേരളം സമ്മതിച്ചതോടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം ദുര്‍ബലമാകും. ഇത് സുപ്രീംകോടതിയില്‍ ഭാവിയില്‍ കേരളത്തിന് ക്ഷീണമാകും.

Tags: എന്‍.കെ. പ്രേമചന്ദ്രന്‍മുല്ലപ്പെരിയാര്‍fortreeഡാംForest DepartmentAK Saseendranമുല്ലപ്പെരിയാര്‍ അണക്കെട്ട്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിക്കടവ് ദുരന്തം: സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാതെ കെഎസ്ഇബി

Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

Kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

Local News

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

Kerala

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

പുതിയ വാര്‍ത്തകള്‍

സ്വര്‍ണവിലയില്‍ വീണ്ടും ആശ്വാസം; ഇന്ന് കുറഞ്ഞത് 200രൂപ

കടൽമാർഗം ഗാസയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമം; ഗ്രെറ്റ തുൻബെർഗിനെ ഇസ്രയേൽ അറസ്റ്റ് ചെയ്തു

തീപിടിച്ച കപ്പലിന്റെ ദൃശ്യം

കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; 50 കണ്ടെയ്നറുകൾ കടലില്‍ വീണു; രക്ഷാദൗത്യം തുടരുന്നു

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 മരണം; അപകടത്തില്‍പ്പെട്ടത് ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്തവര്‍

ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചു ; രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കും: സുരേഷ് ഗോപി

ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

കിസാന്‍ സംഘ് പത്തനംതിട്ട ജില്ലാ വാര്‍ഷിക ശിബിരം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്ര ജൈവ കാര്‍ഷിക പദ്ധതി അട്ടിമറിക്കുന്ന സമീപനം ഇടതുസര്‍ക്കാര്‍ തിരുത്തണം: ഡോ.അനില്‍ വൈദ്യമംഗലം

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്റെ നേതൃസംഗമം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. യൂണിയന്‍ പ്രസിഡന്റ് വി.പി. സുബ്രഹ്മണ്യന്‍, സെക്രട്ടറി ഗിരിഷ് മെക്കാട്ട്, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ. പി.എസ്. ജ്യോതിസ്, തമ്പി വേട്ടുത്തറ എന്നിവര്‍ സമീപം

എസ്എന്‍ഡിപി യോഗത്തെ ആരും മതേതരത്വം പഠിപ്പിക്കണ്ട: തുഷാര്‍ വെള്ളാപ്പള്ളി

നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies