Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

രോഹിത് വെമുലയാകണോ ദീപ?

മഹാത്മാഗാന്ധിയുടെ പേരില്‍ കേരളത്തിലുള്ള ഒരേ ഒരു സര്‍വകലാശാല കോട്ടയത്താണ്. ചുരുക്കപ്പേര് സൗകര്യമായപ്പോള്‍ ഗാന്ധിജിയെ മറന്നു. എംജി സര്‍വകലാശാലയായി. സത്യവും ധര്‍മ്മവും മര്യാദയും മുറുകെ പിടിച്ച ഗാന്ധിജിയുടെ നാമം എല്ലാ ദിവസവും ഓര്‍ക്കാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ ഇന്ന് അവിടെ നടമാടുന്ന അനീതി ഉടലെടുക്കുമായിരുന്നില്ല.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 6, 2021, 05:00 am IST
in Article

മഹാത്മാഗാന്ധിയുടെ പേരില്‍ കേരളത്തിലുള്ള ഒരേ ഒരു സര്‍വകലാശാല കോട്ടയത്താണ്. ചുരുക്കപ്പേര് സൗകര്യമായപ്പോള്‍ ഗാന്ധിജിയെ മറന്നു. എംജി സര്‍വകലാശാലയായി. സത്യവും ധര്‍മ്മവും മര്യാദയും മുറുകെ പിടിച്ച ഗാന്ധിജിയുടെ നാമം എല്ലാ ദിവസവും ഓര്‍ക്കാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ ഇന്ന് അവിടെ നടമാടുന്ന അനീതി ഉടലെടുക്കുമായിരുന്നില്ല.  ഒരാഴ്ചയായി ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി അവിടെ നിരാഹാര സമരത്തിലാണ്. ഒരധ്യാപകന്റെ വഴിവിട്ട പെരുമാറ്റത്തിന് അയാളുടെ സഹപ്രവര്‍ത്തകര്‍ പലരും കൂട്ടുനില്‍ക്കുന്നു എന്ന പരാതിയുണ്ട്. അതിനിടയില്‍ വൈസ് ചാന്‍സലര്‍ കുറേ സൗകര്യങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.  

ദീപ മോഹനന്‍ എന്ന കുട്ടിയുടെ പ്രധാന ആവശ്യം നാനോ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ ഡോ. നന്ദകുമാറിനെ മാറ്റണമെന്നതാണ്. ദളിത് സമുദായാംഗമായ ദീപയെ ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നതാണ് മുഖ്യം. നന്ദകുമാറിനെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ വിസിയോ സിന്‍ഡിക്കേറ്റോ തയ്യാറാകുന്നില്ല. സത്യഗ്രഹം അനുഷ്ഠിക്കുന്ന ദീപ തീരെ അവശയാണെന്നാണ് അറിയുന്നത്. ദീപയുടെ ഗൈഡാകാമെന്ന് വിസി ഡോ. സാബുതോമസ് അറിയിച്ചതിന് പുറമെ ഗവേഷണം നടത്താനുള്ള സൗകര്യവും നല്‍കുമത്രേ.  

ലൈബ്രറിയില്‍ കയറാം, ഹോസ്റ്റല്‍ അനുവദിക്കാം. ലാബ് ഉപയോഗിക്കാം. പക്ഷേ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നന്ദകുമാറിനെ നീക്കണമെന്ന ആവശ്യം പരിഗണിക്കാനേ പറ്റില്ലത്രേ. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജാതി അധിക്ഷേപത്തിന് പകരമാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ദീപയുടെ ആവശ്യം ഉന്നതമായ സര്‍വ്വകലാശാലയുടെ യശസ് തകര്‍ക്കുമത്രേ. ഉന്നതമായ സര്‍വ്വകലാശാലയിലെ അധ്യാപകന് ജാതി പറഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ അവകാശങ്ങള്‍ നിഷേധിക്കാമോ? ഇപ്പോള്‍ നല്‍കുമെന്ന് പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ചത് എന്തിനാണ്. ഒരു ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ അവകാശങ്ങള്‍ തട്ടിക്കളയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത അധ്യാപകനല്ലെ സര്‍വ്വകലാശാലയുടെ യശസിന് ഹാനി വരുത്തിയത്?

സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണക്കമീഷന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ , ഡോ. നന്ദകുമാറിനെ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നും നേരത്തെ മാറ്റിയതാണ്. അന്വേഷണക്കമീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ കേസ് കോടതി തള്ളി.  ഇത് പരിഗണിക്കാതെ യാതൊരു ബന്ധവും ഇല്ലാത്ത ഒരു കേസിലെ വിധി നടപ്പിലാക്കുന്നു എന്ന വ്യാജേനയാണ് സിന്‍ഡിക്കേറ്റ് യോഗം നന്ദകുമാറിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ക്കെതിരെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി നടത്തിവരുന്ന സമരം വിജയകരമായി അവസാനിപ്പിക്കാനാണ് തയ്യാറാകേണ്ടത്.  

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്നല്ലൊ രോഹിത്. ക്യാംപസിലെ സമരത്തിലായിരുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി സര്‍വ്വകലാശാല ഉത്തരവിറക്കി. രോഹിതിന്റെ 25000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വി.സി അന്യായമായി തടഞ്ഞ് വെച്ചതിനെ തുടര്‍ന്ന് തനിക്കത് അനുവദിച്ച് തരുന്നില്ലെങ്കില്‍ പകരം കുറച്ച് വിഷമോ കയറോ  തരണമെന്ന് രോഹിത്ത് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കപ്പെടാതായപ്പോള്‍ രോഹിത് ആത്മഹത്യ ചെയ്തു. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും രോഹിത് അപേക്ഷിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ജാതിവിവേചനമാണ് സംഭവത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അത് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടിയാണ് ആവശ്യം. നവോത്ഥാനം പാടുന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍ നീതിക്കുവേണ്ടി ഒരു പെണ്‍കുട്ടി നിരാഹാരം കിടക്കുന്നതില്‍പ്പരം നാണക്കേടുണ്ടോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

Kerala

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

പുതിയ വാര്‍ത്തകള്‍

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.